Friday 24 May 2024

ബോധം 9. Kader Kochi.

ശിഷ്യന്‍

സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.

സത്യം ശരണം. 

സ്നേഹംകാരുണ്യംവിവേകം എന്നതുപോലുള്ള ഒരു മനോഗുണമാണ് നർമ്മം. നർമ്മങ്ങൾക്ക് അടിസ്ഥാനം സങ്കൽപ്പങ്ങളും ഭാവനകളുമാണ്. മനുഷ്യനെ എല്ലാക്കാലത്തും പ്രയാസപ്പെടുത്തിയ ഒന്നാണ് ഭയം. ഭയത്തിന് നിദാനം അവിദ്യയാണ്. അശുദ്ധിയാണ്സാഹചര്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് എന്നും പക്ഷമുണ്ട്. ആർത്തികോപം എന്നിവ പോലെ ഭയം എന്നതും ഒരു മാനസികാവസ്ഥയാണ്. ഭയത്തെയും അനാഥത്വത്തെയും അതിജീവിക്കാൻആഗ്രഹങ്ങളെ സഫലീകരിക്കാൻ മനുഷ്യൻ കണ്ടെത്തിയ ഒരു പരിഹാരമാർഗ്ഗമാണ് മായസങ്കൽപ്പം എന്നൊരു കാഴ്ചപ്പാടുണ്ട്. പൂർവ്വികരുടെ മായസങ്കല്പം എപ്രകാരമായിരുന്നു എന്നത് സംബന്ധിച്ച് വിശദമാക്കിയാലും.

ഖിദര്‍ 

മനുഷ്യൻ അനുഭവിച്ചുപോരുന്ന പ്രയാസങ്ങൾക്ക് മുഖ്യ കാരണം മനസ്സിലെ അശുദ്ധിയാണ്. ചിന്തഇഷ്ടാനിഷ്ടങ്ങൾബുദ്ധിഓർമ്മ എന്നിവ ഉൾപ്പെട്ടതാണ് മനസ്സ്. ഭാവനയും ചിന്തയും ഉൾപ്പെട്ടതാണ് സങ്കൽപ്പം. ഇന്ദ്രിയങ്ങൾക്ക് അജ്ഞാതമായ വിഷയങ്ങളാണ് മായ. ആ നിലയ്ക്ക്  പ്രകൃതിയിലെ ഊർജ്ജങ്ങളും അവനവനിലെ ഊർജ്ജങ്ങളും മായയുടെ പരിധിയിൽ വരും. മായയ്ക്ക് എന്ന പോലെ സങ്കൽപ്പങ്ങൾക്കും അതിരുകൾ ഇല്ല. സങ്കൽപ്പിക്കാൻ കഴിയാത്തവരും മറ്റുള്ളവരുടെ സങ്കൽപ്പകാര്യങ്ങളെഅത്തരം നിർദ്ദേശങ്ങളെ ഒട്ടുംതന്നെ ഉൾകൊള്ളാൻ കഴിയാത്തവരും ഉണ്ട്. ബലംസുഖംസന്തോഷം എന്നിവ ഉൾപ്പെടെയുള്ള ജീവിതസൗകര്യങ്ങൾ അനുഭവിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാകണം മനുഷ്യന്‍ സങ്കല്‍പ്പിച്ചുതുടങ്ങിയത്. മസ്തിഷ്‌ക കോശങ്ങളാണ് സങ്കൽപ്പിക്കുന്നത്. സങ്കല്പിക്കുകയും വളർച്ച അനുസരിച്ച് ഭാവനയെ പരിഷ്ക്കരിക്കുകയും ആശയങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുക എന്നത് കാലക്രമത്തില്‍ മസ്തിഷ്ക കോശങ്ങളുടെ സഹജ സ്വഭാവമായി. അതനുസരിച്ച് ജീവിതസഹചര്യത്തിലെ എല്ലാത്തിനേയും ക്കുറിച്ച് ഇന്ദ്രിയങ്ങൾ മുഖേനെ ഗ്രഹിക്കാനും മനസ്സ് കൊണ്ട് അനുമാനിക്കാനും വിഷയങ്ങളെ അനുഭവിച്ച് നിഗമനങ്ങളിൽ എത്താനും സിദ്ധാന്തങ്ങൾ സംഘടിപ്പിക്കാനും മനുഷ്യൻ പഠിച്ചു. ഭൂമി ആകാശങ്ങളെ ക്കുറിച്ചും അതിലുള്ള ഘടകങ്ങളെ ക്കുറിച്ചും ചേതനകളെ ക്കുറിച്ചും മൊത്തത്തിലുള്ള പ്രപഞ്ചത്തെ ക്കുറിച്ചും അതിനപ്പുറവും മനുഷ്യൻ അന്വേഷിച്ചു. പ്രപഞ്ചത്തിന്‍റെ ആരംഭത്തെയും കാരണത്തെയും സങ്കൽപ്പിച്ചു. പ്രഥമ സത്തയെയും നിർഗുണ വിശേഷത്തെയും സഗുണ വിശേഷത്തെയും കേവല വിശേഷത്തേയും സങ്കൽപ്പിച്ചുനോക്കി. ഭാവനാശേഷി കൂടിയപ്പോൾഉപകരണങ്ങളെയൂം അർത്ഥങ്ങളെയും സംഘടിപ്പിച്ചപ്പോൾതുടർന്ന് കാര്യ വൈവിദ്ധ്യത്തിലും കാരണ സൂക്ഷ്മതയിലും സങ്കൽപ്പിച്ചുനോക്കി. പ്രാരാബ്ദങ്ങൾ ഏറിയപ്പോൾജീവിത ദുരിതങ്ങൾ അസഹനീയമായപ്പോള്‍ഭയം നിത്യ വികാരമായപ്പോൾആഗ്രഹങ്ങൾ വർദ്ധിച്ച് ആർത്തി ജന്മവാസനയായപ്പോൾ പ്രശ്‌നപരിഹാരങ്ങൾക്കായി ഭാവനയെ വികസിപ്പിക്കുന്ന ആഹാരങ്ങളെയും ഔഷധങ്ങളെയും ഉപയോഗിച്ചു നോക്കി. അസംതൃപ്തി അനുഭവിക്കുന്നത് പതിവായപ്പോൾ തപസ്സ് അനുഷ്ടിച്ച് മെച്ചപ്പെട്ട അന്ന ബല സിദ്ധാന്തങ്ങളും ആനന്ദമാർഗ്ഗ ശാന്തി സിദ്ധാന്തങ്ങളും പ്രത്യേകമെന്നോണം ആവിഷ്ക്കരിച്ചു. തെളിവുകൾ ശേഖരിക്കുന്നതിൽ പരിമിതികൾ അനുഭവപ്പെട്ടപ്പോൾ മനുഷ്യൻ സങ്കൽപ്പങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ചു. 

