ജ്ഞാനം, ധര്‍മ്മം, മര്യാദ, അനുസരണ, തപസ്സ്, സത്യസന്ധത, ജാഗ്രത, അശ്രദ്ധ, സഹനം, വിനയം, ഭക്തി, അന്നം, അര്‍ത്ഥം, ത്യാഗം, പുണ്യം, സമര്‍പ്പണം എന്നിവ കൂടാതെ ഔഷധദ്രവ്യങ്ങള്‍ വഴിയും ബലം, ഓജസ്സുവര്ദ്ധനവ്, അവബോധസിദ്ധി, ദ്രവ്യമോഹബന്ധവിമുക്തി, വിഷയബന്ധവിമുക്തി, കര്മ്മബന്ധവിമുക്തി, സുഖം, ആനന്ദം, ദീര്‍ഘായുസ്സ് എന്നിവയെല്ലാം അനുഭവിക്കാനാകുമോ എന്നും പൂര്‍വ്വികര്‍ അന്വേഷിച്ചു. വിജ്ഞാനം, ധര്‍മ്മം, മര്യാദ, അർത്ഥം, കർമ്മം, മൈത്രി, കൃപ, ത്യാഗം എന്നിവ പരാജയപ്പെടുമ്പോള്‍, ദുഖവും ദുരിതവും രോഗപ്രയാസങ്ങളും നിരന്തരം കഠിനമാകുമ്പോള്‍, കാലത്തിന്റെയും ഋതുക്കളുടെയും പൂര്‍വ്വജന്മ കര്‍മ്മഫലത്തിന്‍റെയും വിധിയുടെയും പുണ്യത്തിന്‍റെയും മറ്റും സൗജന്യത്തിന് കാത്തുനില്‍ക്കാതെ, ദുരിതം ഇരട്ടിപ്പിക്കുന്ന കൃത്രിമ ധാതുഘടകങ്ങളെ ആഹരിക്കാതെ, ഹിതവും ലഘുവുമായ പ്രകൃതിദ്രവ്യങ്ങളുടെ പ്രയോഗങ്ങള്‍ കൊണ്ട് ശുദ്ധി, ബലം, അയവ്, സുഖം, സന്തോഷം, ആനന്ദം, ദീര്‍ഘായുസ്സ് എന്നിവ സംഘടിപ്പിക്കാനാകുമോ എന്നും പൂര്‍വ്വികരില്‍ ചിലര്‍ അന്വേഷിച്ചു. അത്തരം അന്വേഷണങ്ങളുടെ സങ്കേതമാണ് സമഗ്ര വൈദ്യം. അശുദ്ധി, വിഷം, ദോഷങ്ങള്‍, ബാധ എന്നിവയെ ദൂരീകരിച്ചും ആധി, വ്യാധി, വേദന, ദുഃഖം എന്നിവയെ പരിഹരിച്ചും ബലം, സുഖം, സന്തോഷം, ദീര്‍ഘായുസ്സ് എന്നിവയെ സംഘടിപ്പിച്ചുതരുന്ന ഒരു മേഖലയാണ് ഇത്.
മതം, മന്ത്രവാദം, മരുന്ന് എന്നിവയുടെ സങ്കരമായിരുന്നു പൂര്‍വ്വകാലങ്ങളിലെ വൈദ്യം. ധാതുശുദ്ധിസംഘാടനം, വിഷനിർവ്വീകരണം, ധാതുപുഷ്ടി, ധാതുസൌമ്യം, ഓജസ്സുവര്ദ്ധന, രോഗപ്രതിരോധം, രോഗലക്ഷണവിമുക്തി, ആയുസ്സ് ദീര്‍ഘിപ്പിക്കല്‍ എന്നിവയെല്ലാം ഇതിന്‍റെ ഭാഗങ്ങളാണ്. മനുഷ്യന്‍റെ ആത്മീയ (80%) വും ശാരീരിക (20%) വും ആയ പ്രയാസങ്ങളെ ഒന്നിച്ച് ഭേദമാക്കുന്ന, ആധിയെയും വ്യാധിയെയും ആഗന്തുജരോഗങ്ങളെയും നിജരോഗങ്ങളെയും എല്ലാം വേഗത്തില്‍ പരിഹരിക്കുന്ന ഒരു സമഗ്രരീതിയായിരുന്നു ഭാരതത്തില്‍ നിലവില്‍ നിലനിന്നിരുന്നത് വൈദ്യത്തിലെ പുരോഹിതനാണ് ഭിഷ്വഗരന്‍. ഭിഷ്വഗരന്‍ എന്നാല്‍ ഭയത്തെ മാറ്റുന്നവന്‍ എന്നാണര്‍ത്ഥം. വൈദ്യന്‍റെ ഉപകരണമാണ് ഭീഷക് അഥവാ ഔഷധം. മാനുഷ എന്നാല്‍ സസ്യങ്ങളില്‍ നിന്ന് രൂപപ്പെട്ട ജീവി എന്നും അര്‍ത്ഥമുണ്ട്. ദേഹധാതുക്കള്‍, മനസ്സ്, ജീവൻ എന്നിവയെ ശുദ്ധിചെയ്യുക, രോഗപ്രയാസങ്ങളെ പരിഹരിക്കുക, ദേഹധാതുക്കള്‍, മനസ്സ്, ഇന്ദ്രിയങ്ങള്‍, ജീവശക്തി എന്നിവയെ സൌമ്യമായ രീതിയിൽ പരിവർത്തിപ്പിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്യുക എന്നത് ഭിഷ്വഗരന്‍റെ കര്‍ത്തവ്യമായി ഗണിച്ചുപോന്നിരിന്നു.
മൂക്കിലൂടെ ശേഖരിച്ച അന്തരീക്ഷവായുവിനെ ജീവശക്തിക്ക് ഉതകുംവിധം പരിണമിപ്പിക്കാന്‍, ദേഹ മർമ്മങ്ങളെയും നാഡീ ഊർജ്ജമർമ്മങ്ങളെയും സംരക്ഷിക്കുംവിധത്തില്‍ ദേഹം മുഴുവൻ വ്യാപിപ്പിക്കാന്‍, സ്രോതകളെയും ജീവചാലുകളെയും സുഗമമാക്കാന്‍, അക്ഷരങ്ങളെ പ്രയോഗിക്കാൻ, കർമ്മങ്ങൾ ചെയ്യാൻ; ഇന്ദ്രിയങ്ങൾ മുഖേനെ എത്തിയ അറിവുകളെ അനുകൂലമാക്കാന്‍, ഇന്ദ്രിയങ്ങളെ ഒരോന്നിനെയും സ്ഥൂലമനസ്സിനെ പ്രത്യേകമായും തൃപ്തിപ്പെടുത്താന്‍, ജീവശക്തിയെ സംരക്ഷിക്കാന്‍, അഹന്താചൈതന്യത്തെ പ്രതിരോധിക്കാന്‍, തളർത്താന്‍, ദോഷങ്ങളെയും പ്രതി സാരാംഗ്നികളെയും അടിച്ചമർത്താന്‍, അശുദ്ധിയെ യഥാസമയം പുറംതള്ളാന്‍, ശീതരോഗങ്ങളായാലും ഉഷ്ണരോഗങ്ങളായാലും യഥാസമയം അവയെ ഇല്ലായ്മ ചെയ്യുവാന്‍; ബലം, സുഖം, സന്തോഷം, സ്നേഹം, കാരുണ്യം, ശാന്തി, സംതൃപ്തി എന്നിവ അനുഭവിക്കാന്‍, ആനന്ദത്തെ ആസ്വദിക്കാന്‍, അവബോധത്തെ ഉണര്‍ത്താന്‍, ആത്മബോധവിശേഷത്തെ അറിയാൻ എല്ലാം സഹായകമാകുന്ന ഒന്നത്രെ ഭീഷക്. ഇത് തങ്ങളോടൊപ്പം തന്നെ, തങ്ങളുടെ ചുറ്റും തന്നെ കാണുമെന്ന് വിശ്വസിച്ച് അതിന്‍റെ ശേഖരണത്തിനും സംസ്ക്കരണത്തിനും പ്രയോഗത്തിനുമായി പൂര്‍വ്വികരില്‍ കുറെപ്പേര്‍ പരിശ്രമിച്ചു. വിശ്വാസശാസനകള്‍ക്കും കൃത്രിമസാഹചര്യങ്ങള്‍ക്കും ഇവയില്‍ നിന്ന് ഉള്‍ത്തിരിഞ്ഞ സംസ്ക്കാരങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും മനുഷ്യന്‍റെ വേദനകളെ പരിഹരിക്കാന്‍ കഴിയുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ചികിത്സാമേഖലയില്‍ ചില പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിനെ ക്കുറിച്ചും ചിലര്‍ ചിന്തിച്ചു.
