Tuesday 31 March 2020

ശ്വസനദര്‍ശനം. കാദർ കൊച്ചി.

ജീവശക്തിയുടെ ഒരു അംശമാണ് പ്രാണന്‍. അന്തരീക്ഷവായു  പരിണമിച്ചാണ് പ്രാണന്‍  രൂപപ്പെടുന്നത്. Soul എന്നാല്‍ വായു എന്നാണര്‍‍ത്ഥം. പ്രാണവായുഉദാനവായുവ്യാനവായുസമാനവായുഅപാനവായു എന്നിവയാണ് ശരീരത്തില്‍ ജീവശക്തിയുടെ വകഭേദങ്ങള്വായുമാലിന്യങ്ങളെ  ദ്രാവകംഖരം എന്നീ രൂപത്തില് പരിണമിപ്പിക്കാനും‍ യഥാസമയം പുറംതള്ളാനും വേണ്ട  ശേഷി ജീവശക്തിക്കുണ്ട്. ‍ മലിനവായുക്കളെ ചില സന്ദര്‍ഭങ്ങളില്‍ കീഴ്ദ്വാരങ്ങളിലൂടെയും അന്നനാളംചര്‍മ്മം എന്നിവയിലൂടെയും വെളിയിൽ കളയാനും ജീവശക്തി ശ്രമിക്കും.

ശ്വാസകോശ അവയവങ്ങളില്‍ ഉള്ള വായു അറകളുടെ ആകെ എണ്ണം ഏകദേശം 50 കോടിയിലധികം വരും. ശ്വാസകോശംവൃക്ക എന്നിവ അടക്കമുള്ള അവയവത്തില്‍ വായു ഇതരഘടകങ്ങള്‍  ദീര്‍ഘനേരം നിലകൊണ്ടാല്‍ വായുവിന് നിലകൊള്ളാനും സഞ്ചരിക്കാനും ഇടമില്ലാതെ വരും. അത്തരം അവസ്ഥ എത്തിയാല്‍ വായുക്കള്‍ വിപരീതദിശയിൽ സഞ്ചരിക്കാന്‍ കാരണമാകും. ഇതുമൂലം ചിലര്‍ ചുമയ്ക്കുംകിതയ്ക്കും. ചിലര്‍ ചര്‍ദ്ദിക്കും. ഇവ കഠിനമായാല്‍പതിവായാല്‍ പ്രാണനും കൂടെ വിപരീതദിശയില്‍ സഞ്ചരിക്കും. ഇതിനെനെയാണ് കാറ്റുപോയി എന്ന് പറയുന്നത്. ശരീരദ്രാവകങ്ങളില്‍‍ കരിവായുക്കളുടെ തോത് കൂടിയാല്‍ ക്ഷാരത കുറയും. തലവേദനകഴപ്പ്ജ്വരം എന്നിവ അനുഭവപ്പെടും. ചിലരില്‍ ആവേശംഭയംദ്രോഹചിന്തഅതിമൂത്രം എന്നിവയ്ക്ക് ഇത് കാരണമാകും. അമ്ലത കൂടുന്നത് അനുസരിച്ച് ചിലര്‍ക്ക് ചൊറിച്ചില്‍തളര്‍ച്ചകിതപ്പ് എന്നിവ അനുഭവപ്പെടും.

ദേഹത്തില്‍ നിന്ന് വിഷവായുക്കള്‍ യഥാസമയം പുറത്തുപോയാല്‍ ബലം അനുഭവപ്പെട്ടുകിട്ടും. നട്ടെല്ലിന്‍റെ മദ്ധ്യഭാഗത്ത് അമര്‍ത്തി തിരുമ്മിയാല്‍, കൈ വെള്ളയില്‍ ചൂണ്ടുവിരലിന്‍റെയും നടുവിരലിന്‍റെയും കീഴറ്റം നിരവധി തവണ തിരുമ്മിയാല്‍ കരിവാതകം പുറത്ത് ചാടും. പൂച്ചയുടെ നട്ടെല്ല് ഭാഗത്ത് തടവിയാല്‍ നിവര്‍ന്ന് വാല്‍ ചലിപ്പിച്ച് ആഹ്ലാദിക്കുന്നത് സാധാരണമാണ്. കഞ്ചാവുബീഡി വലിക്കുന്നവര്‍ അതിന് മുന്നോടിയായി കൈവെള്ളയില്‍ കഞ്ചാവ് മാറ്റി മാറ്റി ഇട്ട് മുന്നോട്ട് തിരുമ്മുന്ന ഒരു രീതി പതിവുണ്ട്. ശ്വാസകോശത്തില്‍ തങ്ങികിടക്കുന്ന കരിവായുക്കള്‍ ഇതുമൂലം പുറത്തുപോകുകയും കഞ്ചാവ് പുകയ്ക്ക്‌ രക്തത്തില്‍ കലരാന്‍ ഇടയാക്കുകയും ചെയ്യും. ഇടത് പെരുവിരലിന്‍റെ കീഴറ്റത്ത് ശുക്രദശയില്‍ അമര്‍ത്തിയാല്‍ വിഷവായുക്കള്‍ ഏമ്പക്കമായി പുറത്ത് പോകും.പ്രാണവായുവിന്‍റെ തോത്‍ ശരീരത്തില് ക്രമമായാല്‍ വേദനപേശികഴപ്പ്ക്ഷീണം എന്നിവയുടെ തോത് കുറയും. ചിലര്‍ക്ക് ഉറക്കസമാന സുഖം അനുഭവപ്പെട്ടുകിട്ടും. ശ്വസനശേഷി മെച്ചപ്പെടാന്‍ കുട്ടികള്‍ ശ്വസനവ്യായാമവും അറുപത് കഴിഞ്ഞവര്‍ ശ്വസന ആയാമവും ചെയ്യണം.

ശ്വസനവ്യായാമം

ആദ്യം മൂക്കിലൂടെ 4 സെക്കണ്ട് നേരം ശ്വാസം വലിക്കണം. നെഞ്ചുഭാഗം ആദ്യവും തുടര്‍ന്ന് വയര്‍ ഭാഗവും വികസിക്കുന്ന രീതിയില്‍ വേഗത്തില്‍ ശ്വസിക്കണം. 12 സെക്കണ്ട് നേരം വായുവിനെ പിടിച്ചുവെക്കണം. തുടര്‍ന്ന് 8 സെക്കണ്ട് നേരം നിശ്വസിക്കണം. ഇപ്രകാരം 5 മിനുട്ട് നേരം ദിവസത്തില്‍ നാല് തവണ എന്നോണം ചെയ്യാം.

ശ്വസന ആയാമം

ജീവവിരുദ്ധവായുക്കളെ ശോധിപ്പിക്കുന്നതുപോലെ ജീവവായുവിനെകൂടുതലായി പിടിച്ചുവെക്കാനും അഭ്യസിക്കണം. അതാണ്‌ ശ്വസനആയാമം. മൂക്കിലൂടെ മലിനവായുക്കള്‍ മാത്രമാണ്‌ പുറത്ത് പോകേണ്ടത്. പ്രാണവായു കൂടുതലായി നഷ്ടപ്പെടാന്‍ ഇടവന്നാല്‍ ജീവശക്തി ക്രമത്തില്‍ കുറയും.

മൂക്കിലൂടെ 8 സെക്കണ്ട് നേരം വായുവിനെ വലിക്കുക. ശ്വാസം വലിക്കുമ്പോള്‍ അന്തരീക്ഷവായു നെഞ്ചിന്‍റെ  കീഴു‌ഭാഗത്ത് നിറയുന്ന നിലയില്‍ വയര്‍ഭാഗം വികസിപ്പിക്കണം. വായുവിനെ അങ്ങിനെ 12 സെക്കണ്ട് നേരം പിടിച്ചുവെക്കണം. വായുവിനെ ഓരോ മൂക്ക് ദ്വാരത്തിലുടെയും നാലുതവണ വീതം വിട്ട് ഒടുവിൽ രണ്ട് മൂക്കിലൂടെയും ഒന്നിച്ച് വിടണം. തുടർന്ന് ദീർഘമായി വായുവിനെ ശ്വസിക്കണം. 12 സെക്കണ്ട് നേരം പിടിച്ചുവെക്കണം. ഇപ്രകാരം അഞ്ച് തവണ ചെയ്യണം.

സന്ധികള്‍ക്കും പേശികള്‍ക്കും ആയാസം ലഭിക്കാന്‍ ഉതകുന്ന ലഘുവ്യായാമങ്ങള്‍ ശ്വസനആയാമം ചെയ്യുന്നതിന്‍റെ മുന്നോടിയായി ചെയ്യണം. ചര്‍മ്മം മുഴവന്‍ വലതുകൈ കൊണ്ട് ഹൃദയദിശയില്‍ നിരവധി തവണ മസ്സാജ് ചെയ്യണം. തുടര്‍ന്ന് സുഖപ്രദമായ സ്ഥലത്ത് നിവര്‍ന്നിരുന്ന് ശ്വസനആയാമം ചെയ്യണംശ്വസനആയാമം വിത്യസ്തരീതിയില്‍ ചെയതുപോരുന്നുണ്ട്.

മൂക്കിന്‍റെ ഒരു ദ്വാരം വിരല്‍ കൊണ്ട് അടച്ചുപിടിച്ച് മറ്റേ ദ്വാരത്തിലൂടെ വായുവിനെ ഉള്ളിലോട്ട് വലിക്കുക. അതിന്‍റെ തുടര്‍ച്ചയെന്നോണം തുറന്ന ദ്വാരം അടച്ചുപിടിച്ച് മറ്റേ ദ്വാരത്തിലൂടെ വലിക്കണം. ഇപ്രകാരം ശ്വാസം വിടാതെ 4 തവണ വീതം വലിക്കുക. നെഞ്ചില്‍ വായുവിനെ കുറച്ചുനേരം പിടിച്ചുവെയ്ക്കണം. പ്രാണവായു ദേഹം മുഴുവനായും ഓരോ അവയവങ്ങളില്‍ പ്രത്യേകമായും വ്യാപിക്കുന്നതായി സങ്കല്‍പ്പിക്കണം. തുടര്‍ന്ന് വയര്‍ഭാഗം ഒട്ടിച്ചു പിടിച്ച് മൂക്കിന്‍റെ രണ്ട് ദ്വാരത്തിലൂടെ ഒപ്പം വായുവിനെ വിടണം. ഇപ്രകാരം അഞ്ചുതവണ ചെയ്യണം. ഇതുമൂലം Vital capacity മെച്ചപ്പെടും. ശ്വസനആയാമം ചെയ്ത് അവസാനിപ്പിക്കുന്ന ഓരോ ഘട്ടത്തിലും ഇത്തിരി ജലം കുടിക്കണം.