പ്രപഞ്ചത്തിലെ വസ്തുക്കളെ ക്കുറിച്ചും അതിലെ നിയമങ്ങളെ ക്കുറിച്ചും തെളിവുകളുടെ അഭാവത്തിലുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് അനുമാനത്തിന്‍റെയും അപഗ്രഥനത്തിന്‍റെയൂം ന്യായത്തിന്‍റെയും അടിസ്ഥാനത്തിൽ വ്യക്തിയിൽ രൂപപ്പെട്ട മനോഭാവമാണ് വിശ്വാസം. ഭൂമി സ്വയം ഭ്രമണം ചെയ്യുന്നു എന്നത് പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിച്ച് അറിയാനാകുകയില്ല. അനുമാനിച്ചും അപഗ്രഥിച്ചും ആണ് അത്തരത്തിൽ ധാരണയെ രൂപപ്പെടുത്തുന്നത്. ഭൂമി സ്വയം ഭ്രമണം ചെയ്യുന്നു എന്നത് ഒരു വസ്തുതയും നിർദ്ദേശവും അതേസമയം വിശ്വാസവുമാണ്. തെളിവുകൾ ഇല്ലാത്ത സങ്കൽപ്പങ്ങൾക്കും ആശയങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും വിശ്വാസങ്ങൾക്കും പൊതുവിൽ ആയുസ്സ് കുറവായിരുന്നു. മിനിഞ്ഞാന്ന് സ്വീകാര്യമായിരുന്ന സങ്കല്പങ്ങളും നിർദ്ദേശങ്ങളും ഉപകരണങ്ങളും ഇന്നലെ തിരസ്‌കരിക്കപ്പെട്ടപ്പോൾ ആരോഗ്യംസുഖംസന്തോഷംസംതൃപ്‌തി എന്നിവ അപ്രാപ്യമായപ്പോൾആയുസ്സുദൈർഘ്യം കുറഞ്ഞപ്പോൾഅർത്ഥം വർദ്ധിച്ചപ്പോൾ തെളിവുകൾക്കായി അന്വേഷണവും വിപുലമാക്കി. അതിനായി സഹനബലവും ബുദ്ധിബലവും മുഷ്ടിബലവും മെച്ചപ്പെടുത്തി നോക്കിസംഘമുണ്ടാക്കി ബലം ഇരട്ടിപ്പിച്ചു നോക്കി. ഉപകരണങ്ങളും ആയുധങ്ങളും നിർമ്മിച്ച് പരിഷ്ക്കരിച്ച് പ്രയോഗിച്ചുനോക്കി. സങ്കൽപ്പവിശ്വാസങ്ങൾ പരിഷ്‌ക്കരിച്ചുകൊണ്ടേയിരുന്നുസംസ്ക്കരിച്ചുകൊണ്ടെയിരുന്നു. ഭൂമിയുടെ പ്രദിക്ഷണം അനുസരിച്ച് ഋതുക്കൾ മാറി മാറി ആവർത്തിച്ചുകൊണ്ടേയിരുന്നു. ക്ഷമസഹനം തുടങ്ങിയ ശേഷികൾ കുറഞ്ഞുകൊണ്ടേയിരുന്നു.

ആദിയിൽ ആശയമുണ്ടായി. അതിന് മുൻപ് എന്ത് എന്നതിന് പ്രസക്തിയില്ലാത്തതാണ്. തുടക്കം ആശയവിശേഷത്തിൽ നിന്നാണ്. അതിന് മുൻപ് ശൂന്യമായിരുന്നു. ശൂന്യതയിൽ നിന്ന് ഒന്നും രൂപപ്പെടുകയില്ല. സത്ത അഥവാ ആശയം വികസിച്ചുകൊണ്ടേയിരുന്നു. സത്തയിൽ നിന്ന് ബിന്ദുവും ബിന്ദുവിൽ നിന്ന് പഞ്ചഭൂത ആകാശവും ഉത്ഭവിച്ചു. ആദിയിൽ വചനമുണ്ടായിവചനം ദൈവമായിരുന്നു. സകലതും അത് മുഖാന്തരം ഉളവായി. മഹാ സത്തയ്ക്ക് പകരം മഹാ സത്ത മാത്രം. മഹാമായ ആയ പ്രഥമ ആശയം ആദ്യം നിർഗുണ വിശേഷത്തെ സൃഷ്ടിച്ചു. സൂക്ഷ്മ പഞ്ചഭൂതങ്ങൾക്കും ഊർജ്ജങ്ങൾക്കും പദാർത്ഥങ്ങൾക്കും ജീവജാലങ്ങൾക്കും ഉതകുന്ന സഗുണ വിശേഷത്തെ സൃഷ്ടിച്ചു. ഇഹലോകവും പരലോകവും ഉൾപ്പെട്ട വിശ്വ പ്രപഞ്ചത്തെ ഘട്ടംഘട്ടമായി സൃഷ്ടിച്ച് ക്രമപ്പെടുത്തി. വിശ്വപ്രപഞ്ചം പരിണമിച്ച് വികസിച്ചുകൊണ്ടേയിരുന്നു. മഹാമായ ആയ സത്തും അതിൽ നിന്ന് പരിണമിച്ച മായ ആയ വിശേഷവും സഗുണ വിശേഷവും സൗമ്യതയോടെ നിലകൊണ്ടു. കാലം നീങ്ങി. മഹാമായ ആയ പ്രഥമ സത്ത്മഹാചേതന തന്‍റെ ഹിതം മാറ്റി. വിശ്വപ്രപഞ്ചത്തിന് പുറത്തും അകത്തും പ്രത്യേകം പ്രത്യേകമായി നിലകൊള്ളാൻ തീരുമാനിച്ചു. പ്രപഞ്ചത്തിനകത്ത്ഭൂമിയില്‍ജീവജാലങ്ങളില്‍ നിലകൊള്ളുന്നത്കർമ്മങ്ങൾ ചെയ്യുന്നത്കർമ്മങ്ങൾ ചെയ്യിക്കുന്നത്എന്ത്എങ്ങിനെഎപ്പോൾഎവിടെയൊക്കെയാണ്സ്ഥൂലമായാണോ സൂക്ഷ്മമായാണോജീവികൾക്കും മനുഷ്യനും അനുകൂലമാണോ പ്രതികൂലമാണോഅഹന്താവിശേഷം മുഖേനെയാണോ തുടങ്ങിയ കാര്യങ്ങള്‍ മസ്തിഷ്കകോശങ്ങള്‍ക്ക് അജ്ഞാതമാക്കി. മഹാ സത്തയുടെ ഹിതംമഹാ സത്തയുടെ ആവശ്യംസത്തയുടെ ഉദ്ദേശ നിയമങ്ങൾസത്തയുടെ കർമ്മങ്ങൾ തുടങ്ങിയ കാര്യങ്ങൾ മഹാ സത്തയ്ക്ക് മാത്രം അറിയുന്ന രീതിയിൽ നിലനിർത്തി. വിശ്വ പ്രപഞ്ചത്തിലെ സഗുണ നിയമങ്ങൾ ഭൂമിയിലെ ജീവജാലങ്ങൾക്ക്മുതലപാമ്പ്‌കഴുകൻകുരങ്ങൻആന എന്നിവയ്ക്ക്മനുഷ്യന് പരിചയപ്പെടുത്തി കൊടുത്തു. മഹാ മായയുടെ ചില നിയമങ്ങൾസൂക്ഷ്മചേതന നിയമങ്ങൾ കാലമായിഋതുക്കളായി  മാറികൊണ്ടേയിരുന്നു. മഹാ സത്തയെ ക്കുറിച്ചുള്ള ജ്ഞാനവിശേഷങ്ങൾമായ ആയ കാര്യങ്ങളെ ക്കുറിച്ചുള്ള വിശ്വാസങ്ങൾ മനുഷ്യനിൽ പരിഷ്ക്കരിക്കപ്പെട്ടുകൊണ്ടേയിരുന്നു.