ശരീരത്തിന് ശുദ്ധിയും ബലവും ലാഘവത്വവും സുഖവും സ്ഥിരതയും മനസ്സിന് സന്തോഷം, ശാന്തി, ആനന്ദം എന്നിവയും സംഘടിപ്പിച്ചുകൊടുക്കുന്ന കർമ്മമാണ് ചികിത്സ (Treatment, Cure, Healing & Rejuvenation). രോഗപ്രയാസങ്ങളെയും ഒപ്പം അതിന്‍റെ കാരണങ്ങളെയും പരിഹരിക്കാന്‍ ഇത് ലക്ഷ്യംവെയ്ക്കുന്നു. ആഗന്തുജരോഗങ്ങളില്‍ ഉളവാകുന്ന പ്രയാസങ്ങള്‍ സ്വയം ഭേദമാകുന്നവയാണ്. സ്വയം ഭേദമാകാതെ ദീര്‍ഘിച്ചുനിലകൊള്ളുന്നവയാണ് നിജരോഗങ്ങള്‍. ഔഷധങ്ങള്‍ ഉള്ളിടത്തോളം കാലം നിജരോഗങ്ങള്‍ക്ക് പരിഹാരം ഉണ്ട്. ജീവന്‍ ഉള്ളിടത്തോളം കാലം, അർഹത, വൈദ്യജ്ഞാനം, വൈദ്യകർമ്മം,ആത്മബോധം എന്നിവ ഉള്ളിടത്തോളം കാലം അസാധ്യയിനം രോഗങ്ങളിലും രോഗപരിഹാരത്തിന് പ്രതീക്ഷയുമുണ്ട്.
രോഗപരിഹാരം വിത്യസ്തമായ രീതിയില്‍ സംഘടിപ്പിക്കാനാകും. ചികിത്സയിലെ മുഖ്യ സംഗതി സംസ്ക്കരിച്ച ഔഷധദ്രവ്യങ്ങളുടെ പ്രയോഗമാണ്. മനോനിയന്ത്രണം, ദൈവവ്യപാശ്രയം എന്നിവ വഴിയും രോഗവിമുക്തി നേടാനാകും. ചികിത്സയിലെ ലക്ഷ്യം രോഗലക്ഷണങ്ങളുടെ വിപരീതമാണ്. ചില പ്രായത്തില്‍, രോഗത്തിന്‍റെ ചില അവസ്ഥകളില്‍ ജീവശക്തിയുടെ പ്രതികരണബലം കൂടും. ചില സന്ദര്‍ഭങ്ങളില്‍ പ്രതികരണബലം കുറയും. പ്രതികരണബലം അസാധാരണമായവിധം വര്‍ദ്ധിച്ചിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ രോഗലക്ഷണങ്ങള്‍ക്ക് സാദൃശ്യമെന്നോണമുള്ള രോഗലക്ഷണങ്ങളെ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഔഷധങ്ങളെ ലഘു അളവില്‍ പ്രയോജനപ്പെടുത്തിയാലും രോഗവിപരീതം സംഘടിപ്പിക്കാനാകും. പ്രതികരണബലം കുറഞ്ഞ അവസ്ഥയില്‍ ആദ്യമേ തന്നെ നേരിട്ട് വിപരീതരീതിയിലുള്ള ചികിത്സ അവലംബിക്കണം. ശിശുക്കളിലും രോഗത്തിന്‍റെ മൃദു അവസ്ഥയിലും വിപരീതദിശയിലോ വിരുദ്ധരീതിയിലോ ശോധനചികിത്സകൾ ചെയ്യുന്നത്, ഗുരുതരരോഗങ്ങളില്‍ നാട്യ രീതികളും ഉപദ്രവ രീതികളും അവലംബിച്ച് രോഗത്തെ ഗുരുതരമാക്കുന്നത്, അതില്‍ പങ്കാളിയാകുന്നത് എല്ലാം അധര്‍മ്മങ്ങളായി കണക്കാക്കിയിരുന്നു.
പ്രകൃതി (മുണ്ടന) വൈദ്യം, മര്മ്മാണിവൈദ്യം, ചിന്താമണിവൈദ്യം, ആയുര്‍വേദം, ലാഡവൈദ്യം, ചരകവൈദ്യം, സിദ്ധവൈദ്യം, കായകല്പം, ഗ്രീക്കുവൈദ്യം, ചീനവൈദ്യം എന്നിവയായിരുന്നു പൂര്‍വ്വകാലത്തെ വൈദ്യവിഭാഗങ്ങള്‍. ആധി ആയാലും വ്യാധി ആയാലും ബാധ ആയാലും അത് പിടിപെട്ടാല്‍ അവയെ പരിഹരിക്കാനുള്ള സംവിധാനം പൂര്‍വ്വ കാലങ്ങളില്‍ വിപുലമായിരുന്നു. യുക്തിവ്യപാശ്രയചികിത്സ, സത്വാവജയചികിത്സ, ദൈവവ്യപാശ്രയചികിത്സ, ശോധനചികിത്സ, ശമനചികിത്സ, വ്യാധിവിപരീതചികിത്സ, ഹേതുവിപരീതചികിത്സ, വിരുദ്ധചികിത്സ, സാദൃശ്യചികിത്സ, വിഷതഥര്ത്തകാരിചികിത്സ, പ്രാഥമികചികിത്സ, ബാലചികിത്സ, വയോജനചികിത്സ, അര്ക്കചികിത്സ, ശീതചികിത്സ, പോഷണചികിത്സ, ലംഘനചികിത്സ, ഉപവാസചികിത്സ, വ്യായാമചികിത്സ, പഥ്യചികിത്സ, വിശ്രമചികിത്സ, ഉറക്കചികിത്സ, സ്വാന്തനചികിത്സ മന്ത്രചികിത്സ, സംഗീതചികിത്സ, വായുചികിത്സ, വര്ണ്ണചികിത്സ, ജലചികിത്സ, ഗന്ധചികിത്സ, വിഷചികിത്സ, രത്നചികിത്സ, ഭസ്മചികിത്സ, ക്ഷാരചികിത്സ, രാസചികിത്സ, ലവണചികിത്സ, കാന്തചികിത്സ, ഫലചികിത്സ, പുഷ്പചികിത്സ, അഭിഷേകചികിത്സ, സ്നാനചികിത്സ, വമന ചികിത്സ, മൂത്രചികിത്സ, ക്ഷീരചികിത്സ, ഉത്തേജനചികിത്സ, കഫരസായനചികിത്സ, മര്‍മ്മചികിത്സ, മണ്ണ്ചികിത്സ, ഊർജ്ജചികിത്സ, കായകല്പചികിത്സ, സ്വർണ്ണചികിത്സ, സൂചിചികിത്സ, ശസ്ത്രചികിത്സ, യന്ത്രചികിത്സ എന്നിങ്ങിനെ ചികിത്സാമേഖലയെ തരംതിരിച്ച് പ്രയോജനപ്പെടുത്തിയിരുന്നു.