മൂക്കിന്‍റെ വലതുദ്വാരം തുറന്ന് നിലകൊള്ളുന്നവരില്‍ രോഗാണുപ്രതിരോധശേഷി പൊതുവേ കൂടുതലാണ്. പകര്‍ച്ചവ്യാധികള്‍ക്ക് വിധേയമാകാനിടയുള്ളവരും ശ്വസനാവയവരോഗങ്ങളെ ഭയപ്പെടുന്നവരും മൂക്കിന്‍റെ വലതുദ്വാരം വികസിക്കാനുള്ള വ്യായാമങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. വിഷാദം ഉള്ളവര്‍അതിരക്തസമ്മര്‍ദ്ദം ഉള്ളവര്‍ മൂക്കിന്‍റെ ഇടതുദ്വാരം കൂടുതല്‍ തുറക്കാനാകും വിധത്തില്‍ വ്യായാമം ചെയ്യണം.

പ്രാണവായു തന്നെയാണ് ജീവന്‍. അത് തന്നെയാണ് ബോധം. ദേഹത്തില്‍‍ വായു നിലകൊള്ളുന്നിടത്തോളം കാലം അത് ബോധത്തിന്‍റെ ഭാഗമാകും. ദേഹത്തില്‍ വായുജലം എന്നിവ കുറഞ്ഞാല്‍ ബോധം കുറയും. വായു ഇല്ലെങ്കില്‍ബോധം ഇല്ലെങ്കില്‍ ജീവശക്തിക്ക് പ്രസക്തിയുമില്ല.

ജീവശക്തി ക്ഷയിക്കുന്നതാണ് ദീനം. ദീനത്തെ പരിഹരിക്കുന്നതാണ് മെഡിസിന്‍. ദീനത്തെ പരിഹരിക്കുന്ന മറ്റൊരു രീതിയത്രെ മെഡിറ്റെഷന്‍.അത് ഏകാഗ്രതയെ മെച്ചപ്പെടുത്തും. ധ്യാനത്തിന് മുന്നോടിയായി ശ്വസനവ്യായാമം ചെയ്യണം. ശ്വസനആയാമം പതിവാക്കിയാല്‍  രോഗപ്രതിരോധശക്തി കൂടാതെ മലശോധനശക്തിദഹനശക്തികായികശക്തിഇന്ദ്രിയശക്തിചിന്താശക്തിഓര്‍മ്മശക്തിബുദ്ധിശക്തി എന്നിവയും മെച്ചപ്പെടും. ശ്വസനനിരക്ക് കുറയും. Enzymes മിച്ചമാകും. ആയുസ്സുദൈര്‍ഘ്യം കൂടും.

ശ്വസനവ്യായാമവും ശ്വസനആയാമവും അപ്രസക്തവിഷയങ്ങളാണ് എന്ന് കരുതുന്നവര്‍ ചുരുക്കമായിരിക്കുംഅന്തരീക്ഷവായുവിനെ ശരിയായ രീതിയില്‍ ശേഖരിക്കുന്നത് സംബന്ധിച്ച കളരി കൂടിയാകണം പ്രാഥമികവിദ്യാഭ്യാസം. മനുഷ്യാരംഭം മുതല്‍Vital capacity വര്‍ദ്ധിപ്പിക്കാന്‍  ഉപയോഗിച്ചുപോന്ന ഒരു ഉഷ്ണ മരുന്നാണ് Thuja occidentalis (Tree of life). ശ്വാസകോശങ്ങളില്‍ രൂപപ്പെടുന്ന അര്‍ബുദങ്ങള്‍ക്കും വലിയയിനം അരിമ്പാറകള്‍ക്കും Thuja ഫലപ്രദമായ ഔഷധമെന്ന് ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. Pineapple ന് സമാനമായ ഒരു ഗന്ധം  ഔഷധത്തിനുണ്ട്. Salvia officinalis, Eucalyptus, Artemisia, Tanacetum, Ocimum sanctum (തുളസി), Quassia, Gelsemium എന്നീ മരുന്നുകളും Vital capacity വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന ഔഷധങ്ങളാണ്. ഇവയില്‍ ഒന്നിനെയെങ്കിലും ആയുസ്സില്‍ ഒരുതവണയെങ്കിലും മണപ്പിക്കാന്‍ കഴിയാതെവന്നുവെങ്കില്‍ചുമച്ചും കുരച്ചും കിതച്ചും ക്ഷയിച്ചും കാലം കഴിക്കേണ്ടിവന്നുവെങ്കില്‍ അത് ഒരുതരത്തില്‍ നിര്‍ഭാഗ്യമത്രെ.🙏

 









വീര്യദര്‍ശനം. കാദർ കൊച്ചി.

പ്രപഞ്ചത്തിലെ അവസ്ഥാവീര്യം പോലെ മനുഷ്യന്‍ അനുഭവിക്കുന്ന രോഗത്തിൻ്റെ വീര്യവും പൊതുവേ ഉഷണം അല്ലെങ്കില്‍ ശീതം എന്ന് തരംതിരിക്കാനാകും. കാനഡറഷ്യചൈനഅമേരിക്കസ്വീഡന്‍, ഡെന്മാര്ക്ക് തുടങ്ങിയവ താരതമ്യേനെ ശീത രാജ്യങ്ങളാണ്. അവിടത്തെ ആളുകളില്‍ ഭൂരിപക്ഷവും ഉഷ്ണ ദേഹവിഭാഗക്കാരാണ്. ഈ ദേശങ്ങളില്‍ ലഭ്യമാകുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ പൊതുവേ ഉഷ്ണയിനങ്ങളാണ്.  ദേശങ്ങളിലെ സഹജശീതഘടകങ്ങള്‍ പ്രതികൂലമായാലും‍ അതുമൂലമുള്ള രോഗപ്രയാസങ്ങള്‍ ‍ഇവരെ വലിയ തോതില്‍  അലട്ടുകയില്ല. ഉഷ്ണ നിജദോഷങ്ങള്‍ സജീവമായാലും ആര്ജിത ഉഷ്ണദോഷങ്ങള്‍ ബാധിച്ചാലും അത് അവരുടെ ജീവന് വളരെയധികം ഭീഷണി ഉയര്ത്തും. രോഗപ്രയാസങ്ങളെ തീവ്രമാക്കും.

കേരളം, സിലോണ്‍, കുവൈറ്റ്നൈജീരിയ തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ പൊതുവേ  ശീതദേഹപ്രകൃതിക്കാരാണ്. ഇവരെ ഗുരുതരമായി ബാധിക്കാനിടയാകുന്നുത് ശീതദോഷങ്ങളോ ശീത ആര്ജിതദോഷങ്ങളോ ആണ്. സഹജ ഉഷ്ണഘടകങ്ങള്ഉഷ്ണദോഷങ്ങള്‍ എന്നിവയ്ക്ക് ഇവരുടെ ദേഹത്തില്‍ വലിയ തോതിലുള്ള  ഉപദ്രവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുകയില്ല. ഉഷ്ണരോഗങ്ങള്‍ പിടിപെട്ടാല്‍ തന്നെയും തീവ്രമാകുകയും ഇല്ല. ശീത അന്തരീക്ഷവും ശീതദോഷങ്ങളും ശീതരോഗങ്ങളും ഇവിടത്തെ ആളുകള്‍ക്ക് അനഭിലഷണീയമായ സംഗതിയാണ്. ഇത്തരം ശീതപ്രയാസങ്ങളുടെ ലഘു അവസ്ഥയില്‍ ശീതദ്രവ്യങ്ങളെയും ഗുരു അവസ്ഥയില്‍ ഉഷ്ണ ദ്രവ്യങ്ങളെയും പ്രയോജനപ്പെടുത്തണം. ശ്ലീപദം ഒരു ശീതരോഗമാണ്. അതിന്‍റെ ലഘു അവസ്ഥയില്‍ കടുകുരോഹിണിയും ഗുരു അവസ്ഥയില്‍ കുരുമുളകും ആ നിലയ്ക്ക് ഔഷധങ്ങളാണ്. 

വേനല്‍ഋതുവില്‍ രോഗങ്ങള്‍ക്ക് പൊതുവില്‍ കാരണമാകുന്നത് ഉഷ്ണദോഷങ്ങള്‍ തന്നെയാണ്. ഉഷ്ണരാജ്യങ്ങളില്‍‍ വസിക്കുന്നവരില്‍ കുറച്ച്പേര്‍ ഉഷ്ണ ദേഹപ്രകൃതിക്കാരാണ്.  അവരെ ഉഷ്ണദോഷങ്ങള്‍ ബാധിച്ചാല്‍ ഗുരുതരമാകാന്‍ ഇടവരും. ശീതപ്രകൃതിക്കാരില്‍ ചിലരുടെ ദേഹം വാര്ധക്യത്തില്‍ എത്തുമ്പോള്‍ ഉഷ്ണപ്രകൃതിയായി മാറും.

എക്സിമ, പോളം, ഗൌട്ട്രക്തസ്രാവം തുടങ്ങിയ രോഗമുള്ളവര്‍ചര്മ്മത്തില്‍ ചൊറിച്ചില്‍ചര്മ്മത്തില്‍  ഉഷ്ണം, വിയര്‍പ്പില്ലായ്മആമാശയത്തില്‍ എരിച്ചില്‍ എന്നിവ  ഉള്ളവര്‍ പൊതുവില്‍ ഉഷ്ണദേഹവിഭാഗക്കാരാണ്. ഉഷ്ണദേഹപ്രകൃതിക്കാര്‍ക്ക് ശീതപദാര്‍ത്ഥങ്ങളോട് ഇഷ്ടം കൂടും. ഉഷ്ണദോഷങ്ങളോടുള്ള രോഗവിധേയത്വം കൂടുതലായിരിക്കും. ഉഷ്ണരോഗങ്ങള്‍ ഇവരില്‍ എളുപ്പം പിടിപെടും.

വേനലില്‍ മഴ പെയ്താല്‍  ആര്ജിത ഉഷ്ണദോഷങ്ങളുടെ വീര്യം വേഗത്തില്‍ നഷ്ടപ്പെടും. മഴയെ പ്രതീക്ഷിക്കുന്നതോടൊപ്പം ആര്ജിത ഉഷണദോഷങ്ങളെ വരുതിയിലാക്കാന്‍ ഉഷ്ണവീര്യം കുറവുള്ള ഉഷ്ണ ആഹാരദ്രവ്യങ്ങളെയും ശീതയിന ആഹാരദ്രവ്യങ്ങളെയുംകൂടാതെ ലഘു ഉഷ്ണഔഷധങ്ങളെയും പ്രയോജനപ്പെടുത്തുന്ന രീതി മുന്ക്കാലങ്ങളില്‍ നിലവിലുണ്ടായിരുന്നു.

വെളുത്തുള്ളി, വിനാഗിരിവഴുതിനതക്കാളി എന്നിവ ഉഷ്ണഗുണം അധികമുള്ള ആഹാരയിനങ്ങളാണ്. അവയെ ഉഷ്ണ ദേഹപ്രകൃതിക്കാര്‍  വേനല്‍ക്കാലത്ത് വര്‍ജ്ജിക്കണം. കായം, ചുക്ക്, കുരുമുളക്തിപ്പല്ലികടുക്,  മദ്യം എന്നിവയും ഉഷ്ണവീര്യം കൂടുതല്‍ അടങ്ങിയ ദ്രവ്യങ്ങളാണ്. ഇവയെയും ഒഴിവാക്കണം. 