ഭൂമിയിലെ ജീവജാലങ്ങളുടെ കാര്യത്തിൽ ചില ഘട്ടത്തില്‍ മഹാമായ ആയ ചേതനാവിശേഷം നേരിട്ട് ഇടപെട്ടൂ. മനുഷ്യനിൽ മായാചേതനാവിശേഷംസത്ത ഇടപെട്ടപ്പോൾ അവനിലെ അവബോധം സജീവമായി. അവബോധാംശം ഉണർന്നപ്പോളെല്ലാം മനുഷ്യൻ വിനയാന്വിതനായിഭയരഹിതനായിനിസംഗതനായിജ്ഞാനിയായിസഹനക്കാരനും ആനന്ദവാനുമായി. മഹാമായ മനുഷ്യരെ തന്‍റെ ഉപകരണമാക്കിയതായി ചിലർ സങ്കല്പിച്ചു. അപ്പോൾ മനുഷ്യൻ അടിമയായിഭോക്താവായി. ചിലരെ പ്രത്യേകം അനുഗ്രഹിച്ചപ്പോൾ അവർ മായാ പ്രതിനിധികളായി. മുദ്രയെന്നോണം ചിലർ തലമുണ്ഡനം ചെയ്തു. ചിലർ തലമുടി നീട്ടി വളർത്തിയും താടിരോമങ്ങൾ ക്രമപ്പെടുത്തിയും ദേഹം പ്രദർശിപ്പിച്ചും നടന്നു. ചിലർ ഒപ്പം വാൾ എടുത്ത് അധികാരം കൈക്കലാക്കി കിരീടം വെച്ചു നടന്നു. സാധാരണക്കാരിൽ ചിലർ കഠിന കർമ്മങ്ങൾ ചെയ്ത് ക്ഷീണിച്ചപ്പോൾ അർത്ഥങ്ങൾക്കായിഅനുഗ്രഹ വരം ലഭിക്കുന്നതിനായിപ്രതിഫലത്തിനായി മായ ആയ  മഹാ സത്തയോട് താഴ്ന്നുകേണു പ്രാർത്ഥിച്ചു. കണ്ണുകൾ വിടർത്തികൈകൾ മലർത്തിവിരലുകൾ നീട്ടി പ്രാർത്ഥിച്ചു. ചിലർ അവനവനിലെ തന്നെ മായാവിശേഷത്തോട് ശ്വാസത്തെ പുറത്ത് വിട്ടുംകണ്ണുകൾ അടച്ചും ദ്വാരങ്ങൾ അടച്ചും പ്രാർത്ഥിച്ചു. ഭൂമിയിൽ വിത്യസ്ത കേന്ദ്രങ്ങളിൽ മഹാ സത്തയുടെ നേരിട്ടുള്ള അംശംമഹാ ചേതനമഹാമായ കൂടുതലായി കുടികൊള്ളുന്നുണ്ട് എന്ന് കണക്കാക്കി ചിലര്‍ അവിടം ഇടയ്ക്കിടെ സന്ദർശിച്ചുകൊണ്ടിരുന്നു. വെയിൽ അധികം ഏൽക്കാത്ത വിധംഅർത്ഥങ്ങൾ സൂക്ഷിക്കാൻ ഉതകുംവിധംമോഷണവീരൻ പ്രവേശിക്കാത്തവിധം ഭീമാകാരങ്ങളായ ഭന്ധാര ആലയങ്ങൾ ചിലയിടങ്ങളിൽ നിർമ്മിച്ചും വഴിപാടുകൾ സ്വീകരിച്ചും സമർപ്പിച്ചും ചിലർ സംതൃപ്തിയടഞ്ഞു. ചില മസ്തിഷ്ക്കങ്ങള്‍ കൂടുതലായും സൂക്ഷ്മമായും സത്തയെ അന്വേഷിച്ച് കാലം കഴിച്ചു. ശീമയിൽ ഉള്ളവർ സിലോണിലും ഗോശ്രീയിലും വന്നപ്പോൾകൊടുങ്ങല്ലൂരും കൊല്ലത്തും കൊയിലാണ്ടിയിലും ഉളളവർ നേപ്പാളിലും തിബറ്റിലും പോയി മായാബോധ ചേതനയെ അന്വേഷിച്ചു. പ്രഥമ സത്തയുടെ അംശംസൂക്ഷ്മ സത്തപഞ്ചഭൂത കാരണ ചേതനപരമ ചേതനപഞ്ചഭൂതയിതര വിശേഷം അവ്യക്തനായി തന്നെ നിലകൊണ്ടു. പഞ്ചഭൂതയിതര മായാവിശേഷവും മനുഷ്യനിലെ കർത്താവ് എന്ന വിശേഷവും ഏറെക്കുറെ അജ്ഞാതനായി തന്നെ നിലകൊണ്ടു. മനുഷ്യനിലെ അഹന്താവിശേഷം പരിണമിച്ചുകൊണ്ടേയിരുന്നു. സജീവമായി നിലകൊണ്ടേയിരുന്നു. ചിലരിൽ വികസിച്ചുകൊണ്ടേയിരുന്നു. ആർത്തിഭയം എന്നിവ ആവർത്തിച്ചുകൊണ്ടേയിരുന്നു