ആയുഷ്ക്കാലത്തില്‍ ഉടലെടുക്കാനിടയുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഒരു രീതിയില്‍ മാത്രമായി പരിമിതപ്പെടുത്താതെ, സന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച് ഹിതമായ രീതികളെ ആശ്രയിക്കാന്‍ പൂര്‍വ്വികര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രോഗപരിഹാരം എന്നത് വ്യക്തിയുടെ അവകാശമാണ്. അത് സംഘടിപ്പിക്കേണ്ടത് ധര്‍മ്മവുമാണ്. രോഗത്തില്‍, വേദനയില്‍ പരിഹാരം കിട്ടാതെ പോകുന്നുവെങ്കിൽ അതിന് നിദാനം ഇന്നലെത്തെയും ഇന്നത്തെയും അധര്‍മ്മ കർമ്മങ്ങളെന്നായിരുന്നു പൂര്‍വ്വികരില്‍ ചിലരുടെ കാഴ്ച്ചപ്പാട്. ധര്‍മ്മം എന്നാല്‍ ജ്ഞാനം എന്നും അര്‍ത്ഥമുണ്ട്.
രോഗപ്രതിരോധത്തിനും രോഗനിവാരണത്തിനും ആധാരം ജീവശക്തിയാണ്. ജീവശക്തിയുടെ ക്ഷീണം മൂലം രൂപപ്പെട്ട ധാതുവൈഷമ്യത്തെ, രോഗപ്രയാസങ്ങളെ ജീവശക്തിയുടെ പ്രതികരണബലത്തെ ആധാരമാക്കി സൌമ്യവും ലളിതവുമായ മാര്‍ഗ്ഗത്തില്‍ പരിഹരിക്കുന്ന ഒരു വൈദ്യരീതിയാണ് സമാനചികിത്സ അഥവാ ഹോമിയോപ്പതി. ഹോമ്യോ എന്ന പദത്തിന് "സമാനം" എന്നത് കൂടാതെ സാദൃശ്യം, സൌമ്യം, ഹിതം, പാരസ്പര്യം, ഇണക്കം, ഇഷ്ടം, സമർപ്പണം, ഗൃഹം, കുരങ്ങ്, മനുഷ്യകുഞ്ഞ്, പൊടി, വൃക്ഷം, യോഗ, ശുദ്ധി, സത്യം എന്നും; പതി എന്ന പദത്തിന് "രോഗം" എന്നത് കൂടാതെ സ്വാന്തനം, ഇണ, കരുണ, കൃപ, ശാന്തി, പഥം, വള്ളി, ഭൂമി, വികാരം, പ്രഭു (പ്രജാപതി, പശുപതി) എന്നും അർത്ഥവ്യാപ്‌തിയുണ്ട്. ഹിതവും സാദൃശ്യവുമായ "മരുന്ന്" കൊണ്ടും സ്വാന്തനമാകുന്ന "മന്ത്രം" കൊണ്ടും സൗഖ്യം സംഘടിപ്പിക്കുന്ന ചികിൽസാതന്ത്രമാണ് ഹോമിയോപ്പതി. വിവേകം ഏറെയുള്ള ഹോമോ സാപ്പിയന്‍സിലെ ശാരീരികവും മാനസികവുമായ മാലിന്യങ്ങളെ ശോധിപ്പിച്ച് അവനെ വിശുദ്ധ (Cure) നാക്കാനും, രോഗപ്രയാസങ്ങളെ പ്രകൃതിരീതിയില്‍ പരിഹരിച്ച് വേദനാവിമുക്തനാക്കാനും പുരുഷാര്‍ത്ഥ പ്രാപ്തിക്ക് സജ്ജമാക്കാനും ഒപ്പം ദീർഘായുസ്സ് അനുഭവിക്കാനും ഇത് സഹായിക്കുന്നു. രോഗപ്രയാസങ്ങളെ വേഗത്തിലും പൂർണ്ണമായും ഭേദമാക്കുന്നു എന്നത് മാത്രമല്ല പാർശ്വഫലങ്ങൾ ഇല്ലാത്ത ഔഷധപ്രയോഗ രീതി എന്ന മേന്മയും ഈ വൈദ്യവിഭാഗത്തിനുണ്ട്.
ഹോമിയോപ്പതി എന്ന ആശയത്തെ മനുഷ്യന്‍റെ ആരംഭകാലം മുതല്‍ തന്നെ രോഗപരിഹാരത്തിന്നായി പ്രയോജനപ്പെടുത്തിപ്പോന്നിട്ടുണ്ട്. പടിഞ്ഞാറന്‍ ദേശങ്ങളില്‍ Sympathetic magic എന്നായിരുന്നുവെങ്കിൽ പ്രാചീന ഭാരതത്തില്‍ ഇത് ഗൃഹ (Home) വൈദ്യം, തഥര്‍ത്ഥകാരി, ഒറ്റമൂലി, കായകല്‍പ്പം എന്ന പേരിലെല്ലാമാണ് അറിയപ്പെട്ടിരുന്നത്. രോഗപ്രയാസങ്ങള്‍ അനുഭവപ്പെടുന്ന അവസ്ഥയില്‍ സമാനരീതിയിലുള്ള രോഗലക്ഷണങ്ങളെ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഔഷധത്തെ പ്രയോഗിച്ചാല്‍ പ്രയാസങ്ങള്‍ ആദ്യം ലഘുവേന്നോണം വര്‍ദ്ധിക്കും. ഔഷധപ്രയോഗം അവസാനിപ്പിക്കുമ്പോള്‍ രണ്ടിനം പ്രയാസങ്ങളില്‍ നിന്നും പൂര്‍ണ്ണമായ മുക്തി അനുഭവിക്കാനാകുകയും ചെയ്യും.