ജീരകംകാപ്പിഇഞ്ചിമഞ്ഞള്‍, മുതിരഅമരകടലവന്പയര്‍, തുവരപരിപ്പ്ഉലുവമുരിങ്ങകൈപ്പക്കപടവലംമത്തങ്ങചക്കകൈതച്ചക്കമാങ്ങഉരുളക്കിഴങ്ങ്മരച്ചീനിചേനഉള്ളിഗോതമ്പ്ഓട്സ്ബാര്ലിചുവന്ന അരിമുളക്നാരങ്ങ, ഇലക്കറിയിനങ്ങള്‍, തേയില, വെളിച്ചെണ്ണപാംഓയില്‍, എള്ളെണ്ണഒലിവ് എണ്ണമീനെണ്ണമുട്ടമാംസംപുളിച്ചമോര്ആട്ടിന്‍പാല്‍എരുമനെയ്യ്, മത്സ്യംതേന്‍, ഉഷ്ണപാനീയങ്ങള്‍, ഉറവ ജലം എന്നിവയില്‍  ഉഷ്ണഗുണം ഉണ്ടെങ്കിലും താരതമ്യേനെ കുറവാണ്.

അയമോദകംഉമ്മംകടുക്കകറുപ്പ്ശതകുപ്പകാഞ്ഞിരംആര്യവേപ്പ്കടുകുരോഹിണിമുത്തങ്ങവിഴാലരിവയമ്പ്കടലാടിആവണക്കെണ്ണ എന്നിവയും ഉഷ്ണവീര്യം കൂടുതലുള്ളവയാണ്‌. ഉഷ്ണഗുണമുള്ള ദ്രവ്യങ്ങള്‍ ജലത്തില്‍ കലര്‍ത്തി ഉപയോഗിച്ചാല്‍ അവ ലഘുഉഷ്ണ ഔഷധങ്ങളായി പ്രവര്‍ത്തിക്കും. വേനല്‍പ്രയാസങ്ങളെ ലഘൂകരിക്കാന്‍ വെളുത്തുള്ളി ലഘു അളവില്‍ ചര്‍മ്മത്തില്‍ പ്രയോഗിക്കുന്ന രീതി നിലവിലുണ്ട്.

അന്തരീക്ഷത്തില്‍ താപം വളരെ കൂടിയാല്‍ ദേഹപ്രകൃതി ഉഷ്ണമാണോ ശീതമാണോ എന്ന് അടിസ്ഥാനമാക്കാതെ തന്നെ ശീതയിനം ദ്രവ്യങ്ങളെ പ്രയോജനപ്പെടുത്താം. ഉഷ്ണദേഹപ്രകൃതിക്കാര്‍ ഉഷ്ണവീര്യം കുറവുള്ള ആഹാരദ്രവ്യങ്ങള്‍  തിരിച്ചറിഞ്ഞ് ഉപയോഗിക്കുന്നതോടൊപ്പം ശരീരാവശ്യത്തിന് നിത്യവും വേണ്ട ജലം കുടിച്ചുവോ എന്ന് ഉറപ്പാക്കണം. വേനല്‍ക്കാലത്ത് നാട്ടില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമായാല്‍  ഉഷ്ണ ദേഹപ്രകൃതിക്കാര്‍ പ്രതിരോധനടപടികളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അതിന്‍റെ ഭാഗമെന്നോണം ജലം ധാരാളം കുടിക്കണം. ശരീരഭാരം കിലോഗ്രാമില്‍ എത്രയാണോ അതിന്‍റെ പകുതിയിലധികം ഔണ്‍സ് അളവില്‍ ജലം കുടിക്കണം. കുട്ടികളെ ജലം കുടിക്കാന്‍ പ്രത്യേകം പ്രേരിപ്പിക്കണം. വേനല്‍ശരത് എന്നീ ഋതുക്കളിലെ മഴവെള്ളം പ്രത്യേകം ശേഖരിച്ച് കുടിക്കണം. അത് അമൃതിന്‍റെ ഫലം ചെയ്യും എന്നാണ് വിശ്വാസം.🙏  









സാമുവല്‍ ഹാനിമാന്‍, ചരിത്രം. 29. കാദര്‍ കൊച്ചി.

ഹോമിയോപ്പതി ചികിത്സാസമ്പ്രദായത്തിന്‍റെ ഉപജ്ഞാതാവ് ആയ ക്രിസ്ത്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാൻ ജനിച്ചത് ജര്‍മ്മനിയിലെ കിഴക്കന്‍ സംസ്ഥാനമായ സാക്സണിയിലെ എല്‍ബ് നദിക്ക് സമീപമുള്ള മീസ്സെന്‍ എന്ന ചെറുഗ്രാമത്തിലാണ്. 1755 ഏപ്രില്‍ പത്താം തിയതി രാതി 11.55 നോടെയാണ് ഹാനിമാന്‍റെ ജനനം.

പിതാവ് ക്രിസ്ത്യൻ ഗോട്ട്രിഫ്രൈഡിന് പിഞ്ഞാണപാത്രങ്ങളില്‍ ചിത്രപണി ചെയ്യുന്ന ജോലി ആയിരുന്നു. പരമ്പരാഗതമായി ചെയ്തുപോരുന്ന ജോലിയായിരുന്നു അത്. അദ്ദേഹത്തിന് ആദ്യഭാര്യയില്‍ ഒരു മകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ അന്തരിച്ച് ഒന്‍പതുമാസം കഴിഞ്ഞപ്പോള്‍ ആ മകളും മരിച്ചു. രണ്ടാമത് വിവാഹം കഴിച്ച Johanna Christiana Spiessin ആണ് സാമുവല്‍ ഹാനിമാന്‍റെ മാതാവ്. സഹോദരങ്ങളായി ഒരു ചേട്ടനും ഒരു ചേച്ചിയും ഒരു അനുജത്തിയും ഉണ്ടായിരുന്നു. 1784 ഡിസംബര്‍ പതിനഞ്ചിന് ക്രിസ്ത്യൻ ഗോട്ട്രിഫ്രൈഡ്‌ അന്തരിച്ചു. ഹാനിമാന്‍റെ സഹോദരിമാരോടൊപ്പം താമസിച്ചുപോന്നിരുന്ന അമ്മ 1790 മേയ് മാസത്തില്‍ അന്തരിച്ചു.

മീസ്സെന്‍ ഗ്രാമത്തിലെ സെന്‍റ് ആഫ്രാ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സാമ്പത്തിക പരാധീനതകള്‍ മൂലം സ്കൂള്‍ വിദ്യാഭാസം ഒരു കൊല്ലം മുടങ്ങി. നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം ബാല്യത്തില്‍ തന്നെ കരസ്ഥമാക്കി.  Wonderful construction of human hand” എന്നതായിരുന്നു ഹൈസ്കൂള്‍ പരീക്ഷയ്ക്ക്‌ സമര്‍പ്പിച്ച പ്രബന്ധവിഷയം. ലാറ്റിന്‍ ഭാഷയിലാണ് അത് തയ്യാറാക്കിയത്. സാക്സണി ജില്ലയിലെ പ്രമുഖ നഗരമായ Leipsic ലെ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ 1775 ല്‍ എം.ഡി പഠനത്തിന് ചേര്‍ന്നു. രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ മെച്ചപ്പെട്ട പരിശീലനം നേടുന്നതിന് ആസ്ട്രിയയിലെ വിയന്നയിലോട്ട് വൈദ്യപഠനം മാറ്റി. 1778 ല്‍ Hermannstadt ലെ ഗവര്‍ണറുടെ സ്വകാര്യവൈദ്യനായും ലൈബ്രേറിയനായും പാര്‍ട്ട്‌ടൈം ജോലിനോക്കി. അവിടത്തെ ലൈബ്രറിയില്‍ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. വിദേശഭാഷകളില്‍ പരിജ്ഞാനം നേടാനും പുരാതന വൈദ്യസമ്പ്രദായങ്ങളെ കുറിച്ചും നിഗൂഡവൈദ്യരീതികളെ കുറിച്ചും കൂടുതല്‍ പഠിക്കാന്‍ അത് അവസരമായി.

1779 ല്‍ Erlangen യൂണിവേര്‍സിറ്റിയില്‍ എം.ഡി ബിരുദത്തിന് രജിസ്റ്റര്‍ ചെയ്തു. അദ്ദേഹം സമര്‍പ്പിച്ച "A consideration of the Etiology and Therapeutics of Spasmodic affections" എന്ന പ്രബന്ധത്തെ വിലയിരുത്തി 1779 ഓഗസ്റ്റ്‌ പത്തിന് എം.ഡി ബിരുദം അനുവദിച്ചുകിട്ടി. ഇന്നത്തെ എം.ബി,ബി.എസ് ബിരുദത്തിന് തുല്യമായ ഒന്നാണ് അന്നത്തെ നാലുവര്‍ഷം ദൈര്‍ഘ്യമുള്ള എം.ഡി.

Mansfield ലെ ചെമ്പ് ഖനി തൊഴിലാളികളില്‍ രക്തം ഊറ്റികളയേണ്ട ജോലിയിലാണ് ഹാനിമാന്‍ ആദ്യം പ്രവേശിച്ചത്‌. മൂലക്കുരു, കാലിലെ സിരകളിലെ  തടസ്സം തുടങ്ങിയ രോഗത്തിന് അന്നത്തെ മുഖ്യചികിത്സ രക്തം ഊറ്റികളയല്‍ ആയിരുന്നു. 1781ല്‍ Dessau ദേശത്ത്‌ തങ്ങി മരുന്നുകളുടെ ശേഖരണം, നിര്‍മ്മാണം എന്നിവ സംബന്ധമായ കാര്യങ്ങളില്‍ അറിവ് നേടി.