അജ്ഞാതനായ മഹാ സത്തയുടെ മേല്‍വിലാസത്തില്‍ ചിലർ തുള്ളി ബഹളം വെച്ചുകൊണ്ടേയിരുന്നു. ചിലർ പകലും രാത്രിയും കുരച്ചുകൊണ്ടേയിരുന്നു. ചിലർ കഥകള്‍ മെനഞ്ഞുകൊണ്ടേയിരുന്നു. സങ്കൽപ്പശേഷി അനുസരിച്ച് ചിലർ കല്പനകളും ഗീതങ്ങളും ഇതിഹാസങ്ങളും ഗ്രന്ഥങ്ങളും തയ്യാറാക്കി. ചിലർ പ്രീതിക്കായി ത്യാഗങ്ങളും ബലികളും നടത്തിനോക്കി. ചിലർ സത്ത സംബന്ധിച്ച പൂർവ്വ കെട്ടുകഥകളിലും ഗാഥകളിലും മാത്രമെന്നോണം മുറുകെ പിടിച്ചുകൊണ്ടേയിരുന്നു. ചിലർ കൂട്ടം സംഘടിപ്പിച്ചും ആർത്തും മഹാ സത്തയെ നിഷേധിച്ചുകൊണ്ടേയിരുന്നു. മസ്തിഷ്കകോശങ്ങള്‍ ചിലരിൽ ചുരുങ്ങിയപ്പോൾ ചിലരില്‍ വികസിച്ചു. മനുഷ്യനിലെ ജീവശക്തി കുറഞ്ഞപ്പോൾമസ്തിഷ്കകോശത്തിലെ നേർത്ത രോമങ്ങൾ കൊഴിഞ്ഞപ്പോൾമറവി ബാധിച്ചപ്പോൾമസ്തിഷ്ക കോശങ്ങള്‍ ക്ഷയിച്ചപ്പോള്‍ അന്വേഷണങ്ങള്‍ക്ക് വിരാമമായി. മൂത്ര തടസ്സ പ്രയാസങ്ങൾ തീവ്രമാകുന്നതിന് മുൻപേ തന്നെമറവി ബാധിക്കുന്നതിന് മുമ്പേ തന്നെ ചിലർ അന്വേഷണങ്ങൾ നിർത്തി നിസംഗതരായി. തങ്ങള്‍ മഹാ സത്തയുടെ അനുഗ്രഹ ദാസന്മാരായി പ്രത്യേകം തിരഞ്ഞെടുത്തവരാണ് എന്ന് സങ്കല്പിച്ച് ആളുകളില്‍ ചിലര്‍ കർമ്മതന്ത്രങ്ങൾ ഇരട്ടിപ്പിച്ച് വേഷഭൂഷാദികൾ അണിഞ്ഞ്അന്യദേശ ഭാഷകൾ സ്വായത്തമാക്കി മഹതുവചനങ്ങൾ ഉരുവിട്ട് തിരു പുരുഷന്മാരായി ആയുസ്സ് തീർത്തു. ചിലർ പഞ്ചഭൂത സങ്കൽപ്പവും മായാ സത്ത സങ്കല്പവും മാറി മാറി വിശ്വസിച്ച് ആസ്വദിച്ചു. അവബോധക്കാരിൽ കേമൻമാരായവർ പരിശുദ്ധി നേടിഅവിദ്യയെ പരിഹരിച്ച് കർമ്മങ്ങൾ ഇരട്ടിപ്പിച്ച്അഹിംസയെയും സഹനത്തെയും സ്നേഹത്തെയും അവലംബിച്ച് വാർദ്ധക്യത്തിൽ ത്യാഗക്കാരും സമാധാനക്കാരും സംതൃപ്തരുമായി. ചൂഷണത്തിൽഹിംസയിൽഭയത്തിൽമനോവിഭ്രാന്തിയിൽനിരാശയിൽവേദനയിൽരോഗത്തിൽമറവിയിൽഏകാന്തതയിൽകറ വസ്ത്രത്തിൽ പരലോക പ്രതീക്ഷയിൽ കുറെപ്പേര്‍ ആയുസ്സ് അനുഭവിച്ചുതീര്‍ത്തു. ക്രമനിയമങ്ങൾ നിലനിർത്തിയും മാറ്റിയും പരിഷ്‌കരിച്ചും ഇടപെട്ടും ഇടപെടാതെയും എല്ലാമായി മഹാചേതന നിർഗുണനായിഅവ്യക്തനായിഅജ്ഞാതനായി നിലകൊണ്ടു. സഗുണനായും നിലകൊണ്ടു. ഭൂമിയിൽ സസ്യ മത്സ്യാദികളുടെ എണ്ണംപാമ്പുകളുടെ എണ്ണംപക്ഷി മൃഗാദികളുടെ എണ്ണംമനുഷ്യരുടെ എണ്ണംഅധർമ്മികളുടെ എണ്ണം പെരുകികൊണ്ടേയിരുന്നു. അഹന്താവിശേഷം സജീവമായപ്പോൾഅവിദ്യ വ്യാപകമായപ്പോൾമായം സുലഭമായപ്പോൾദോഷതന്ത്രങ്ങൾ വിപുലമായപ്പോൾ ആഹാരത്തിൽകുടിനീരിൽവായുവിൽവാക്കുകളിൽജീവശക്തിയിൽ വിഷം കലർന്നുകൊണ്ടേയിരുന്നു. കൊതുകുകൾ രക്തത്തിൽ വിഷം കുത്തിവെച്ചുകൊണ്ടേയിരുന്നു. ചിലയിടങ്ങളിൽ മാറ് കരവും കൂൺ കരവും ഉപ്പ് കരവും വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. ഇരകൾ സഹിച്ചുകൊണ്ടെയിരുന്നു. വിശപ്പിനെയും ഭയത്തേയും ദാരിദ്രത്തേയും അതിജീവിക്കാൻ ചിലർ സംഘടിച്ചുകൊണ്ടേയിരുന്നു. ചിലർ ആഹാരരീതികളെകർമ്മങ്ങളെസങ്കൽപ്പങ്ങളെകണ്ണടകളെകൃത്രിമപല്ലുകളെഅവയവങ്ങളെഉപകരണങ്ങളെഅനുഭവങ്ങളെഅധികാരങ്ങളെവിശ്വാസങ്ങളെ പരിഷ്‌ക്കരിച്ചുകൊണ്ടേയിരുന്നു. ഭൂമി സ്വന്തം അച്ചുതണ്ടിൽ സൂര്യന് ചുറ്റും കറങ്ങികൊണ്ടേയിരുന്നു. അയനംഋതുക്കൾവേലിയേറ്റംവേലിയിറക്കംവിശപ്പ്ദാഹംദുഃഖംവേദനക്ഷീണംഭോജനംശോധന എന്നിവ ആവർത്തിച്ചുകൊണ്ടേയിരുന്നു. മഹാസത്തമായാവിശേഷംമഹാ കാലവിശേഷം ക്രമ മര്യാദയോടെലാളിത്യത്തോടെസ്നേഹവാത്സല്യത്തോടെസഹനത്തോടെകാരുണ്യത്തോടെപരിശുദ്ധിയോടെശാന്തിയോടെആഹ്ലാദത്തോടെവെളിച്ചത്തോടെ എല്ലാവരെയും അനുഗ്രഹിച്ചുകൊണ്ടിരുന്നു. പൂർവ്വികരിലെ കുറെ പ്പേർ ഇങ്ങിനെയൊക്കെയാണ് സങ്കൽപ്പിച്ചത്.