കർപ്പൂരം, ചന്ദനം എന്നിവ ശീതവും ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കായം, ഗന്ധകം എന്നിവ ഉഷ്ണവുമാണ്. തലവേദന ഒരു ഉഷ്ണപ്രയാസമാണ്. ഉഷ്ണയിനമായ ചുക്ക് എണ്ണയില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയുടെ കാഠിന്യം ആദ്യം ഇത്തിരി കൂടും. തുടർന്ന് കുറയും. ഒച്ചിന്‍റെ മീതെ കറിയുപ്പ് വിതറിയാൽ ഒച്ച് നശിക്കും. ഉപ്പ്, മണ്ണ് എന്നിവ മുറിവിനെ കൂടുതലായി പഴുപ്പിക്കും. ഇവയെ വളരെ ലഘു അളവിൽ വ്രണത്തില്‍ പ്രയോഗിച്ചാല്‍ വ്രണം ഭേദമാകും. ഉപ്പ് ലഘു അളവില്‍ ജലത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച് ഉപയോഗപ്പെടുത്തിയാല്‍ വേദനകളുടെ തോത് കുറയും. ചില ഘട്ടത്തിൽ ബലവും അനുഭവപ്പെട്ടു കിട്ടും. ആരോഗ്യവാനായ ആളില്‍ ഹൃദയനിരക്കിന്‍റെ തോത് കുറച്ച് ഹൃദയസ്തംഭനം വരെ ഉണ്ടാക്കാന്‍ പ്രാപ്തിയുള്ള ഒരു വിഷ സസ്യമാണ് തിലപുഷ്പി (Digitalis). ഹൃദയപേശീ രോഗത്തില്‍ ഇതിനെ വളരെ ലഘു അളവില്‍ പ്രയോജപ്പെടുത്തിയാല്‍ ഹൃദയപേശീ ശേഷികള്‍ മെച്ചപ്പെടും. കണ്ണിൽ എരുക്കിന്‍ പാല്‍ വീണാൽ കാഴ്ച നഷ്ടമാകും. കാഴ്ചശക്തി കുറഞ്ഞവരിൽ എരുക്കിൻപ്പൂവ്വ് എണ്ണയിൽ കലർത്തി പുരികത്തിൽ, കാല്‍വെള്ളയില്‍, കൈവെള്ളയില്‍ പലതവണ പുരട്ടിയാൽ കാഴ്ചശേഷി മെച്ചപ്പെടും. പവിഴമല്ലികയുടെ ഗന്ധം അധികം ഏറ്റാൽ കാഴ്ച ശക്തി കുറയും. വളരെ കുറഞ്ഞ തോതിൽ അത് കാഴ്ചശക്തിയെ പരിപോഷിപ്പിക്കും. ദേഹത്തില്‍ ഫോസ്ഫറസ് ധാതു അധികം അളവില്‍ എത്തിയാല്‍ അത് കാര്‍ബോഹൈഡ്രേറ്റ് ഉപാപചയത്തെ പ്രതികൂലമായി ബാധിക്കും. ഫോസ്ഫറസ് അടങ്ങിയ സസ്യങ്ങളെ ലഘുവായ അളവില്‍ പ്രയോജനപ്പെടുമ്പോൾ കാര്‍ബോഹൈഡ്രേറ്റ് ഉപാപചയം സാധാരണഗതിയില്‍ ആകും. പാല്‍, ചിക്കന്‍, ബീഫ്, മത്സ്യം; ഉള്ളി, മഞ്ഞൾ, കുരുമുളക് എന്നിവയിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. സമാനങ്ങളായ രണ്ട് വേദന ഉത്തേജനാതരംഗങ്ങൾ ദേഹത്ത് ഒരിടത്ത് ഒരേ സമയം സന്ധിച്ചാല്‍ (TENS) ചെറിയ ഉത്തേജനം മൂലം അനുഭവപ്പെട്ട വേദന ഇല്ലാതാകും.
മനോസംഘർഷം ശീലമായാൽ, അദ്ധ്വാനം കഠിനമായാല്‍ Heart rate variability തോത് വളരെ കുറയും (< 30 മില്ലി സെക്കന്റ്). HRV തോത് പതിവായെന്നോണം താഴ്ന്ന നിലയിൽ ഉള്ളവർ, വേഗത്തില്‍ ശ്വസിക്കുന്നവര്‍, നടക്കുമ്പോള്‍ കിതപ്പ് ഉള്ളവര്‍ നിത്യവും ഇത്തിരി നേരം ലഘുവ്യായാമങ്ങളില്‍ ഏര്‍പ്പെട്ട് കിതക്കണം. പ്രാണായാമം പതിവാക്കി ശ്വസന ഇടവേളകളുടെ സമയം ഇത്തിരി ദീർഘിപ്പിച്ചാൽ, ദഹനശേഷിയെ മെച്ചപ്പെടുത്തിയാല്‍ നടക്കുമ്പോള്‍ അനുഭവപ്പെടുന്ന കിതപ്പ് കുറയും. ഹൃദയനിരക്കും കുറയും. കരള്‍പ്രവര്‍ത്തന ശേഷിയും രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടും. വാര്‍ധക്യമാറ്റങ്ങള്‍ സാവധാനത്തിലാകും. HRV നിരക്ക് ഉയര്‍ന്നുകിട്ടും. ഇരുണ്ട നിറമുള്ള കിഴങ്ങാണ് ബീറ്റ്റൂട്ട്. ഇത് അരച്ച് മുഖത്ത് ലേപനം (Glycolic acid) ചെയ്‌താല്‍, തവിട് എണ്ണ തേച്ചാൽ മുഖം സൌന്ദര്യം മെച്ചപ്പെടും. ഇത്തരം ആശയത്തെയാണ് Sympathetic magic എന്ന് പറഞ്ഞിരുന്നത്.
രോഗത്തിന്‍റെ മൃദു അവസ്ഥയില്‍ സാദൃശ്യലക്ഷണങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള ഔഷധത്തെ പ്രയോജനപ്പെടുത്തിയാല്‍ രോഗലക്ഷണങ്ങളുടെ ആയാലും രോഗസൂചകങ്ങളുടെ ആയാലും വിപരീതാവസ്ഥയെ സംഘടിപ്പിക്കാനാകും. ആരോഗ്യമുള്ള മനുഷ്യശരീരത്തിലും ഇന്ദ്രിയങ്ങളിലും മനസ്സിലും ഔഷധദ്രവ്യം സൃഷ്ടിച്ച പ്രയാസങ്ങളെ അടിസ്ഥാനപ്പെടുത്തി രോഗത്തിന്‍റെ മൃദു അവസ്ഥയിലുള്ള രോഗലക്ഷണങ്ങളെയും സൂചകങ്ങളെയും പരിഹരിക്കുന്ന രീതിയെ വിപുലീകരിച്ചത് ജര്‍മ്മന്‍ക്കാരനായ സാമുവല്‍ ഹാനിമാനാണ്.
രോഗപ്രയാസങ്ങളെ പ്രതിരോധിക്കുന്ന, രോഗത്തെ ഭേദമാക്കുന്ന ഒരിനം ശേഷി എല്ലാ ജീവിയിലും എന്നപോലെ മനുഷ്യനിലും നൈസര്‍ഗ്ഗികമായി തന്നെ നിലകൊള്ളുന്നുണ്ട്. അതാണ് ഓജസ്സ് അഥവാ വൈദ്യബോധം. രോഗാണുക്കള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ജീവശക്തിയുടെ അംശത്തെയാണ് ഓജസ്സ് എന്ന് വിളിച്ചുപോരുന്നത്. അവനവന്‍റെ "ഡോക്ടർ" എപ്പോഴും അവനവനില്‍ തന്നെയുള്ള ജീവശക്തിയാണ്. “കാലം പൊറുപ്പിക്കാത്ത മുറിവ് ഇല്ല” എന്നൊരു ചൊല്ല് തന്നെയുണ്ട്. ജീവശക്തിക്ക് സംഭവിച്ച ക്ഷീണത്തെയും പോരായ്മയെയും അപ്പപ്പോള്‍ തന്നെ പരിഹരിക്കാനാകണം. ഓജസ്സിനെയും ജീവശക്തിയെയും പോഷിപ്പിക്കുന്ന, സുബോധമനസ്സിനെയും ഉപബോധമനസ്സിനെയും പരിപോഷിപ്പിക്കുന്ന പ്രകൃതിദത്ത രോഗനിവാരണ ആശയമാണ് ഹോമിയോപ്പതി. സംസ്ക്കരിച്ച് ലഘുവാക്കിയ പ്രകൃതിഔഷധങ്ങളാണ് അതിലെ ഉപകരണങ്ങൾ.