Gommern ഗ്രാമത്തില്‍ സ്ഥിരമായുള്ള ഒരു ക്ലിനിക്ക് ഏര്‍പ്പാടാക്കി മെഡിക്കല്‍ പ്രാക്ടീസ് തുടങ്ങി. വിരേചനത്തിനുള്ള മരുന്നുകളുടെ പ്രയോഗമാണ് അക്കാലത്തെ ചികിത്സയിലെ മുഖ്യയിനം. ആമാശയത്തിൻ്റെ ബലം വര്‍ദ്ധിച്ചത് (Tonicityമൂലമോ, ബലം കുറഞ്ഞത് (Paralysis) മൂലമോ ഉള്ള മാറ്റങ്ങളാണ് രോഗങ്ങള്‍ക്ക് എല്ലാം കാരണം എന്നുള്ള ഒരു വിശ്വാസം പണ്ടുകാലം മുതല്‍ നിലവിലുണ്ടായിരുന്നു. ബലം കിട്ടാന്‍ സിങ്കോണ, കാഞ്ഞിരം തുടങ്ങിയവയെ spasmodic ആയും, സങ്കോചപ്രയാസം കുറയാന്‍ BelladonnaHyoscyamus തുടങ്ങിയവ Antispasmodic ആയും ചികിത്സയില്‍ ഉപയോഗിച്ചുപോന്നിരുന്നു. മൂലക്കുരു, ജ്വരം എന്നിവ പിടിപെട്ടാല്‍ കാലില്‍ നിന്ന് ക്തത്തെ ഊറ്റി കളയും. സാധാരണയായി കഴിക്കേണ്ട മരുന്നിന്‍റെ അളവ് അര ഗ്ലാസ് അല്ലെങ്കില്‍ രണ്ട് ഗ്ലാസ്‌ വരെ ആയിരുന്നു. കറുപ്പ്, കറുകപ്പട്ട, ഏലം, ഉലുവ, ചുക്ക്, കരയാമ്പു, കൂണ്‍, ആവണക്ക്, കുങ്കുമപൂവ്, മിറ, ജാതിക്ക, ഹൈപ്പറിക്കം, തിപ്പലി, കുരുമുളക്, ജെന്‍റിയാന, ഇരട്ടിമധുരം. റുബാര്‍ബ്, വലേറിയാന, റോസ്, ലവാണ്ടര്‍, തേന്‍, പാമ്പിന്‍ മാംസം എന്നിവയെല്ലാം ഉള്‍പ്പെട്ട ‘ Venice Treacle 64  എന്ന കഷായകൂട്ട് എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒരു സിദ്ധൌഷധം എന്ന നിലയില്‍ അക്കാലത്ത് ഏറെ പ്രചാരത്തില്‍ ഉണ്ടായിരുന്നു.
 
ഇരുപത്തിയേഴാമത്തെ വയസ്സില്‍ ആയിരുന്നു വിവാഹം. കുച്ച്ലര്‍ അപ്പോത്തികരിയുടെ മകള്‍ Johanna Leopoldine Henriette Kuchler ആയിരുന്നു വധു. 1783 ല്‍ ആദ്യ സന്താനം Henrietta ജനിച്ചു.

1784 ല്‍ 'Treatment of scrofulous sore' പ്രസ്സിദ്ധീകരിച്ചു. അതായിരുന്നു ആദ്യ കൃതി. വൈദ്യജോലിയിലെ മടുപ്പ് മൂലം രസതന്ത്ര പഠനത്തിലും പുസ്തക പരിഭാഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. താമസം Dresden എന്ന പ്രദേശത്തോട്ട് മാറ്റി. മുന്‍കാലങ്ങളില്‍ അറിവ് കിട്ടാനായി ആളുകള്‍ തുള്ളിയിരുന്നു. ആഗ്രഹിച്ചാലും തുള്ളിയാലും അറിവ് വരില്ല എന്ന് ഗേഥെ (ജര്‍മ്മനി 1749 1832) പറഞ്ഞ കാലം കൂടിയായിരുന്നു അത്. രസതന്ത്രവിഷയത്തില്‍ നിരവധി പ്രബന്ധങ്ങള്‍ പ്രസ്സിദ്ധീകരിച്ചു. മുന്തിരി വൈനില്‍ അടങ്ങിയ ഇയ്യത്തിന്‍റെ അംശം അളക്കാന്‍ പുതിയ ചില രസതന്ത്ര മാര്‍ഗ്ഗം ഹാനിമാന്‍ കണ്ടെത്തി. ഔഷധങ്ങളില്‍ കലര്‍ന്നിരുന്ന വിഷഘടകങ്ങള്‍ സംബന്ധിച്ചുള്ള പഠനങ്ങളും പ്രസിദ്ധീകരിച്ചു‍.

തര്‍ജ്ജമയില്‍ മുഴുവന്‍ സമയവും വ്യാപൃതനായി. 1786 ല്‍ മകന്‍ Frederich ജനിച്ചു. രണ്ടാമത്തെ മകള്‍ Wilhelmina ഉം Dresden ല്‍ വെച്ചാണ് ജനിച്ചത്. Poisoning by Arsenic” എന്ന പുസ്തകം പ്രസ്സിദ്ധീകരിച്ചു. രസതന്തവിഷയങ്ങളുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തനായി. ലവോസിയറുമായി കത്തിടപാട് നടത്താനും അത് സഹായകമായി.

1789 ല്‍ മഹാനഗരമായ Leipzig ലോട്ട് താമസം മാറ്റി. രസത്തിന്‍റെ ദ്രവത്വം സംബന്ധിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. സ്കോട്ട്ലാന്‍റ് ചികിത്സകന്‍ ആയിരുന്ന വില്ല്യം കുള്ളന്‍ 1712 1790 ) 1789 ല്‍ പ്രസിദ്ധീകരിച്ച 'Treatise on the Materia Medica' എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാനിമാന്‍ 1790 ല്‍ അതിന്‍റെ തര്‍ജ്ജമയില്‍ ഏര്‍പ്പെട്ടു.

മലേറിയ പോലുള്ള പനിയെ മാറ്റാനുള്ള സിങ്കോണയുടെ കഴിവിന്‍റെ കാരണം സിങ്കോണ പട്ടയുടെ പ്രത്യേക രുചി, ആമാശയ പേശികളെ സങ്കോചിപ്പിക്കാനുള്ള ശേഷി എന്നിവയാണ് എന്നുള്ള പരാമര്‍ശത്തില്‍  ഹാനിമാന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു. വിഷമരുന്നുകള്‍ മനുഷ്യരില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് വിയന്നയിലെ Anton Von Storck (1731 -1803) പഠനം നടത്തിയിരുന്നത് ശ്രദ്ധിക്കപ്പെട്ട സന്ദര്‍ഭം കൂടിയായിരുന്നു അത്. രസതന്ത്രപരീക്ഷണത്തില്‍ നിരന്തരം ഏര്‍പ്പെട്ടുള്ള ശീലം ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം സിങ്കോണതൊലിയുടെ സത്ത് തയ്യാറാക്കി കുറേശ്ശെയായി ഏകദേശം നാല് ഡ്രാം കുടിച്ചു പരീക്ഷിച്ചുനോക്കി. പനി സമാനമായ ലക്ഷണങ്ങള്‍ അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഇപ്രകാരം നിരവധി ഔഷധങ്ങള്‍ പരീക്ഷിച്ചു.

രസതന്ത്രശാഖയ്ക്കും തര്‍ജ്ജമമേഖലയ്ക്കും അദ്ദേഹം നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി 1791 ല്‍ രണ്ട് ശാസ്ത്ര സംഘടനകള്‍‍‍ അവാര്‍ഡ്‌ നല്‍കി അദ്ദേഹത്തെ ആദരിച്ചു. Leipzig നഗരത്തിലെ ജീവിതചെലവ് താങ്ങാന്‍ കഴിയാതെ വന്നതുമൂലം താമസം ഗ്രാമപ്രദേശമായ Stotteritz ലോട്ട് മാറ്റി.

പല രോഗങ്ങളുടെയും മൂലകാരണം രാഗം, വിഷം, സാരാംഗ്നികളുടെ കുറവ് എന്നിവയെല്ലാമാണ് എന്നും, സന്തോഷകരമായ സാഹചര്യം ഉണ്ടായാല്‍ മനോനിയന്ത്രണം ഉണ്ടായാല്‍ പല രോഗങ്ങളും ഭേദമാകും എന്നും അദ്ദേഹം മനസ്സിലാക്കി. മനോരോഗികള്‍ കനിവ് അര്‍ഹിക്കുന്നവരാണ് എന്നും ഹാനിമാന്‍ നിരീക്ഷിച്ചു. 1792ല്‍ മനോരോഗചികിത്സയില്‍ നടത്തേണ്ട പരിഷ്ക്കാരങ്ങള്‍ സംബന്ധിച്ച് ഒരു ലേഖനം പ്രസ്സിദ്ധീകരിച്ചു. അഭ്യന്തര മന്ത്രി F. A. Klockenbring മനോരോഗം ബാധിച്ച് Georgenthal ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സന്ദര്‍ഭമായിരുന്നു അത്. പ്രസ്തുത ലേഖനം അദ്ദേഹത്തിന്‍റെ പത്നിയുടെ ശ്രദ്ധയില്‍പ്പെട്ടത് അനുസരിച്ച് അദ്ദേഹത്തെ ചികിത്സിക്കാന്‍ ഉതകുംവിധം ഭ്രാന്താശുപത്രിയുടെ ചുമതല ഹാനിമാന് നല്‍കി. 1793 ല്‍ മന്ത്രിയുടെ ഭ്രാന്ത് ഭേദമായി.

ഹാനിമാന്‍ ഈ വേളയില്‍ താമസം Molschleben എന്ന സ്ഥലത്തോട്ട് മാറ്റി. 'Friend to Health' , 'Pharmaceutical Lexicon' എന്നീ രണ്ടു ഗ്രന്ഥങ്ങള്‍ തയ്യാറാക്കാനുള്ള ഒരുക്കങ്ങള്‍‍ തുടങ്ങിയത് ഇവിടെ വെച്ചാണ്. രോഗികള്‍ക്ക് ലക്ഷണസമാന ആശയത്തില്‍ മരുന്ന് പ്രയോഗിച്ച് കൊണ്ട് വൈദ്യവൃത്തി പുനരാരംഭിച്ചു. പരീക്ഷിച്ചറിഞ്ഞ പുതിയ മരുന്നുകള്‍ രോഗികള്‍ക്ക് സൌജന്യമായാണ് നല്‍കിയത്. മുത്തുച്ചിപ്പിയുടെ പുറംതോട്, ഗന്ധകം എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ Hepar sulphuris calcareum എന്ന ഔഷധം കൊണ്ട് നിരവധി കുട്ടികളുടെ പാലുണ്ണി അദ്ദേഹം ചികിത്സിച്ചു ഭേദമാക്കി. Pyrmont, Wolfenbuttel എന്നീ പ്രദേശങ്ങളില്‍ താമസിച്ചശേഷം 1795 ല്‍ Konigslutter ലോട്ട് താമസം മാറ്റി. “ Friend to health ", Pharmaceutical lexicon എന്നീ രണ്ട് ഗ്രന്ഥങ്ങള്‍ പൂര്‍ത്തീകരിച്ചു. ഈ രണ്ടു കൃതികള്‍ അദ്ദേഹത്തെ വൈദ്യരംഗത്ത് ഏറെ ശ്രദ്ധേയനും സ്വീകാര്യനും ആക്കി.