പഞ്ചഭൂത സിദ്ധാന്തമനുസരിച്ച് ആകാശത്തിൽ നിന്ന്ഇടത്തിൽ നിന്ന് ആണ് വായുവിന്‍റെ ഉല്പത്തി. വായുവിൽ നിന്ന് അഗ്നിയും അഗ്നിയിൽ നിന്ന് ജലവും ജലത്തിൽ നിന്ന് ഭൂമിഭൂതവും ഉൽത്തിരിഞ്ഞു. ജീവന്‍റെ സംരക്ഷണത്തിന് അഗ്നിയെയും രോഗപരിഹാരത്തിന് വായുവിനെയും ബോധസംരക്ഷണത്തിന് ജലത്തെയും മാംസ നിലനിൽപ്പിന് ഭുമിജലം എന്നിവയെയും പ്രത്യേകമെന്നോണം പ്രയോജനപ്പെടുത്തണമെന്നും പൂർവ്വീകരിൽ ചിലർ നിർദ്ദേശിച്ചുഅതനുസരിച്ച് ചിലർ ദ്രവ്യങ്ങളെ സമ്പാദിച്ച് തരംതിരിച്ച് അനുഭവിച്ചു. ചിലർ ഋതുഭേദങ്ങൾ അനുസരിച്ച് സോമജലം കുടിച്ച് രോഗങ്ങളെ പരിഹരിക്കാൻ ശ്രമിച്ചു. ഭൂമിഭൂതം ഗുരുവെങ്കിൽ വായുഭൂതം ലഘുവാണ്. അകാശഭൂതം അതി ലഘുവാണ്. ആത്മ എന്നതിന്‌ ഇടം ഉൾപ്പെട്ട പ്രാണവായു എന്നും അർത്ഥമുണ്ട്. ലഘുത്വവും സൗന്മ്യതയും വായുവിന്‍റെ വിശേഷമാണ്. ജീവികളുടെ നിലനിൽപ്പിന് മുഖ്യം പ്രാണശക്തിയാണ്. മേഘങ്ങൾ നിലകൊള്ളുന്ന ഇടത്തെയും അതിനപ്പുറമുള്ള ഇടത്തെയും ആകാശം എന്ന് അഭിസംബോധന ചെയ്യാനാണ് ചിലർ ഇഷ്ടപ്പെട്ടത്. ആകാശലോകത്തെ സംബന്ധിച്ച അജ്ഞതയും ഒപ്പം ഇടിവെട്ട്ഇടിമിന്നൽകൊടുങ്കാറ്റ് എന്നിവയും മനുഷ്യനിൽ ഭയത്തെ വർദ്ധിപ്പിച്ചു. പരിശുദ്ധമായ അന്തരീക്ഷവായുവിന് അപ്പുറമുളള ആകാശത്തിന്ചന്ദ്ര സൂര്യ നക്ഷത്ര ആകാശത്തേക്കാൾ ഉപരിയായ സങ്കൽപ്പത്തിന്പ്രപഞ്ചാതീത ഇട സങ്കൽപ്പങ്ങൾക്ക് എല്ലാം നിത്യജീവിതത്തെ സംബന്ധിച്ച് അത്ര ഏറെ പ്രസക്തിയൊന്നുമില്ല. ഉണ്ടെങ്കിൽ അത് മരണാനന്തര സങ്കൽപ്പവുമായിസംസാര ചക്രവുമായി ബന്ധപ്പെട്ട് മാത്രമാണ് എന്നും ചിലർ അനുമാനിച്ചു.

ഒരാളിലെ പ്രാണവായുവും ചുറ്റുമുളള അന്തരീക്ഷവായുവും തമ്മിലുള്ള വിനിമയം തകരാറിലായാൽ ദേഹധാതുക്കൾധാതുമലങ്ങൾഇന്ദ്രിയങ്ങൾമനസ്സ്ജീവശക്‌തി എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥ തകരാറിലാകും. ദേഹത്തിൽ മാലിന്യങ്ങൾ വർദ്ധിക്കും. രോഗങ്ങൾ അനുഭവിക്കേണ്ടിവരും. ഒരാളുടെ ജീവന്‍റെ നിലനിൽപ്പ് തന്നെ അന്തരീക്ഷവായുവിനെ ആശ്രയിച്ചാണിരിക്കുന്നത്.  നിലയിൽ പൂർവ്വികരിൽ ചിലർ അന്തരീക്ഷവായുവിനെ കൂടുതലായി ബഹുമാനിച്ചു. അന്തരീക്ഷവായു നിലകൊള്ളുന്ന ഇടത്തെ ബഹുമാനിച്ചു. 