വിഷ ഔഷധങ്ങളെയും ധാതുലവണങ്ങളെയും നിരന്തരമായുള്ള ലഘുവാക്കല്‍ പ്രക്രിയകള്‍ക്ക് വിധേയമാക്കുമ്പോള്‍ അവയുടെ ദോഷശേഷി കുറയും. ഔഷധദ്രവ്യങ്ങളെ സംസ്‌ക്കരിച്ച് ഉപ അറ്റോമിക് കണികാ തലത്തിലോട്ട് പരിണമിപ്പിക്കുന്നതിനാല്‍ അവയ്ക്ക് ദേഹദ്രാവകങ്ങളിലും കോശങ്ങളിലെ സൂക്ഷ്മഘടകങ്ങളിലും ഇവയിലെ ഊർജ്ജതലങ്ങളിലും മറ്റും സുഗമമായി പ്രവര്‍ത്തിക്കാനാകും. ഔഷധദ്രവ്യങ്ങളുടെ സൂക്ഷ്മ അംശങ്ങൾക്ക് Blood brain barrier കടന്ന് മസ്തിഷ്കത്തിലും നേത്രാവയവത്തിലും മറ്റും എത്തപ്പെടാനുള്ള പ്രാപ്തിയും ഇതുമൂലം കൈവരും. മനുഷ്യനിലെ ജീവശക്തി ലഘുവായ ഒന്നാണെങ്കിൽ അതിന്‍റെ പ്രാഥമിക തകരാറ് മൂലമുള്ള രോഗാവസ്ഥയില്‍ അതിനോട് സൌമ്യമായി പ്രവര്‍ത്തിക്കാന്‍ ഉത്തമമാകുന്നത് സമാനവും ലഘുവും വീര്യവുമേറിയ ഒരു ശക്തി തന്നെയാകും എന്ന് ഹോമിയോപ്പതി സിദ്ധാന്തിക്കുന്നു.
ദേഹധാതുക്കളിലും ദേഹദ്രാവകങ്ങളിലും അവയവങ്ങളിലും കോശങ്ങളിലും പ്രവര്‍ത്തിക്കുന്ന, ഇന്ദ്രിയങ്ങളിലും മനസ്സിലും അശുദ്ധബോധത്തിലും ദോഷങ്ങളിലും ക്ഷിണിച്ച് ഭൌതികഗുണം വന്ന ജീവശക്തിയിലും അതിന്‍റെ അംശങ്ങളിലും പ്രവര്‍ത്തിക്കാനാകുന്ന ഔഷധങ്ങൾ ലഘുവായും തഥർത്തകാരിയെന്നോണവും പ്രയോഗിക്കുമ്പോള്‍ രോഗപ്രയാസങ്ങള്‍ വേഗത്തില്‍ ദൂരീകരിക്കപ്പെടും. ദേഹധാതുക്കളിലെ സ്ഥൂല മലങ്ങളും സൂക്ഷ്മ മലങ്ങളും ക്രമത്തിലും യഥാസമയങ്ങളിലും പുറംതള്ളപ്പെടും. ദേഹധാതുക്കളും മനസ്സും ജീവശക്തിയും തമ്മിലുള്ള ചേര്‍ച്ച സൌമ്യമാകും. ബുദ്ധിശക്തി, ഇന്ദ്രിയശേഷി, കായികശേഷി ദേഹപ്രവർത്തനങ്ങൾ തുടങ്ങിയവ മെച്ചപ്പെടും. സുഖം, സന്തോഷം എന്നിവ അനുഭവപ്പെട്ടുകിട്ടും.
രോഗികളെ സംബന്ധിച്ച് ഹോമിയോപ്പതി എന്നത് “തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ആശയം” എന്നതിലുപരി, ഒരു പ്രതീതി, ഒരു പ്രതീക്ഷ എന്നതിലുപരി ഒരു സൌഖ്യാനുഭവമാണ്. മനസ്സിന്‍റെ ദുഃഖം, ശരീരത്തിന്റെ ഷധം എന്നിവ ദൂരീകരിക്കുന്നതിനും ആധി, വ്യാധി, ബാധ എന്നിവ പരിഹരിക്കുന്നതിനും ഉതകുന്ന സസ്യ ഔഷധങ്ങള്‍, ധാതുരസഔഷധങ്ങള്, സാദൃശ്യ ഊർജ്ജ ഔഷധങ്ങള്‍ എന്നിവ ചുറ്റുമുള്ള ഭൂപ്രകൃതിയില്‍ എല്ലായിടത്തും തന്നെ സുലഭമാണ് എന്നത് വസ്തുതയുമാണ്. ജനിതക ദോഷബോധത്തിലും ആര്‍ജിത ദോഷബോധങ്ങളിലും പ്രവർത്തിക്കാൻ, ഭൌതികശേഷി കൈവന്ന ജീവശക്തിയിൽ പ്രവര്‍ത്തിക്കാന്‍; ലഘുവും സൂക്ഷ്മവുമായ മനോതലത്തിൽ പ്രവര്‍ത്തിക്കാന്‍, മസ്തിഷ്ക്കത്തിൽ, ഇന്ദ്രിയങ്ങളിൽ, ദേഹദ്രാവകങ്ങളിൽ, രക്തത്തില്‍, സാരാംഗ്നികളിൽ പ്രവര്‍ത്തിക്കാന്‍; കരളിൽ, അവയവങ്ങളില്‍, ദേഹധാതുക്കളില്‍ എല്ലാം പ്രവര്‍ത്തിച്ച് അനുകൂലമായ മാറ്റങ്ങള്‍ രൂപപ്പെടുത്താന്‍ സസ്യഔഷധങ്ങളായാലും ധാതുയിനത്തില്‍ പ്പെട്ട മറ്റ് ഔഷധങ്ങളായാലും വളരെ കുറഞ്ഞ എണ്ണം തന്മാത്രകള്‍ അടങ്ങിയത് മതിയാകും എന്നതും വസ്തുതയാണ്. ലഘു എന്നാല്‍, "കുറഞ്ഞത്" എന്നാൽ ഔഷധ തന്മാത്രകള്‍ ഇല്ലാത്തത് എന്നോ, ഔഷധങ്ങളുടെ ഉപ ആറ്റോമിക് ഊര്‍ജ്ജകണികള്‍ ഇല്ലാത്തത് എന്നോ, ഔഷധതന്മാത്ര വേണ്ടാത്തത് എന്നോ അർത്ഥവ്യാപ്തി ഇല്ലാത്തതാണ്. ഔഷധങ്ങളുടെ ഗുണങ്ങളും അവയുടെ രോഗനിവാരണശേഷിയും ആരോഗ്യവാനിലും രോഗിയിലും ഒരേപോലെ കാലദേശ അടിസ്ഥാനത്തിൽ, പ്രായലിംഗ അടിസ്ഥാനത്തിൽ പരീക്ഷിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്നത്.
രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവ പ്രയോഗിച്ച് കൃഷി ചെയ്ത സസ്യങ്ങള്‍, കൃത്രിമരീതികളില്‍ സൃഷ്ടിച്ചെടുത്ത വിത്ത് മുഖേനെയുള്ള സസ്യയിനങ്ങള്‍ (Alfalfa, Corn, Soybean, Canola, Sugar Beet, Eggplant); മാരകമായ രാസദ്രവ്യങ്ങള്‍, പെട്രോള്‍ ഉത്പന്നങ്ങള്‍ എന്നിവ കലര്‍ത്തി വിപണിയിലെത്തിക്കുന്ന ആഹാരസാധനങ്ങള്‍, പച്ചക്കറി പഴയിനങ്ങള്‍; വിഷയിനത്തില്‍പ്പെട്ട രാസദ്രവ്യങ്ങള്‍ കലര്‍ന്ന മത്സ്യങ്ങള്‍, മാരകമായ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തി തയ്യാറാക്കിയ പാനീയങ്ങള്‍, രാസ രുചികൂട്ടുകള്‍ കലര്‍ത്തി പാചകം ചെയ്ത ഭക്ഷണവിഭവങ്ങള്‍, കഠിനമായ രാസഔഷധങ്ങള്‍ എന്നിവയെല്ലാം പതിവായി കഴിച്ചുപോരുന്ന ആളുകളെ സംബന്ധിച്ച്; അധികാരവ്യൂഹത്തിന്റെയും വാണിജ്യസമാജങ്ങളുടെയും രോഗകാഴ്ച്ചപ്പാടുകളില്‍ നവവും തീവ്രവുമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലഘുതന്മാത്രകൾ കൊണ്ടുള്ള ഔഷധ നിര്‍മ്മാണങ്ങളും പ്രചാരത്തിലുള്ള പ്രയോഗങ്ങളും പരിഷ്ക്കരിക്കേണ്ടതുണ്ട് എന്നതും ഒരു വസ്തുതയാണ്. തന്മാത്രകളുടെ സൂക്ഷ്മഅംശങ്ങള്‍ കൊണ്ടുള്ള ഔഷധപരീക്ഷണങ്ങള്‍ സംബന്ധിച്ച പൂര്‍വ്വകാല ഉറപ്പുകള്‍ (Drug proving), അതടിസ്ഥാനത്തിലുള്ള രോഗപരിഹാര അനുഭവങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട പഴയകാല സംഹിതകള്‍ എത്രത്തോളം ഇപ്പോള്‍ പ്രയോജനകരമാണ് എന്നത് വീണ്ടും നിരീക്ഷിക്കേണ്ട ഒരു സംഗതിയായിട്ടുണ്ട്.
പ്രകൃതിഔഷധങ്ങളുടെ ശുദ്ധവും സൂക്ഷ്മവും സജീവവുമായ പ്രഭാവഗുണങ്ങളെ രോഗാവസ്ഥയില്‍ പ്രയോജനപ്പെടുത്താനാകാതെ അവയെ അവഗണിക്കാനും നിരാകരിക്കാനും പുച്ഛമായി തോന്നാനും ഇടവരുന്നത്, ആ രീതിയില്‍ ആരോഗ്യമേഖലയെ സംവിധാനം ചെയ്യുന്നത്, സാങ്കല്പ്പികമോ അതിസൂക്ഷ്മമോ ആയ ഊർജ്ജവിശേഷ പ്രയോഗത്തെ മാത്രം ശ്രദ്ധിക്കാനും ആശ്രയിക്കാനും ആശ്രയിപ്പിക്കാനും ആവേശമുണ്ടാകുന്നത്, ഇവയുടെ പുറംമോടികള്‍ മാത്രം വ്യവസ്ഥാപിതമാകാനിടയാകുന്നത്, ആ രീതിയില്‍ സമാനവൈദ്യത്തെ അനുഭവിക്കാന്‍ കഴിയാതെ ആയുസ്സ് നീങ്ങാനിടയാകുന്നത്, എങ്ങിനെയൊക്കെയാണോ അവിടെയും ഇവിടെയും ഉണ്ടായിരുന്നത്, ഉള്ളത് അങ്ങിനെയൊക്കെയും അത്രയുമൊക്കെയും എല്ലാവര്‍ക്കും മതി എന്നെല്ലാം കരുതാൻ ഇടവരുത്തുന്നത് ഖേദകരമാണ്.
ജലദോഷത്തില്‍ വിപരീതയിനം മരുന്ന് കഴിച്ചില്ലെങ്കില്‍ പ്രയാസം ഏഴ് ദിവസം വരെ നിലകൊള്ളും. വിപരീത മരുന്നുകളോ വിരുദ്ധ മരുന്നുകളോ കഴിച്ചാല്‍ ഒരു ആഴ്ചയും ഒപ്പം കഫക്കെട്ടും ചുമയും ക്ഷീണവും എന്നൊരു ചൊല്ല് ചിലയിടങ്ങളില്‍ പ്രചാരത്തിലുണ്ട്. ശീത ദേഹപ്രകൃതിക്കാരുടെ ശീതരോഗങ്ങളിലെ വേദനകളിലും ഉഷ്ണ ദേഹപ്രകൃതിക്കാരുടെ ഉഷ്ണരോഗങ്ങളിലെ വേദനകളിലും വിത്യസ്തങ്ങളായ ഔഷധങ്ങള്‍ ലഭ്യമല്ലാത്ത ദുരവസ്ഥ ചില മേഖലകളില്‍ നിലവിലുണ്ട്. അതുപോലെ ശീതയിനം കുളിരുപനിയിലും ഉഷ്ണയിനം ജ്വരത്തിലും താപലഘൂകരണത്തിനായി ഒരേയിനം ഔഷധം മാത്രം പ്രയോഗിക്കുന്ന രീതിയും ഉണ്ട്. ഇത്തരം പരിമിതികളെ മറികടക്കാൻ കഴിയാതെ പോകുന്നതും ഇവ സാര്‍വത്രികത നേടുന്നതും ശ്രദ്ധ അർഹിക്കുന്ന സംഗതികളത്രെ.
ഭൌതികാവേശം വര്‍ദ്ധിച്ച്, പുറംമോടികളില്‍ മയങ്ങി, പ്രകൃതിചികിത്സകളോടും ശുദ്ധ വൈദ്യരീതികളോടും നിഷേധസ്ഥിതി പുലര്‍ത്തി ജീവിതശൈലീരോഗങ്ങളെയും പേറി പ്രായം നീങ്ങുന്നത്, ആരോഗ്യദുരന്തങ്ങള്ക്കും രോഗദുരിതങ്ങള്‍ക്കും ഒപ്പം, സഹോദരന്റെയും സഹോദരിയുടെയും കുടുംബാംഗത്തിന്‍റെയും അയല്‍ക്കാരന്‍റെയും അകാലത്തിലുള്ള ജീവനാശത്തിന് സാക്ഷിയാകാന്‍ ഇടവരുന്നത്, രോഗസൂചക ഫയലുകളും അതിന്‍റെ കണക്കുകളും മാത്രം സമ്പാദ്യമാകുന്നത്, അവയവങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടേണ്ടിവരുന്നത്, അകാലത്തിൽ ധാതുക്ഷയവും വാർദ്ധക്യവും അനുഭവിക്കേണ്ടി വരുന്നത്, അകാലത്തിൽ മരണഭയത്തെയും മരണത്തെ അഭിമുഖീകരിക്കേണ്ടിവരുന്നത്, മരണാന്തര ജീവിതത്തില്‍ മാത്രം പ്രതീക്ഷ അര്‍പ്പിക്കേണ്ടിവരുന്നത് എല്ലാം ജനിതകദോഷത്തിന്റെ, ആത്മബോധത്തിന്റെ തന്നെ ഒരു സാമാന്യവിധിയും അനിവാര്യ സംഗതിയുമത്രെ.