രോഗപരിഹാരത്തിന് കാര്യകാരണബന്ധം, പ്രയോജനബന്ധം, വിപരീതബന്ധം എന്നിവയാണ് പൊതുവേ ആധാരമാക്കി പോന്നിരുന്നത്. ആറ് വര്‍ഷത്തെ നിരന്തരമായ നിരീക്ഷണപരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ചികിത്സയില്‍ 'സാദൃശ്യ ബന്ധ' ത്തിന്‍റെ പ്രായോഗികത സംബന്ധിച്ച് Essay on New Principle for Ascertaining the Curative Powers of Drugs, and Some Examinations of the Previous Principles" എന്ന പ്രബന്ധം 1796 ല്‍ പ്രസിദ്ധീകരിച്ചു. സാദൃശ്യബന്ധത്തില്‍ ഒറ്റപ്പെട്ട നിലയില്‍ രോഗം ഭേദമാകാറുണ്ട് എന്ന് അറിയാമായിരുന്നത് കൊണ്ട് മറ്റ് ചികില്‍സകര്‍ അത് വലിയ കാര്യമായി എടുത്തില്ല. 1797 ല്‍ ഒരു രോഗിയില്‍ വയറിന്‍റെ ഇടത് ഭാഗത്ത് കലശമായി അനുഭവപ്പെട്ട വയറുവേദനയില്‍ Veratrum album സമാന ആശയത്തില്‍ നല്‍കിയത് പ്രയോജനപ്പെട്ടത്‌ സംബന്ധിച്ച് ഒരു ലേഖനം പ്രസ്സിദ്ധീകരിച്ചു. ഇതേ വര്‍ഷം Konigslutter ല്‍ ചുവപ്പ് ദീനം (Scarlet fever) പടര്‍ന്നുപിടിച്ചു. രോഗിയുടെ ദേഹഘടന ഒന്നും നോക്കാതെ സമാന ഔഷധം എന്ന നിലയില്‍ Belladonna ഹാനിമാന്‍ നിരവധി രോഗികള്‍ക്ക് നല്‍കി. ഏകദേശം ഇപ്പോഴത്തെ 6x ആകുംവിധം നേര്‍പ്പിച്ച അളവിലാണ് നല്‍കിയത്. ഔഷധപ്രയോഗം വിജയം കണ്ടു. പുതിയ ചികിത്സാരീതിക്ക് പ്രചാരം വര്‍ദ്ധിച്ചു. ഹാനിമാന്‍ സ്വന്തം നിലയില്‍ നേര്‍പ്പിച്ച് തയ്യാറാക്കിയ മരുന്ന് അങ്ങാടിയില്‍ പൊതുവായി വില്‍ക്കുന്നതിനെ സ്ഥലത്തെ അങ്ങാടിമരുന്ന് കച്ചവടക്കാര്‍ എതിര്‍ത്തു. എതിര്‍പ്പ് പ്രായോഗികമായപ്പോള്‍ ചികിത്സയും മരുന്നുവിതരണവും സാദ്ധ്യമല്ലാതായി.

1798 ല്‍ Konigslutter വിട്ട് മുപ്പത്തിയാറ് കിലോമീറ്റര്‍‍‍ അകലെയുള്ള Hamburg പട്ടണത്തിലോട്ട് താമസം മാറ്റി. സാധന സാമഗ്രികള്‍ എല്ലാം കെട്ടി പെറുക്കിയുള്ള ആ യാത്രയില്‍ വാഗന്‍ മറിഞ്ഞു. ആറുമാസം മാത്രം പ്രായമുള്ള മകന്‍ ഏണസ്റ്റിന്‍റെ തല പൊട്ടി. മകളുടെ കാല്‍ ഒടിഞ്ഞു. അതുമൂലം യാത്ര മുടങ്ങി. അപകടത്തില്‍പ്പെട്ട ഏണസ്റ്റ് മരിച്ചു. ആറ് ആഴ്ച Altona എന്ന സ്ഥലത്ത് തങ്ങിയ ശേഷമാണ് Hamburg ലോട്ട് പോയത്.

1801 ല്‍ ചുവപ്പ് ദീനം സംബന്ധിച്ച് 'Cure and prevention of scarlet fever' എന്ന ലേഖനം പ്രസിദ്ധീകരിച്ചു. സാഹചര്യം ചികിത്സയ്ക്കും മരുന്ന് വില്‍പനയ്ക്കും പ്രതികൂലമായതിനാല്‍ 1802 ല്‍ തന്നെ നാല് സ്ഥലങ്ങളില്‍ മാറിമാറി താമസിക്കേണ്ടതായി വന്നു. 1803 ല്‍ മനുഷ്യശരീരത്തില്‍ കാപ്പിയുടെ ദൂഷ്യങ്ങള്‍  സംബന്ധിച്ച ഒരു പുസ്തകം പ്രസ്സിദ്ധീകരിച്ചു.

1805 ല്‍ Torgau എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി. നവമരുന്നുകള്‍ വില്‍ക്കുന്നതിന്‌ എതിരെ സര്‍ക്കാറിന്‍റെ നിയന്ത്രണം കൂടി ആയപ്പോള്‍ ചികിത്സ നിര്‍ത്തി പരീക്ഷണത്തിലും പുസ്തകതര്‍ജ്ജമയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മനുഷ്യശരീരത്തില്‍ ഔഷധങ്ങള്‍‍ പരീക്ഷിച്ചപ്പോള്‍ നിരീക്ഷിച്ച മാറ്റങ്ങള്‍ രേഖപ്പെടുത്തിയ Fragmenta de viribus medicamentorum അടക്കം നിരവധി ലഘുകൃതികള്‍ ഈ ഘട്ടത്തില്‍ പ്രസിദ്ധീകരിച്ചു. 1805 ല്‍ ശ്രദ്ധേയ ലേഖനം ആയ The Medicine of Experience പ്രസിദ്ധീകരിച്ചു. 1806 ല്‍ Albrecht von Haller (1708 1777 ലാറ്റിന്‍‍ ഭാഷയില്‍ എഴുതിയ Materia medica ജര്‍മ്മന്‍ ഭാഷയിലോട്ട് തര്‍ജ്ജമ ചെയ്തു. മനുഷ്യരില്‍ മരുന്നുകള്‍ പരീക്ഷിച്ച് ഔഷധഗുണം തീര്‍ച്ചപ്പെടുത്തിയ ശേഷമാകണം രോഗികളില്‍ പ്രയോഗിക്കേണ്ടത് എന്ന നിര്‍ദ്ദേശം യുറോപ്പില്‍ ആദ്യം മുന്നോട്ട് വെച്ചത് Haller ആയിരുന്നു.

180ല്‍ Hufeland ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച Indications of the homeopathic employment of medicines in ordinary practice” എന്ന ലേഖനത്തിലാണ് ആദ്യമായി ‘ഹോമിയോ’ എന്ന വാക്ക് അവതരിപ്പിച്ചത്‌. ഗ്രീക്ക് ഭാഷയില്‍ ഹോമിയോ എന്ന വാക്കിന് സമാനം, സാദൃശ്യം, ഇണക്കം, ചേര്‍ച്ച, ഹിതം എന്നെല്ലാമാണ് അര്‍ത്ഥം. ഹാനിമാന്‍ പല പ്രബന്ധങ്ങളും തയ്യാറാക്കിയിരുന്നത് ലാറ്റിന്‍ ഭാഷയിലായിരുന്നു. ലാറ്റിന്‍ ഭാഷയില്‍ ഹോമോ എന്നാല്‍ മനുഷ്യന്‍ എന്നാണ് അര്‍ത്ഥം. സാദൃശ്യമാര്‍ഗ്ഗത്തിലുള്ള പ്രയോഗം എന്നതായിരിക്കണം അദ്ദേഹം വിവക്ഷിച്ചത്. പൌരസ്ത്യഭാഷകളില്‍ യോഗ എന്ന പദം മാര്‍ഗ്ഗം, യോജിപ്പ്, ഹിതം എന്നെല്ലാമുള്ള അര്‍ത്ഥത്തില്‍ പൊതുവായി ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. മാന്ത്രിക ചികിത്സകരും ഈ പദം വ്യാപകമായി ഉപയോഗിച്ചിരുന്നു. പതി എന്നതിന് രോഗം, ദയ എന്നെല്ലാമാണ് അര്‍ത്ഥം.

“ The Medicine of Experience ” ഉപന്യാസത്തെ വിപുലപ്പെടുത്തി ഹിപ്പോക്രാറ്റസ് കാലത്തെ രചനാരീതി പോലെ “അഫോറിസം” രീതിയില്‍ അക്കമിട്ട് തയ്യാറാക്കിയ “ Organon of healing art ” എന്ന കൃതി 1810 ല്‍ പ്രസ്സിദ്ധീകരിച്ചു. Organon എന്ന പദത്തിന്‍റെ അര്‍ത്ഥം വേദം, അറിവ് എന്നെല്ലാമാണ്. യുദ്ധം നടക്കുന്ന കാലമായതിനാല്‍ കാര്യമായ രീതിയിലുള്ള പ്രചാരം പുസ്തകത്തിന് ലഭിച്ചില്ല.

1811 ല്‍ Torgaല്‍ നിന്ന് പരിഷ്കൃത നഗരമായ Leipzig ലോട്ട് വീണ്ടും താമസം മാറ്റി. ഹോമിയോ ചികിത്സാസമ്പ്രദായത്തിന്‌ കൂടുതല്‍ പ്രചാരം കൊടുക്കുക എന്നതായിരുന്നു മുഖ്യ ഉദ്ദേശം. മരുന്ന് കച്ചവടക്കാരുടെ വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ നല്ലത് യുവ ഡോക്ടര്‍മാരില്‍ നവ ആശയങ്ങളെ എത്തിച്ച് വരുടെ സഹകരണം ഉറപ്പാക്കുക ആയിരിക്കും നല്ലത് എന്ന് ദ്ദേഹം അനുമാനിച്ചു. അതിന് ഉതകുംവിധം ആറുമാസം കാലദൈര്‍ഘ്യമുള്ള കോഴ്സ് നടത്താന്‍ പറ്റിയ കോളേജ് തുടങ്ങാന്‍ ചില പരിശ്രമങ്ങള്‍ നടത്തി. പഠിപ്പിക്കാന്‍ സഹായികളായി അദ്ധ്യാപകരെ കിട്ടിയില്ല. അക്കാലത്ത് കോളേജില്‍ ഫാക്കല്‍റ്റിയായി പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ലഭിക്കണമെങ്കില്‍ ഒരു തീസിസ് സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ച് അവതരിപ്പിക്കണം. പുരാതനകാലത്ത് ഭ്രാന്ത്‌, പക്ഷാഘാതം, പേപ്പട്ടിവിഷം എന്നിവയുടെ ചികിത്സയ്ക്കും വിരേചനം, വമനം എന്നീ ശോധന ക്രിയകള്‍ക്കും ഉപയോഗിച്ചിരുന്ന മരുന്നാണ് Helleborus niger. ഈ സസ്യവും പതിനെട്ടാം നൂറ്റാണ്ടില്‍ യുറോപ്പില്‍ ഉപയോഗിച്ചുപോന്നിരുന്ന Veratrum album ഉം തമ്മിലുള്ള പ്രവര്‍ത്തന സാമ്യം  താരതമ്യം ചെയ്തുകൊണ്ട് 86 പേജുള്ള ഒരു ഉപന്യാസം 1812 ജൂണ്‍ 26 ന് ഒരു ശാസ്ത്രസദസ്സിന് മുന്‍പാകെ അവതരിപ്പിച്ചു. സദസ്സ്യരുടെ ചോദ്യങ്ങളോടുള്ള ഹാനിമാന്‍റെ യുക്തിപൂര്‍വ്വമായുള്ള വിവരണം ഏറെ മതിപ്പ് ഉളവാക്കി. മകന്‍ ഫ്രെഡറിക് ആയിരുന്നു മോഡറേറ്റര്‍. തുടര്‍ന്ന് ആഴ്ചയില്‍‍‍‍‍ ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം 2നും 3നും മദ്ധ്യേ സമയങ്ങളില്‍ സ്വന്തം നിലയില്‍ ഹാനിമാന്‍‍ അധ്യാപനം നടത്തി പോന്നു. 1821 വരെ ഇത് തുടര്‍ന്നു.