ദേഹധാതുക്കൾമനസ്സ്ജീവശക്തിഅന്തരീക്ഷവായു എന്നിവ തമ്മിലുള്ള സൗമ്യതഇവയിൽ ഊന്നിയുള്ള ആരോഗ്യകർമ്മങ്ങൾ എന്നിവയാണ് ഒരാളുടെ വർത്തമാനകാല ജീവിതത്തെ  ധന്യമാക്കുന്നത്. ആരോഗ്യസംരക്ഷണത്തിന് വേണ്ട മുഖ്യ ഘടകം അന്നമാണ്. അന്നത്തിൽ മുഖ്യം വായുവാണ്. അടുത്തത് ജ്ഞാനമാണ്.ആരോഗ്യസംരക്ഷണത്തിന് വേണ്ട മറ്റൊന്ന് ശുദ്ധിയാണ്. ദേഹംജീവശക്തിപ്രാണൻഇടംഅന്നംആരോഗ്യംധർമ്മംകർമ്മംസൗമ്യതസഹനംത്യാഗംനന്മദീർഘായുസ്സ് എന്നിവയിൽ ഊന്നിയുള്ള അനുഭവങ്ങളും  മോക്ഷംആനന്ദം പോലുളള അനന്തര ഫലങ്ങളുമാണ് മായാസങ്കൽപ്പത്തിന്‍റെയും ലക്ഷ്യം

ഭൂമിയിൽ മനുഷ്യന് ഹിതമായും സൗമ്യമായും ആരോഗ്യപരമായും ജീവിക്കാനാകേണ്ടത് ഒരുവന്‍റെ അവകാശമാണ്. ആരോഗ്യമെന്നപോലെ രോഗപരിഹാരവും അവകാശമാണ്. അതിനുള്ള സാഹചര്യം മെച്ചപ്പെടുത്തേണ്ടത് വ്യക്തി എന്ന നിലയിലും സമാജൻ എന്ന നിലയിലും ധർമ്മവുമാണ്. ഋതുമാറ്റം സംഭവിക്കുന്നതിനാൽ ദേഹത്തിലെ സൗമ്യത ഇടക്കിടെ വിത്യാസപ്പെടുംരോഗവുമുണ്ടാകും. ദേശംകാലംദേഹംകോഷ്ഠംഹൃദയംജീവൻപ്രായംഅഗ്നിവീര്യംമാത്രവാതാദി ദോഷങ്ങൾസംസ്ക്കാരംഅവസ്ഥക്രമംപരിഹാരംഉപചാരംപാകംസംയോഗംശുഭഗുണംദ്രവ്യപ്രഭാവംവിധി എന്നിവയെയെല്ലാം രോഗത്തിന്‍റെ പരിഹാരത്തിനായി പരിഗണിക്കേണ്ട സംഗതികളാണ്. രോഗപരിഹാരരീതികളും സൗമ്യമായിരിക്കണം. രോഗപരിഹാരത്തിന് സാന്മ്യമായി ഏത് ദ്രവ്യവും ആര് ഉപയോഗിച്ചാലും അതും സാന്മ്യം തന്നെയാണ്. ദോഷദ്രവ്യങ്ങൾദേഹവിരുദ്ധ ആഹാരങ്ങൾദേഹവിരുദ്ധ മരുന്നുകൾ എന്നിവ പതിവായി കഴിക്കുന്നത് നിത്യരോഗത്തിന് വഴിയൊരുക്കുമെന്ന് പൂർവ്വികർ മനസ്സിലാക്കിയിരുന്നു. ദോഷദ്രവ്യങ്ങളെ ആര് പ്രയോഗിച്ചാലും അത് ഹിംസയാണ്അപരാധമാണ്. ഹിത ഉപയോഗംഹിത പ്രയോഗംഹിത അനുഭവം തന്നെയാണ് സാത്മ്യം. സാന്മ്യപ്രയോഗമാണ് തഥർത്ഥകാരി ചികിത്സ. വർത്തമാനകാലത്തിലെ നിജങ്ങളായ മൃദുരോഗങ്ങളുടെ പരിഹാരത്തിന് തഥർത്ഥകാരിയെ പ്രയോജനപ്പെടുത്തണം. ജീവശക്തിയിലെ തകരാറുകളിൽ അതേ തകരാറിന്റെ കയ്യൊപ്പ് ഉള്ള പ്രകൃതിദ്രവ്യങ്ങളെ  ഊർജ്ജരൂപത്തിൽ പ്രയോഗിക്കുന്നത് തഥർത്തകാരിയാണ്. രോഗപരിഹാരത്തിന് പുഷ്പങ്ങളേയും മൂലികളെയും കൂടുതലായി അവലംബിക്കണം. നാകവും തങ്കവും പാരദവും പാഷാണവും ഈയ്യവും വെള്ളിയും ശുദ്ധരൂപത്തിൽ വെവ്വേറെ ഒരു ശക്തിവിശേഷമായി പ്രായോജനപ്പെടുത്തണം. ഇത്തരം ഘടകങ്ങൾ അടങ്ങിയ സസ്യങ്ങളെ ലഭ്യമെങ്കിൽ അവയെ തന്നെ ഉപയോഗിക്കണം. അതിലൂടെ ജീവശക്തിയെ മെച്ചപ്പെടുത്താൻ ആകുമെന്നും തുടർന്ന് ചേതനാവിശേഷത്തെസത്താവിശേഷത്തെ പ്രാപിക്കാനാകുമെന്നും അതിലൂടെ തിരികെ അളവറ്റ അനുഗ്രഹങ്ങൾ അനുഭവിക്കാനാകുമെന്നും ചിലർ സങ്കൽപ്പിച്ചു. അതടിസ്ഥാനത്തിൽ ചിലർ ഔഷധദ്രവ്യങ്ങളെ ശേഖരിച്ച് ആഹരിച്ചും പൂജിച്ചും ആചാര സമ്പ്രദായമാക്കി പരീക്ഷിച്ചു. 

മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യം മോക്ഷമാണ്. ആനന്ദമോക്ഷം അനുഭവിക്കുന്നത് ജീവശക്തിയോടൊപ്പമുള്ള ആന്തരിക മനസ്സാണ്. ആനന്ദം അനുഭവിക്കണമെങ്കിൽ കർമ്മഫലത്യാഗം അനുഷ്ഠിക്കണം. മോക്ഷം അനുഭവിച്ചുകഴിഞ്ഞാൽകൽപ ആയുസ്സ് തീർന്നാൽ,  ജീവശക്തിക്ക് ഒരു വ്യക്തിചേതന എന്ന രീതിയിൽ തുടർന്നും നിലനിൽക്കണം എന്നതിൽ പ്രസക്തിയില്ലഅങ്ങിനെയെങ്കിൽ ഒരാളിൽ മരണശേഷം ബാക്കിയാകുന്നത് അഹന്താവിശേഷം മാത്രമാകുകയും ചെയ്യും. ഭൂമിയിൽ അഗ്നിയും വായുവും നശിച്ചാൽപ്രളയം സംഭവിച്ചാൽ കരയിലെ ജീവജാലങ്ങൾ  നശിക്കും. ആകാശം വർദ്ധിക്കും. ആകാശത്തിൽ നിന്ന് ആകാശത്തിലോട്ടുള്ളഅജ്ഞാതത്വിൽ നിന്ന് അജ്ഞാതത്വിലോട്ടുള്ള യാത്രയത്രെശബ്ദ പൂർവ്വത്തിൽ നിന്ന് ശബ്ദമില്ലായ്മയിലോട്ടുള്ള യാത്രയത്രെസത്തയിൽ നിന്ന് സത്തയിലോട്ടുള്ള ചലന യാത്രയത്രെ പ്രപഞ്ചജീവിതം. ചേതനയുടെജീവന്‍റെ ഒരു ഗുണമാണ് ചലനം. ദീർഘായുസ്സും ആരോഗ്യവും കാംക്ഷിക്കുന്നവർ ആകാശവായുവിനെയും ശബ്ദത്തെയുംസത്തവിശേഷങ്ങളെയും ചേതനകളെയെയും ഇവയുടെ വിവിധ ഭേദങ്ങളെയും ലഘുവായെങ്കിലും അറിയണം. അന്നത്തിൽ നിന്ന്, ബല സത്തിൽ നിന്ന് അവനവനിലെ  ജീവബലത്തിൽ എത്താൻ, അവനവനിലെ സത്താവിശേഷത്തിൽ എത്താൻ ഉതകുന്ന മാർഗ്ഗങ്ങളെ പ്പറ്റിഅതിന്‍റെ ഊടുവഴികളെ പ്പറ്റി അറിയാൻ അതിന് ചുറ്റുമുള്ള  നിയമങ്ങളെ അനുസരിക്കണമെന്നും ചിലർ നിർദ്ദേശിച്ചു.

ജീവന് അടിസ്ഥാനമായ പ്രാണവായുവിന്‍റെ സ്രോതസ്സ് അന്തരീക്ഷവായുവാണ്. രോഗങ്ങൾക്ക് കാരണം അഹന്താചേതനയാണ്ദോഷവായുക്കളാണ്. അഹന്തയോട് യുദ്ധം ചെയ്യാതിരിക്കുന്നതും അതിന്‍റെ സന്താനങ്ങളായ ദോഷങ്ങളുടെ സൗമ്യ വികൃതികളോട് മൗനം പാലിക്കുന്നതും ഒരു തരത്തിൽ വിവേകമാണ്. അഹന്താ വൈരുദ്ധ്യത്തെയും ഭിന്നതയെയും അതിന്‍റെ കൂട്ട അഹങ്കാരത്തെയും കോലാഹലങ്ങളെയും വൈകൃതങ്ങളേയും അവഗണിക്കാനാകുന്നത് സഹനമാണ്. ചുറ്റുമുള്ളവരുടെ ദ്രോഹപാപങ്ങളെ സഹിക്കാനാകുന്നതും ക്ഷമയാണ്. ഇത്തരം ശേഷി കൈവരുന്നത് ഒരു തരത്തിൽ സിദ്ധി തന്നെയാണ്. 

ശിഷ്യൻ

സിദ്ധി സായത്തമാക്കാൻഅവിദ്യയെ പരിഹരിക്കാൻജ്ഞാനം നേടാൻആരോഗ്യംസുഖംസന്തോഷം എന്നിവ അനുഭവിക്കാൻജീവശക്തി മെച്ചപ്പെടാൻ ലളിതമായ മാർഗ്ഗം പറഞ്ഞുതന്നാലും.

ഭൂമിയിലെ മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് അനുഗ്രഹങ്ങൾ ലഭിച്ച ഒരു ജീവിയാണ് മനുഷ്യൻ. തമാശകൾ പറയാനും ആസ്വദിക്കാനും തമാശകളെ തിരിച്ചറിയാനും ഉള്ള ശേഷിസങ്കൽപ്പിക്കാനുള്ള ശേഷി സമാനതകൾ ഇല്ലാത്തതാണ്. ശുക്രഗ്രഹത്തിൽ നിന്ന്ചന്ദ്രഗോളത്തിൽ നിന്ന് എത്തിയ ജീവിയാണ് മനുഷ്യൻ എന്ന ഒരു ഭാവന നിലവിലുണ്ടായിരുന്നു. സ്നേഹത്തിന്റെ പ്രതീകമാണ് ശുക്രൻ. മനുഷ്യശരീരത്തിന്‍റെ അധിക ഭാഗവും നിലകൊള്ളുന്നത് ഭൂമിയോട് ചേർന്ന ഭാഗത്താണ് അഥവാ അന്തരീക്ഷ വായുമണ്ഡലത്തിലാണ്. മനുഷ്യന്‍റെ കർമ്മഫലങ്ങളുടെ അജ്ഞാത ഇടത്താവളം മേൽത്തട്ടായ സോമമണ്ഡലത്തിലെന്നായിരുന്നു പണ്ടത്തെ ഒരു കൂട്ടരുടെ സങ്കല്പം. മനുഷ്യന്‍റെ നിലനില്പ് അന്തരീക്ഷ വായുവിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്ന് പറയാനാകും. വ്യക്തിയെ സംബന്ധിച്ച് അവന്‍റെ ജീവശക്തിയും ജീവവായുവും സത്യമാണ്. ജീവസത്യത്തെ പുൽകാനുള്ള ഒരു ഉപാസനഅന്തരീക്ഷ വായുവിന്‍റെ സ്വീകരണത്താലുള്ള ഒരു ഉപാസനശ്വസന അവയവം ശുദ്ധി ചെയ്യാനുള്ള ഒരു ഉപാസന പറഞ്ഞാലും.