ഹോമിയോ എന്ന പദത്തിന് യുക്തി എന്നും അർത്ഥമുണ്ട്. യുക്തി, ബുദ്ധി, പ്രജ്ഞ, വിവേകം, ശ്രുതി, ഇച്ഛാശക്തി, സൂക്ഷ്മമനസ്സ്, ഓജസ്സ്, ജീവശക്തി എന്നിവയല്ലാം ഏറെക്കുറെ ഒന്നുതന്നെയാണ്. ജീവശക്തിക്ക് ശരീരധാതുക്കളെ സൌമ്യമാക്കാന്‍, ജനിതകദോഷങ്ങളെ പ്രതിരോധിക്കാന്‍, ആഗന്തുജവിഷങ്ങളെയും ആര്‍ജിതദോഷങ്ങളെയും ഉന്മൂലനം ചെയ്യാന്‍, ധാതുമലങ്ങളെ ശോധിപ്പിക്കാന്‍; ശുദ്ധി സംഘടിപ്പിക്കാൻ, വേദനയെ സഹിക്കാന്‍, സുഖദുഃഖങ്ങളെ സമനിലയില്‍ കണ്ട് നിസംഗതനാകാന്, യൌവ്വനം നിലനിര്‍ത്താന്‍, വാര്‍ദ്ധക്യത്തെ സാവധാനത്തിലാക്കാന്‍ എല്ലാം സസ്യയിനം ഔഷധങ്ങള്‍ ഫലപ്രദമാണ്. പ്രകൃതിജന്യഔഷധങ്ങളെ രോഗത്തിന്‍റെ തീവ്രതയ്ക്കനുസരിച്ച് സമാന ആശയത്തിലോ വിപരീത ആശയത്തിലോ പ്രയോജനപ്പെടുത്തുമ്പോള്‍ അത് പ്രതീക്ഷയുടെ ഫലം, രോഗവിമുക്തിയുടെ ഫലം, സൌഖ്യത്തിന്റെ ഫലം അനുവദിക്കും. പ്രകൃതിജന്യ ഔഷധങ്ങളെ സൂക്ഷ്മമായ സംസ്ക്കരണത്തിലൂടെയും സൌമ്യ ആശയത്തിലൂടെയും പ്രയോഗിച്ചാല്‍ സൌഖ്യം സന്തോഷം, ശാന്തി, ആനന്ദം, എന്നിവ മാത്രമല്ല ദീര്‍ഘായുസ്സ് കൂടി അനുഭവിക്കാനാകുമെന്നും പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നു.
പൂര്‍വ്വജന്മത്തിലെ കര്‍മ്മവിവരങ്ങളെല്ലാം അത്മബോധത്തില്‍ എഴുതപ്പെട്ടിട്ടുണ്ട് എന്ന് പൂര്‍വ്വികര്‍ തീവ്രമായി വിശ്വസിച്ചു. രോഗവിമുക്തി നേടാന്‍, ആരോഗ്യവും ദീര്‍ഘായുസ്സും അനുഭവിക്കാന്‍, സത്യ സാക്ഷാല്‍ക്കാരം നേടാന്‍ കര്‍മ്മം, അര്‍ത്ഥം, ഔഷധം എന്നിവ കൂടാതെ ഒരു മുഹൂര്‍ത്ത്വം കൂടി വേണം. ഒരു അർഹത കൂടി വേണം. അത്തരം ഒരു പുണ്യ കാലബോധം, അത്തരം ഒരു കർമ്മബോധം അവനവനിലെ ആത്മബോധത്തോടൊപ്പം എപ്പോഴും നിലകൊള്ളുന്നുണ്ട്. ഇക്കാര്യം അറിയുന്നത് കൊണ്ടാണ് ജീവബലം തീരെ കുറഞ്ഞ അവസ്ഥയിലുള്ള നിജരോഗികള്‍ക്ക് പോലും രോഗപരിഹാരം പ്രതീക്ഷിക്കാനാകുന്നത്. ചികിത്സകര്‍ അല്ലാത്തവര്‍ക്ക് ആയാലും സ്വാന്തനമാർഗ്ഗങ്ങൾ പ്രായോഗിച്ച് ഫലം സാദ്ധ്യമാക്കാനാകുന്നത്. ചിലർക്ക് വ്യാപാരതന്ത്രങ്ങൾ പയറ്റി കേമനാകാൻ കഴിയുന്നത്.
ശരീരത്തിലൂടെയും മനസ്സിലൂടെയും പ്രകടമാകുന്ന രോഗലക്ഷണങ്ങളെയും ഒപ്പം രോഗ കാരണങ്ങളായ മാലിന്യങ്ങളെയും വിഷങ്ങളെയും ദോഷബോധങ്ങളെയും ദൂരീകരിക്കുമ്പോളാണ് ചികിത്സ സമഗ്രമാകുന്നത്. ദോഷബോധങ്ങള്‍ ജാഗ്രത് അവസ്ഥയില്‍ മാത്രമല്ല സ്വപ്നാവസ്ഥയിലും ഉണ്ട്. ഉപബോധമനസ്സിലും അബോധമനസ്സിലും നിലകൊള്ളുന്നുണ്ട്. ദോഷബോധങ്ങളുടെ വീര്യത്തിന്‍റെ ഏറ്റകുറച്ചില്‍ അനുസരിച്ച് ചില രോഗങ്ങള്‍ ദീര്‍ഘിച്ചുനിലനില്‍ക്കുകയും ചിലത് ഇല്ലാതാകുകയും ചെയ്യും. നവദോഷബോധങ്ങള്‍ (Pox, HIV, COVID 19, X rays) ശക്തങ്ങളാകുകയും അവ ജനിതകദോഷങ്ങള്‍ക്ക് സമാനമാകുകയും ചെയ്‌താല്‍ നവദോഷ ആഗന്തുജരോഗങ്ങള്‍ ഭേദമാകുന്ന മുറയ്ക്ക് അത്തരം ജനിതകദോഷങ്ങളും ഇല്ലാതാകും. ജനിതകദോഷങ്ങളും നവദോഷങ്ങളും ആർജിതദോഷങ്ങളും പരസ്പരം വിപരീതങ്ങളായി ഭവിച്ചാല്‍ അവ ദേഹത്തിലെ വിത്യസ്ത ധ്രുവങ്ങള്‍ കേന്ദ്രീകരിച്ച് വിപുലപ്പെട്ട് ജീവശക്തിയെ ദുര്‍ബലപ്പെടുത്തികൊണ്ടേയിരിക്കും. ആഗന്തുജങ്ങളായ ഉഷ്ണരോഗങ്ങളുടെ ആരംഭത്തില്‍ രോഗലക്ഷണങ്ങള്‍ ഗുരുതരമെങ്കില്‍ നവദോഷപ്രയാസങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ആദ്യം വിപരീത ആശയത്തില്‍ (Camphor, Acacia catechu, Syzygium aromaticum, Gulgul, Calcium carbonate) ചികിത്സിച്ച് പരിഹരിക്കണം. നവദോഷപ്രയാസങ്ങള്‍ ലഘുവാണെങ്കില്‍ സമാന ആശയത്തില്‍ തന്നെ ഔഷധങ്ങള്‍ (Aconitum, Belladonna, Gelsemium, Jasminum, Cinchona, Coffea, Nux vomica, Andrographis paniculata) പ്രയോഗിക്കണം. ഇപ്പോള്‍ പിടിപെട്ടുപോരുന്ന ആഗന്തുജപ്രയാസങ്ങള്‍ മിക്കതും ഉഷ്ണദോഷങ്ങള്‍ മൂലമുള്ളവയത്രെ. സ്വയം ഭേദമാകുന്നവയാണ് ആഗന്തുജദോഷരോഗങ്ങള്‍. ചില ഉഷ്ണ ദേഹപ്രകൃതക്കാരില്‍ മാത്രമാണ് ഇത്തരം ആഗന്തുജരോഗങ്ങള്‍ ക്രമത്തില്‍ വര്‍ദ്ധിച്ച് ഗുരുതരമാകുന്നത്. ആരോഗ്യം കുറഞ്ഞവരിലും പ്രായം ഏറിയവരിലും ചിലപ്പോള്‍ ഇവ ദീര്‍ഘിച്ച് നിജദോഷരോഗമായി പരിണമിക്കുകയോ ചെയ്യാം. ഒരു രോഗത്തിന്‍റെ ഭവിഷത്തുക്കള്‍ ചിലരില്‍ ഉഷ്ണയിനം ലക്ഷണങ്ങളോടെയും വേറെ ചിലരില്‍ ശീതയിനം ലക്ഷണങ്ങളോടെയും പ്രകടമാകാം. ഇത്തരം സനര്‍ഭങ്ങളിലും ആഗന്തുജരോഗങ്ങള്‍ പരിണമിച്ച് നിജരോഗമായി ദീര്‍ഘിച്ചുനിലകൊള്ളുമ്പോഴും രോഗനാമത്തിന്‍റെയൊ അതിന്‍റെ കാരണത്തിന്‍റെയൊ അടിസ്ഥാനത്തില്‍ ചികിത്സ നടത്തുന്നത് യുക്തിസഹജമല്ല. രോഗം ബാധിച്ച ആളിന്‍റെ ദേഹപ്രകൃതി, രോഗലക്ഷണകൂട്ടങ്ങൾ എന്നിവ അടിസ്ഥാനമാക്കിയും ഔഷധദ്രവ്യങ്ങളുടെ ഗുണം, വീര്യം, പ്രഭാവം എന്നിവ ആധാരമാക്കിയും വേണം ഇത്തരം ഘട്ടത്തില്‍ ഔഷധങ്ങളെ പ്രയോജനപ്പെടുത്തേണ്ടത്.