തന്‍റെ ശിഷ്യഗണങ്ങളില്‍പ്പെട്ട പത്ത് പേരെ ഉള്‍പ്പെടുത്തി “ Provers union ” എന്ന പേരില്‍ സമാജം ഉണ്ടാക്കി പ്രൂവിംഗ് നടപടികള്‍ വിപുലപ്പെടുത്തി. പ്രൂവിംഗ് നടത്തിയിരുന്നത് മാതൃസത്ത്, 2x എന്നിവ ഉപയോഗിച്ച് ആയിരുന്നു. ലക്ഷണം കിട്ടുന്നതുവരെ മരുന്നിന്‍റെ അളവ് കൂട്ടി നല്‍കിയിരുന്നു. മരുന്നുകള്‍ ആരോഗ്യവാന്മാരില്‍ പരീക്ഷിച്ചുകിട്ടിയ ലക്ഷണങ്ങള്‍ കാലാനുക്രമത്തില്‍ ആയിരുന്നില്ല. തല, കഴുത്ത്, ഉടല്‍, കാല്‍ എന്നീ ക്രമത്തില്‍ പിന്നീട് സൌകര്യപൂര്‍വ്വം എഴുതി രേഖപ്പെടുത്തുന്ന രീതിയാണ് അവലംബിച്ചത്. “ Provers  നെ ബിയര്‍ അടക്കമുള്ള ക്ഷാരപാനീയങ്ങള്‍‍ കുടിക്കാന്‍ അനുവദിച്ചിരുന്നു. ബിയര്‍ സൃഷ്ടിച്ച ലക്ഷണങ്ങളെ അവഗണിച്ചു. കറുത്ത വര്‍ഗ്ഗക്കാര്‍, വിവിധ പ്രായത്തില്‍ ഉള്ളവര്‍, സ്ത്രീകള്‍, കുട്ടികള്‍, വിവിധ ജനസമൂഹത്തില്‍ ഉള്ളവര്‍ എന്നിവരില്‍ എല്ലാം പരീക്ഷണം നടത്തി സമ്പൂര്‍ണഫലം തയ്യാറാക്കുക ആ ഘട്ടത്തില്‍ പ്രയാസകരമായിരുന്നു.

1811 ല്‍ Materia medica pura യുടെ ഒന്നാം വാള്യം പ്രസിദ്ധീകരിച്ചു. ആറാമത്തെ വാള്യം 1821 ലും പ്രസിദ്ധീകരിച്ചു. പിന്നീട് ഇവയെല്ലാം ഉള്‍പ്പെടുത്തി രണ്ട് വാള്യം ആക്കി യഥാക്രമം 1830 ലും 1833 ലും ആയി പുറത്തിറക്കി. തൊണ്ണൂറ്റിഒന്‍പത് മരുന്നുകള്‍ ഹാനിമാന്‍‍ പ്രൂവ് ചെയ്യുകയുണ്ടായി.

1813 ല്‍ ജര്‍മ്മനിയില്‍ Typhus പടര്‍ന്നുപിടിച്ചു. 180 രോഗികളെ അദ്ദേഹം ചികിത്സിച്ചു. ചികില്‍സയ്ക്കായി ഉപയോഗിച്ചത് Bryonia, Rhus tox എന്നീ മരുന്നുകളാണ്. അത് ഫലംകണ്ടു. സമകാലീന വൈദ്യത്തിന്‍റെ പോരായ്മകള്‍ ചൂണ്ടികാണിച്ചുകൊണ്ടുള്ള വിമര്‍ശനം കനപ്പിച്ചപ്പോല്‍ മരുന്ന് വില്‍പനക്കാരുടെ എതിര്‍പ്പും ശക്തമായി. പഠിപ്പിക്കുന്ന ക്ലാസ്സില്‍ വൈദ്യവിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറഞ്ഞു. 1819 ല്‍ ഹാനിമാന് എതിരെ നഗരത്തിലെ മരുന്ന് കച്ചവടക്കാര്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്തു. 1920 ല്‍ വിചാരണകോടതിയില്‍ ഹാജറായി. ഈ ഘട്ടത്തില്‍ ചികിത്സയും വരുമാനവും തടസ്സപ്പെട്ടു.

1820 ല്‍ Austria യിലെ Field Marshal ആയ Prince Schwartzenberg ന് stroke വന്നതുമൂലം വലതുവശം തളര്‍ന്നു കിടപ്പിലായി. മറ്റ് രോഗങ്ങളും അദ്ദേഹത്തെ ബാധിച്ചിരുന്നു. ഔദോഗിക ചികിത്സകര്‍ പല രീതിയില്‍ പരിശ്രമിച്ചിട്ടും ഫലം ഉണ്ടായില്ല. ഹാനിമാന്‍ തയ്യാറാക്കിയ മരുന്ന് നല്‍കുന്നതിന് നിയമതടസ്സവും ഉണ്ടായിരുന്നു. ഹാനിമാന്‍ നേരിട്ട് നല്‍കിയ മരുന്ന് മൂലം ആശ്വാസം ലഭിച്ചുവെങ്കിലും Prince താമസിയാതെ മരിച്ചു. ഈ ഘട്ടത്തില്‍ തന്നെ മരുന്ന് വില്‍പനക്കാര്‍ കൊടുത്ത പരാതി പ്രകാരം ഹാനിമാന്‍‍ സ്വയം തയ്യാറാക്കിയ മരുന്ന് വില്‍പന നടത്തുന്നതും പ്രയോഗിക്കുന്നതും താല്‍ക്കാലികമായി കോടതി നിരോധിച്ചു. Leipzig നഗരത്തിലെ ജീവിതം ഹാനിമാന് എല്ലാം കൊണ്ടും പ്രയാസകരമായി. ഹാനിമാന്‍റെ സ്വന്തം യുക്തിയില്‍ വൈദ്യവൃത്തി നടത്തുന്നതിന് Koethen ലെ Duke Ferdinand അദ്ദേഹത്തെ അങ്ങോട്ട്‌ ക്ഷണിച്ചു.

1821 മെയ്‌ മാസത്തില്‍ Koethen ലോട്ട് താമസം മാറ്റി. ഹാനിമാന് പ്രായം അറുപത്തിയാറ് ആയി. രണ്ട് ഡസനോളം സ്ഥലങ്ങളില്‍ താമസിക്കേണ്ടി വന്ന ഹാനിമാന്‍റെ കുടുംബത്തിന് ഒരു സ്ഥിര ഗൃഹം ലഭിച്ചത് ഏറെ ആശ്വാസവുമായി. ചികിത്സയില്ലാതെ, അതിനേക്കാള്‍ ഉപരിയായി തര്‍ജ്ജമയും എഴുത്തും ഇല്ലാതെ വെറുതെ വിശ്രമിക്കുന്ന ഒരു അവസ്ഥാവിശേഷം പോലെയായി ആ വലിയ വീട്ടിലെ ജീവിതം. 1835 ല്‍ പാരിസിലോട്ട് താമസം മാറ്റുന്നത് വരെ Koethen ല്‍ തന്നെയാണ് താമസിച്ചത്. Leipzig ലെ കോടതി അദ്ദേഹത്തിനെതിരെ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് 1821 ല്‍ ഡിസംബറില്‍ റദ്ദാക്കി. Dr. Stapf ആദ്യ ഹോമിയോ മാഗസിന്‍‍ തുടങ്ങി. വര്‍ഷത്തില്‍ മൂന്ന് കോപ്പി എന്ന തോതിലാണ് അത് പ്രസിദ്ധീകരിച്ചത്.  

1828 ല്‍ “ The Chronic Diseases, Their Peculiar Nature and Their Homoeopathic Cure  (മൂന്ന് വാള്യം) പ്രസ്സിദ്ധീകരിച്ചു. Miasm തിയറി അവതരിപ്പിച്ചു. 1829 ല്‍ മയാസം, ജീവശക്തി എന്നിവ സംബന്ധിച്ച ആശയങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് “ Organon of healing art   നാലാം പതിപ്പ് പുറത്തിറക്കി.

Leipzig ല്‍ അദ്ദേഹം പഠിപ്പിച്ച ശിഷ്യഗണങ്ങള്‍ 182ആഗസ്റ്റ് പത്തിന് ഹാനിമാന്‍റെ അടുത്ത് ഒത്തുകൂടി ബിരുദം കരസ്ഥമാക്കിയതിന്‍റെ അന്‍പതാം വാര്‍ഷികം എന്ന നിലയില്‍ വിപുലമായ ഒരു ആഘോഷം സംഘടിപ്പിച്ചു. Duke ഭാര്യസമേതം ചടങ്ങില്‍ സംബന്ധിച്ച് സമ്മാനങ്ങള്‍‍ നല്‍കി. Central Homoeopathic Union എന്നൊരു സംഘടന അപ്പോള്‍ രൂപീകരിച്ചു. സാമുവല്‍ ഹാനിമാനെ അതിന്‍റെ ആദ്യ പ്രസിഡന്‍റ് ആയി അവരോധിച്ചു.

“ The Chronic Diseases, Their Peculiar Nature and Their Homoeopathic Cure  കൃതിയുടെ നാലാമത്തെ വാള്യം 1830 ല്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച്‌ 31ന് ഭാര്യ Johana Henriette Leopoldine Kuchler അന്തരിച്ചു. 1831 ല്‍ റഷ്യയില്‍ നിന്ന് പൊട്ടിപുറപ്പെട്ട കോളറ ജര്‍മ്മനിയില്‍ വ്യാപകമായ നിലയില്‍ ആള്‍നാശം വരുത്തി. ഉഷ്ണരോഗമായ കോളറ ലഘൂകരിക്കുന്നതില്‍‍‍ Camphor (ശീതം, പ്രഭാവം), Cuprum, Veratrum എന്നീ മരുന്നുകള്‍ ലഘുരൂപത്തില്‍ പ്രയോഗിച്ചത് ഫലം കാണിച്ചു.

ശരീരത്തിലെ കാര്‍ബണ്‍ സംയുക്തങ്ങള്‍ രൂപംകൊള്ളുന്നതിന് സഹായകമായ ഒരു ചൈതന്യം ജീവജാലങ്ങളില്‍ നിലകൊള്ളുന്നുണ്ട് എന്ന ആശയം 1810 ല്‍ സ്വീഡിഷ് രസതന്ത്രജ്ഞന്‍ ആയ Jons Jacob Berzelius (1779 1840) മുന്നോട്ട് വെച്ചിരുന്നു. മനുഷ്യനിലെ എല്ലാ ധര്‍മ്മങ്ങളേയും നിയന്ത്രിക്കുന്നത്‌ സൂക്ഷ്മമായ ഒരു ചൈതന്യം (Vital forceആണ് എന്ന വാദഗതി Organon of healing art, അഞ്ചാം പതിപ്പില്‍ (1833) ഹാനിമാനും സജീവമായി അവതരിപ്പിച്ചു. പ്രത്യേക രീതിയില്‍ കുലുക്കിയും ഉരസിയും സംസ്ക്കരിച്ചാല്‍ ഔഷധങ്ങളില്‍ ഉറങ്ങി കിടക്കുന്ന സൂക്ഷ്മ ശക്തിയെ ഉണര്‍ത്തിയെടുക്കാം എന്ന ആശയവും അഞ്ചാംപതിപ്പില്‍ ഹാനിമാന്‍ ഉള്‍പ്പെടുത്തി.