വാതാരി (Ricinus communis), ഇന്ദ്രവാരുണി (Colocynth, Vine of Sodom), കാളകൂടക (Nux vomica), അമര (Amygdalus amara, Quassia amara, Ignatia amara, Swietenia macrophylla), പ്രണവ (Quercus); ക്വയിന (കാലസൂത്ര, Cinchona), കാപ്പി (Coffea), ഊളന്തകര (Coffee senna, Cassia occidentalis), അലക്കുചേര് (അമൃത, Anacardium orientalis), ഇഞ്ചി (Zingiber), അതിവിഷ (Aconitum napellus), കുരുമുളക് (Piper nigrum), കിരിയാത്ത (Andrographis paniculata), ആര്യവേപ്പ് (Azadirecta Indica), കടുക്ക (Terminalia chebula), പൈൻ (Terebinth), അകില്‍ (കറുത്ത ഊദ്, Aloe), നഞ്ച് (Conium maculatum), തംബാക്ക് (Tabacum), ഗുഗ്ഗുലു (Indian myrrh), കൊട്ടം (Sussurea lappa), ചെറുപുന്നയരി (Celastrus paniculata), കരി (കന്മദം, Charcoal, Carbo vegetabilis), ഗന്ധകം എന്നിവയെല്ലാം ഉഷ്ണവീര്യമുള്ള ഔഷധങ്ങളാണ്. കായത്തിലും വെളുത്തുള്ളിയിലും കടുകിലും ആര്യവേപ്പിലും പ്രത്യേകതരം ഗന്ധകം (Sin) അടങ്ങിയിട്ടുണ്ട്. അഗ്നിഭൂതം കൂടുതലുള്ള ഒരു ഉഷ്ണദ്രവ്യമാണ് വെളുത്തുള്ളി. കർപ്പൂരം (Camphor), ആല്‍ (Ficus religiosa), കുമാരി (Aloe socotrina), കടുകരോഹിണി (Picrorhzia), തഴുതാമ (Boerhavia diffusa), വേങ്ങ (Pterocarpus marsupium), കരയാംമ്പു (Syzygium aromaticum), ജഡാമഞ്ചി തഗരം (Nardostachys Jatamansi), കരിവേലം (Gum Arabic), കരിങ്ങാലി (Acacia catechu), നീര്‍മരുത് (Terminalia arjuna) നെല്ലിക്ക (Phyllanthus emblica) എന്നിവ ശീതവീര്യമുള്ള ഔഷധങ്ങളാണ്. ഇത്തരത്തില്‍ വിപുലമായുള്ള അര്‍ക്ക സസ്യഔഷധങ്ങളെയും, സോമ സസ്യഔഷധങ്ങളെയും മറ്റ് ധാതുഖനീജ ഔഷധങ്ങളെയും ഉൾപ്പെടുത്തിയുള്ള "like cures like" എന്ന പ്രകൃതിആശയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പ്രായോഗിക വൈദ്യരീതിയാണ് ഹോമിയോപ്പതി.
ആയുസ്സുക്കാല ഓർമ്മകളെ അകാലത്തിൽ ദുർബലപ്പെടുത്തുന്ന ദോഷചേതനകളെ പ്രതിരോധിക്കാൻ, പൂർവ്വജന്മപാപഫലങ്ങളെ ലഘൂകരിക്കാൻ, കഠിനരോഗങ്ങളെയും നിജരോഗങ്ങളെയും പരിഹരിക്കാന്‍; കുണ്ഠിതബോധത്തിൽ നിന്ന് വിടുതൽ നേടാൻ, പൃഷ്ഠ ബോധത്തിൽ നിന്ന് ഉയർച്ച നേടാൻ, കർമ്മത്തിലൂടെയും ജ്ഞാനത്തിലൂടെയും സുഖവും സന്തോഷവും ശാന്തിയും പ്രത്യാശയും നിസംഗതയും, ഒപ്പം രക്ഷാകര്‍ത്ത്വത്വം ഇല്ലാത്ത ആനന്ദവും അനുഭവിക്കാന്‍, ജീവചേതനയെ മെച്ചപ്പെടുത്തി മൃത്യുവിനെ വൈകിപ്പിക്കാൻ, ആത്മബോധത്തെ വിശുദ്ധമാക്കാൻ, സ്വാധ്യായമാക്കാൻ എല്ലാം പ്രയോജനപ്പെടുത്താവുന്ന അഹന്താ ആശയമാണ് ഹോമിയോപ്പതി.
"ശീതേ ശീതം പ്രതീകം, ഉഷ്ണേന ച ഉഷ്ണ നിവാരണമ, പ്രയോജയേത് ക്രിയപ്രാപ്യം, കിയ കാലം ന ഹപയേത്'.
ഹോമിയോപ്പതിയുടെ വികാസവും പ്രചാരവും ചിലരുടെ ഉപജീവനത്തിന്‍റെ ഉയര്‍ച്ചയുമായി ബന്ധപ്പെട്ട് തട്ടിക്കൂട്ടിയ അനുബന്ധ ആശയങ്ങളില്‍, അതിന്‍റെ ചില പ്രയോഗങ്ങളില്‍ അവ്യക്തതകള്‍ ഉണ്ടെങ്കിലും അവയെയും, അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളുടെയും ചില പ്രാദേശികബിംബങ്ങളുടെയും ചരിത്രം മാറ്റി നിർത്തിയാൽ, ഇത് മുഖ്യമായും മനുഷ്യനിലെ ജീവശക്തി, മനോശക്തി, ഇന്ദ്രിയശക്തി, ദേഹധാതുക്കൾ, ദേഹമലങ്ങൾ എന്നിവയിലെ വൈഷമ്യങ്ങളെ നേരിട്ട് പരിഗണിക്കുന്നു. ആധിയേയും വ്യാധിയേയും ബാധയെയും ഒപ്പം അതിന്‍റെ കാരണങ്ങളെയും പരിഹരിക്കുവാൻ ലക്ഷ്യംവെയ്ക്കുന്നു. ആരോഗ്യം, രോഗമുക്തി, ആനന്ദം, മോക്ഷം, ദീര്‍ഘായുസ്സ്, എന്നിവയെ കാംക്ഷിക്കുന്ന ഹോമോ സാപ്പിയന് അത് തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തേണ്ട, അനുഭവിക്കേണ്ട ഒരു കർത്തവ്യവും ഉണ്ട്.