ഫ്രഞ്ച് ചികിത്സകനായ Paul Joseph Barthez (1734 1806) 1778 ല്‍ പ്രസിദ്ധീകരിച്ച Nouveaux elemens de la science de l’ homme എന്ന വിഖ്യാതമായ കൃതിയില്‍ മനുഷ്യശരീരത്തിന്‍റെ ധര്‍മ്മങ്ങള്‍ക്ക് ആധാരമായി പ്രവര്‍ത്തിക്കുന്ന ശക്തിവിശേഷത്തെ Vital principle (ആത്മബോധ തത്വം) എന്നാണ് അഭിസംബോധന ചെയ്തത്. ഈ പദം ഫ്രാന്‍സില്‍ ഏറെ സുപരിചിതവും ആയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഒര്‍ഗനോണ്‍ന്‍റെ ആറാമത്തെ പതിപ്പ് (1842) തയ്യാറാക്കിയപ്പോള്‍ ഹാനിമാന്‍ Vital force എന്ന പദത്തെ Vital principle എന്ന് തിരുത്തി. ജീവശക്തി സിദ്ധാന്തം ഹോമിയോപ്പതിയുടെ കേന്ദ്ര ആശയം ഒന്നും ആയിരുന്നില്ല. ഹോമിയോ ആശയം കൊണ്ടുവന്ന് നാല്‍പത്തിരണ്ട് കൊല്ലം കഴിഞ്ഞ ശേഷം ഉള്‍പ്പെടുത്തിയ ഒന്നാണ് vital force സിദ്ധാന്തം. ഹോമിയോ ചികില്‍സ വിഭാഗം വിപുലീകരിക്കുന്നതിന്‍റെ ഭാഗമെന്നോണം സമകാലീനമായിരുന്ന ഒരു ആശയത്തെ സന്ദര്‍ഭോചിതമായി കൂട്ടി ചേര്‍ക്കുകയാണ് ഉണ്ടായത്.
  
1833 ല്‍ Central Homoeopathic Union ന്‍റെ മേല്‍നോട്ടത്തില്‍ ആദ്യ ആശുപത്രി Leipzig ല്‍ തുടങ്ങി. Muller ആയിരുന്നു അതിന്‍റെ ഉടമസ്ഥന്‍. ഹാനിമാന്‍ ഈ സ്ഥാപനം 1834 ല്‍ സന്ദര്‍ശിച്ചു.

മുപ്പത്തിയഞ്ച് വയസ് പ്രായമുള്ള ചിത്രകാരിയായ Marie Melanie D' Hervilly Gohier നെ 1835 ജനുവരി പതിനെട്ടിന് വിവാഹം കഴിച്ചു. അപ്പോള്‍ ഹാനിമാന് പ്രായം എണ്‍പത് വയസ് ആയിരുന്നു. കൂടെ താമസിച്ചുപോന്നിരുന്ന രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ ഈ വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. സ്വത്തുക്കള്‍ പെണ്‍മക്കള്‍ക്കും പേരകുട്ടികള്‍ക്കും ക്രമപ്രകാരം വീതംവെച്ചു  കൊടുത്തു. മെലാനിയുമായുണ്ടാക്കിയ കരാര്‍ പ്രകാരം 1835 ജൂണ്‍ പതിനാലിന് ഹാനിമാന്‍ പാരിസിലോട്ട് താമസം മാറ്റി.

പാരീസില്‍‍‍‍‍ എത്തി ഒരു വര്‍ഷത്തിനകം തന്നെ പുതിയ രീതിയില്‍ ഉള്ള മെഡിക്കല്‍ പ്രാക്ടീസ് തുടങ്ങാനുള്ള അനുമതി ഹാനിമാന് ലഭിച്ചു. ഒറ്റ മരുന്ന് നല്‍കുന്ന രീതി ഉപേക്ഷിച്ചു. നിരവധി തുള്ളി മരുന്നുകള്‍ ഒരേ സമയം നല്‍കുന്ന സമ്പ്രദായം അവലംബിച്ച് വരുമാനം വര്‍ദ്ധിപ്പിച്ചു. ചികിത്സയില്‍ മെലാനി ഡി ഹെര്‍വില്ലി മുഴുവന്‍ സമയ സഹായിയായി പ്രവര്‍ത്തിച്ചു.

1843 മാര്‍ച്ച് ഇരുപത്തിനാലിന് പിടിപ്പെട്ട ചുമയും ശ്വാസപ്രയാസവും വയറിളക്കവും ആറ് ആഴ്ചയോളം തുടര്‍ന്നു. 1843 July രണ്ടിന് വെളുപ്പിന് അഞ്ചുമണിക്ക് ഹാനിമാന്‍ അന്തരിച്ചു. മൃതദേഹം ഇരുപത് ദിവസം സൂക്ഷിക്കുന്നതിനുള്ള അനുമതിപത്രം മെലാനി ഡി ഹാര്‍വില്ലി സംഘടിപ്പിച്ചിരുന്നു. ജൂലൈ പതിനൊന്നിന് Montmartre സെമിത്തേരിയില്‍ കലാകാരന്മാര്‍ക്കുള്ള കേന്ദ്രം’ എന്നറിയപ്പെടുന്ന മെലാനി ഡി ഹെര്‍വില്ലിയുടെ അധീനതയിലുള്ള സ്ഥലത്ത് ഭാഗം ല്‍ മറവുചെയ്തു.

ഹാനിമാന്‍റെ മകള്‍ അമിലി, അവരുടെ മകന്‍ Suss Leopoldഹെര്‍വില്ലിയുടെ വളര്‍ത്തച്ചന്‍റെ പേരക്കുട്ടിയും അപ്പോത്തിക്കിരിയുമായ Lethiereസഹായികളായ ഏതാനും പേരും  മാത്രമാണ് ശവമഞ്ചത്തെ ഭാര്യയെ കൂടാതെ അനുഗമിച്ചത്. അന്‍പത്തിമൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം 1898 മെയ് ഇരുപത്തിനാലിന് പ്രശസ്തരെ മാത്രം അടക്കം ചെയ്തുപോരുന്ന Pere Lachaise സെമിത്തേരിയിലോട്ട് ഭൌതിക ശരീരം മാറ്റി. ഈ സന്ദര്‍ഭത്തിലും സാക്ഷിയാകാന്‍ Suss Leopold ന് ഭാഗ്യമുണ്ടായി. ശവപേടകം പുറത്തെടുത്തപ്പോള്‍ മെലാനി ഡി ഹാര്‍വില്ലിയുടെ മുടി കഴുത്തില്‍ ചുറ്റിയ നിലയില്‍ കാണപ്പെട്ടിരുന്നു.

സാമുവല്‍ ഹാനിമാനോടുള്ള ആദരസൂചകമായി 1851ല്‍ Leipzig ലും, 1855ല്‍ Koethen ലും അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിച്ചു. സാമുവല്‍ ഹാനിമാന്‍റെ ജന്മദിന (ഏപ്രില്‍ 10) മാണ് ഓരോ വര്‍ഷവും “ ലോക ഹോമിയോപ്പതിക് ദിനം  ആയി ആചരിച്ചുപോരുന്നത്.

ഡോ. സാമുവല്‍ ഹാനിമാന്‍ തൊണ്ണൂറില്‍ അധികം കൃതികള്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. “ Organon of the healing art  ആണ് മുഖ്യ കൃതി. Dr. Richard Haehl ആണ് ആറാമത്തെ “ Organon of medicine ” ന്‍റെ കയ്യെഴുത്ത് പ്രതി ഹാനിമാന്‍ കുടുംബത്തില്‍ നിന്ന് വിലയ്ക്ക് വാങ്ങി 1921 ല്‍ പ്രസിദ്ധീകരിച്ചത്. Fragmenta de Viribus Medicamentorum Positivis, The Friend of health, The Effects of Coffee, Materia medica Pura, Chronic diseases, Hahnemann’s Therapeutic Hints എന്നിവയാണ് മറ്റു പ്രധാന പുസ്തകങ്ങള്‍‍.


സാമുവല്‍ ഹാനിമാന്‍റെ മക്കള്‍

മകള്‍ Henreitte ജനനം: 1783.
ഒരു മന്ത്രിയെയാണ് വിവാഹം ചെയ്തത്. അവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉണ്ടായിരുന്നു. 1856 ല്‍ അന്തരിച്ചു.
 
മകന്‍ Friedrich ജനനം: 1786.
ഫ്രഡ്രറിക്കിന് ചെറുപ്പത്തില്‍ കണ രോഗം പിടിപെട്ടിരുന്നു. വൈദ്യ ഡിപ്ലോമ നേടിയ ശേഷം ചികിത്സകനായി ജോലി നോക്കി. ഹോമിയോ ഔഷധശാല നടത്തി വന്നതിനെ മരുന്ന് കച്ചവടക്കാര്‍ എതിര്‍ത്തത് മൂലം ഹോളണ്ടിലോട്ടും തുടര്‍ന്ന് ഇംഗ്ലണ്ടിലോട്ടും താമസം മാറ്റി. ഒരു മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 1829 ന് ശേഷം ഇദ്ദേഹത്തെ ക്കുറിച്ച് വിവരം ഒന്നും ഇല്ലാതായി.

മകള്‍ Wilhelmina ജനനം: 1788.
ഒരു സംഗീത സംവിധായകനെയാണ് വിവാഹം കഴിച്ചത്. അവര്‍ക്ക് ഒരു മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ അന്തരിച്ചു.

മകള്‍ Amalie ജനനം: 1789.
സെക്രട്ടറി എന്ന പോലെ കൂടെ പ്രവര്‍ത്തിച്ച് സാമുവല്‍ ഹാനിമാനെ സഹായിച്ചു. ഹാനിമാന്‍റെ കബീറടക്കത്തിന്‍റെ മുഹൂര്‍ത്തത്തില്‍ സംബന്ധിച്ചിരുന്നു. അമലിക്ക് മകന്‍ ജനിക്കുന്നതിന് മുന്‍പേ തന്നെ ഭര്‍ത്താവ് ഡോക്ടര്‍ Suss ടയ്ഫസ് ഫീവര്‍ പിടിച്ചു മരിച്ചു. മകന്‍ Leopold Suss പിന്നീട് Suss Hahnemann എന്ന പേരില്‍ അറിയപ്പെട്ടു. അദ്ദേഹം ലണ്ടനില്‍ ഹോമിയോ ഡോക്ടര്‍ എന്ന നിലയില്‍ ജോലി ചെയ്തു. Amalie രണ്ടാമതും വിവാഹം ചെയ്തുവെങ്കിലും ബന്ധം വേര്‍പ്പെടുത്തി. ജര്‍മ്മനിയില്‍ കൂടാതെ, പാരീസിലും ലണ്ടന്‍ നഗരത്തിലും ജീവിച്ചു. 1857 ല്‍ അന്തരിച്ചു.
 
മകള്‍ Karoline ജനനം: 1791.
അവിവാഹിത ആയിരുന്നു. 1830 ല്‍ ഹാനിമാന്‍റെ ഭാര്യയുടെ മരണത്തിന് മുന്‍പെ അന്തരിച്ചു.

മകള്‍ Friederike ജനനം: 1795.
ഇരട്ടകളില്‍ ഇളയ ആള്‍ ജനിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നു. Friederike രണ്ട് തവണ വിവാഹിതയായി. കുട്ടികള്‍ ഉണ്ടായില്ല. ഒറ്റയ്ക്ക് താമസിച്ചുപോന്നതാണ്. വീട് കൊള്ളയടിക്കപ്പെട്ടതിനെ തുടര്‍ന്ന് 1855 ) മരണപ്പെടുകയാണ് ഉണ്ടായത്.

മകന്‍ Ernst ജനനം: 1798.
ആഗസ്റ്റ്‌ മാസത്തില്‍ സംഭവിച്ച വാഗണ്‍ ദുരന്തത്തെ തുടര്‍ന്ന് മരണപ്പെട്ടു.

മകള്‍ Eleonore ജനനം: 1803.
രണ്ട് തവണ വിവാഹിതയായി. ഗൃഹവൈദ്യം” പോലുള്ള ഒരു പുസ്തകം (Homeopathic advisor for the home) 1834 ല്‍ പ്രസിദ്ധീകരിച്ചു. പുസ്തക കാര്യത്തില്‍ സാമുവല്‍ ഹാനിമാനുമായി ചെറിയ അഭിപ്രായവിത്യാസം ഉണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിയാണ് മരണപ്പെട്ടത് (1845).

മകള്‍ Charlotte ജനനം: 1805.
അവിവാഹിത ആയിരുന്നു. ഹാനിമാന്‍റെ കൂടെയാണ് താമസിച്ചിരുന്നത്. Koethen ലുള്ള വീട്ടില്‍ വെച്ച് 1863-ല്‍ അന്തരിച്ചു.

മകള്‍ Louise ജനനം: 1806.
ഭര്‍ത്താവ് dr Mossdrof ന്‍റെ മരണശേഷം Charlotte യോടൊപ്പം Koethen ലെ വസതിയിലാണ് കഴിച്ചുകൂട്ടിയത്. 1878 ല്‍ അന്തരിച്ചു.
    

മേരി മെലാനി ഡി ഹാര്‍വില്ലി

1800 ഫെബ്രുവരി ന് പാരിസില്‍ ജനിച്ചു. ഫ്രാന്‍സിലെ ഒരു കുലീന കുടുംബത്തില്‍പ്പെട്ട Joseph Aime le cat comete d’ Hervilly ആണ് പിതാവ്. അമ്മയില്‍ നിന്നുള്ള പ്രയാസങ്ങള്‍ മൂലം 15 വയസ്സ് മുതല്‍ Guillaume Guillon Lethiere എന്ന ഫ്രഞ്ച് ചിത്രകാരന്‍റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. കൌമാരത്തില്‍ തന്നെ ചിത്രകാരിയായും സംഘാടകയായും ശ്രദ്ധിക്കപ്പെട്ടു. ഫ്രാന്‍സിലെ നീതിന്യായ വകുപ്പ് മന്ത്രിയായി കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്ന Loius Gohier മായുള്ള സൌഹൃദത്തിന്‍റെ പ്രതീകമായി 1830 ല്‍ Loius Gohier അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പേര്‍ സ്വന്തം പേരിനോട് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍റെ വില്‍പത്രം അനുസരിച്ച് അദ്ദേഹത്തിന്‍റെ സ്വത്തുക്കള്‍ അനുഭവിക്കാനുള്ള അവകാശവും ലഭിച്ചുവെങ്കിലും സമ്പന്നയായ ഹാര്‍വില്ലി അത് ഉപയോഗിക്കുകയുണ്ടയില്ല. 1832 ല്‍ വളര്‍ത്തച്ചനായിരുന്ന Guillaume Guillon Lethiere ഉം അന്തരിച്ചു. ഇവരെ രണ്ടുപേരെയും മോന്‍ണ്ട്മാര്‍ട്രി സെമിത്തേരിയില്‍ മെലാനിയുടെ അധീനതയിലുള്ള ഭാഗത്താണ് അടക്കംചെയ്തത്.

ശ്വാസകോശം സംബന്ധമായും ഉദരഭാഗത്തെ നാഡി സംബന്ധമായും ഉള്ള പ്രയാസങ്ങള്‍ വിട്ടുമാറാതെ നിലകൊണ്ടിരുന്നതിനാല്‍ മെലാനി ഡി ഹാര്‍വില്ലി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചികിത്സ അന്വേഷിച്ചിരുന്നു. 1832 ല്‍ പാരീസില്‍‍‍ കോളറ വ്യാപകമായി മരണം വിതച്ചിരുന്നു. സാമുവല്‍ ഹാനിമാന്‍ എഴുതിയ “ ദി ഒര്‍ഗനോന്‍ ഓഫ് ദി ഹീലിംഗ് ആര്‍ട്ട് ” നാലാം എഡീഷന്‍ മെലാനിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതുമൂലമാണ് അവര്‍ ജര്‍മ്മനി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. Loius GohierLethiere തുടങ്ങിയവരുടെയും മറ്റുചങ്ങാതിമാരുടെയും വേര്‍പാട്‌ മൂലം രൂപപ്പെട്ട വിഷാദം മാറാന്‍ വേണ്ടിയുള്ള ഹോമിയോ മരുന്ന് കൂടി സംഘടിപ്പിക്കാനും ഉദ്ദേശിച്ചിരുന്നു. 1ദിവസം തുടര്‍ച്ചായി ഒറ്റയ്ക്ക് കുതിരവണ്ടിയില്‍ യാത്ര ചെയ്താണ് അവര്‍ Koethen ല്‍ എത്തിച്ചേര്‍ന്നത്. 1834 ഒക്ടോബര്‍ ഏഴിന് അവര്‍ ഹാനിമാനെ സന്ദര്‍ശിച്ചു. മൂന്ന് മാസത്തെ നിരന്തരമായ പരിചയത്തെ തുടര്‍ന്ന് 1835 ജനുവരി 18 ന് വിവാഹ കരാര്‍ ഉണ്ടാക്കി. ഹാനിമാന്‍റെ Koethen ലുള്ള സ്വത്തുവഹകള്‍ മുഴുവന്‍ പെണ്‍മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വീതിച്ചു കൊടുത്തു. 1835 ജൂണ്‍ ഏഴിന് സാമുവല്‍ ഹാനിമാനേയും കൂട്ടി പാരിസിലോട്ട് തിരിച്ചുപോന്നു.

പാരീസില്‍ വെച്ച്‌ ഹാനിമാന്‍റെ കൂടെ രോഗികളെ ചികിത്സിക്കുന്നതില്‍ മുഴുവന്‍ സമയ സഹായിയായി പ്രവര്‍ത്തിച്ചു. രാവിലെ സമയങ്ങളില്‍ സ്വന്തം നിലയില്‍ പാവപ്പെട്ടവര്‍ക്ക് സൌജന്യചികിത്സ നടത്തിപോന്നിരുന്നു. 1840 ല്‍ സാമുവല്‍ ഹാനിമാന്‍ തന്നെ മെലാനി ഡി ഹാര്‍വില്ലിക്ക് വേണ്ടി അമേരിക്കയില്‍ നിന്ന് ഹോമിയോ ഡിപ്ലോമ സംഘടിപ്പിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ഹാനിമാന്‍റെ മരണശേഷം 1862 ല്‍ പെണ്‍സില്‍വാനിയയിലെ “അല്ലന്‍ ടൌണ്‍ ആക്കാദമി ഓഫ് ഹോമിയോപ്പതിക് ഹീലിംഗ് ആര്‍ട്ട്‌” എന്ന സ്ഥാപനത്തില്‍ നിന്ന് ഡിപ്ലോമ കരസ്ഥമാക്കി. വനിതയായ ഒരാള്‍ വൈദ്യവൃത്തിയില്‍ ഏര്‍പ്പെടുന്നതിലും അവരുടെ യോഗ്യത സംബന്ധിച്ചും തര്‍ക്കം ഉടലെടുത്തതിനാല്‍ ചികിത്സക്കുള്ള ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത് തടസ്സപ്പെട്ടു.

Sophie Bohrer ജനനം: 12 ജനുവരി 1828, സ്പയിന്‍ ) എന്ന പെണ്‍കുട്ടിയെ ദത്ത്‌ എടുത്ത് വളര്‍ത്തി. ഭിഷ്വഗരനായ Carl Anton Hubert Bonninghausen ആണ് സോഫിയയെ വിവാഹം ചെയ്തത്. അത് വൈദ്യവൃത്തി തുടര്‍ന്ന് പോകുന്നതിന് സഹായകമായി. മാഡം ഹനിമാന്‍റെ വിപുലമായ നിലയിലുള്ള ചികിത്സാരീതി സമകാലീനരായ ചികിത്സകരുടെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായപ്പോള്‍ അംഗീകൃത യോഗ്യതയുള്ള ചികിത്സകരെ മാത്രം ഉള്‍പ്പെടുത്തി പുതിയ ഒരു സമാജം സംഘടിപ്പിച്ചു.
 
നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷം 1872 ലാണ് ചികിത്സിക്കാനുള്ള അംഗീകാരം അനുവദിച്ചുകിട്ടിയത്. 1878 മേയ് 27 ന്, എഴുപത്തിയെട്ടാമത്തെ വയസ്സില്‍ മെലാനി ഡി ഹെര്‍വില്ലി അന്തരിച്ചു. മോന്‍ണ്ട്മാര്‍ട്രി സെമിത്തേരിയില്‍ ഭാഗം ല്‍ ഹാനിമാന്‍റെ ഇടതുഭാഗത്തായാണ് മറവ് ചെയ്തത്. സാമുവല്‍ ഹാനിമാന്‍റെ ഭൌതിക ശരീരം 1898 മേയ് 24 ന് പുറത്തെടുത്ത് Pere Lachaise സെമിത്തേരിയിലോട്ട് മാറ്റിയ സന്ദര്‍ഭത്തില്‍ മെലാനി ഡി ഹെര്‍വില്ലിയുടെ ശരീരവും ഒപ്പം മാറ്റി. ഹോമിയോപ്പതിവിഭാഗത്തിലെ ആദ്യത്തെ വനിതാഡോക്ടറാണ് മേരി മെലാനി ഡി ഹെര്‍വില്ലി ഗോഹിര്‍ ഹാനിമാന്‍.