 'ഹൂശബ്ദം നിരവധി തവണ തുടർച്ചയായും ഉറക്കെയും ഉച്ചരിക്കുന്ന ഒരു ജപരീതി സംഘത്തിൽ പതിവുണ്ട്. വായു അകത്തോട്ട് പ്രവേശിക്കാനും താൽക്കാലികമായി പ്രവേശിക്കാതിരിക്കാനും ഉള്ള ജപരീതികൾപ്രവേശിക്കുന്ന വായു കൂടുതലായി ദേഹത്തിൽ വ്യാപിക്കാൻ ഉതകുന്ന രീതികൾഅശുദ്ധ വായുവിനെ അധികമായും ദീർഘമായും പുറത്തുവിട്ട് ശുദ്ധിചെയ്യുന്ന രീതികൾശ്വസന ആയാമരീതികൾ എന്നിവയോടൊപ്പം  ജീവശക്തിയും ആത്മസത്തയും തമ്മിൽ ലയിക്കാൻ സഹായകമായ ഉപാസനാ രീതികൾ പറഞ്ഞുതന്നാലും. 

കാലദേശ കുരിശ്ശൂകളെ സഹിക്കാനുള്ള രീതികൾശരീരവും കാലദേശവും തമ്മിൽ ഇണക്കം സാദ്ധ്യമാക്കുന്ന ഉപാസനാരീതികൾ എന്നിവ സംബന്ധിച്ച പഴയകാല സങ്കൽപ്പങ്ങൾ കൂടി പറഞ്ഞുതന്നാലും.

ഔഷധങ്ങൾ മുഖേനെയുള്ള ശോധനാശമന ക്രമ ക്രിയകൾ അശുദ്ധിയെ പരിഹരിക്കുകയും സാത്മ്യം വരുത്തുകയും ആരോഗ്യത്തെ പോഷിപ്പിക്കുകയും ചെയ്യുമല്ലോ. വായുഭൂതം ഏറെയുള്ള ശുദ്ധി ഔഷധമായ ഹരിതകിഅർജുന എന്നിവ തഥർത്ഥകാരി എന്ന നിലയിൽ പ്രയോജനപ്പെടുത്തേണ്ട വിധിക്രമങ്ങൾ പറഞ്ഞാലും. 

ഉഷ്ണ ദേഹപ്രകൃതക്കാരിൽ ഉഷ്ണ പകർച്ചവ്യാധി മൂലമുണ്ടായ ദീർഘകാല ഭവിഷ്യത്തുക്കളെ പരിഹരിക്കാൻ കരി ചൂർണ്ണം പോലെ ഹരിതകി ചൂർണ്ണവും ഉപകരിക്കുമോ

നമ്മുടെ ദേശത്തിൽ അധികവും ശീത ദേഹപ്രകൃതക്കാരാണ്. ശീത ദേഹപ്രകൃതക്കാരിൽ ഉഷ്ണ മഹാമാരിയോടുള്ള പ്രതികരണം മൂലം നിലനിൽക്കുന്ന അനന്തര ശീതദൂഷ്യഫലങ്ങൾക്ക് ഒരു സോമ മരുന്ന് നിർദേശിച്ചാലും.

ദേഹവും ജീവനും ഉൾപ്പെട്ട വ്യക്തി വിഘടിക്കുന്നതാണ് മരണം. ദേഹവും പ്രജ്ഞയും ചേതനയും മരണത്തോടെ വേർപിരിയുന്നു. പ്രജ്ഞ ദേഹത്തിൽ നിന്ന് അകന്ന് മഹാബോധത്തിൽമഹാപ്രജ്ഞ വിശേഷത്തിൽ കലരുമ്പോൾ അസ്തിത്വം നഷ്ട്പ്പെടുന്നു. ജീവവായു അന്തരീക്ഷവായുവിലും കലരുന്നു. ബോധം ഇല്ലെങ്കിൽപ്രജ്ഞ ഇല്ലെങ്കിൽഇന്ദ്രിയങ്ങൾ ഇല്ലെങ്കിൽജീവശക്തി ഇല്ലെങ്കിൽ മരണാനന്തരമുള്ള ജീവിതം എന്ന ആശയത്തിന് പ്രസക്തി ഇല്ല എന്ന കാഴ്ചപ്പാട് ഉള്ളരും പൂർവ്വികരിൽ ഉണ്ടായിരുന്നുവല്ലോ. ജീവിച്ചിരിക്കുമ്പോൾ ജ്ഞാനം നേടിഅന്നം സ്വീകരിച്ച്ധർമ്മം അനുഷ്ഠിച്ച്കുരിശ്ശുകളെ പ്രതിരോധിച്ച് ദേഹവും പ്രജ്ഞയും ജീവനും തമ്മിൽ വേണ്ട പൊരുത്തം നിലനിർത്തുന്നതല്ലേ കൂടുതൽ അവബോധമായിട്ടുള്ളത്അത് എപ്രകാരം സാധ്യമാണ് എന്ന് പറഞ്ഞാലും.  'ഭ്രാന്ത്എന്നതിന്  വർത്തമാനകാലത്തിനുതകുന്ന ഒരു നിർവചനം അനുവദിച്ചാലും.

ഖിദർ

അഹന്താവിശേഷത്തിന്റെ സന്താനങ്ങളായ ത്രിദോഷങ്ങൾ സൃഷ്ടിക്കുന്ന അല്ലെങ്കിൽ അവിദ്യ തന്നെ സൃഷ്ടിക്കുന്ന  ആർത്തിവേദനഭയംദുഃഖംനിരാശ തുടങ്ങിയ പ്രശ്‌നങ്ങൾ മനുഷ്യന്‍റെ എക്കാലത്തേയും വിഷയങ്ങളാണ്. ത്രിദോഷ വർദ്ധനവിനെയും അതിന്‍റെ വികൃതികളെയും അമർച്ച ചെയ്യാൻ സൂര്യരത്നചേതനയെയും സോമബലത്തെയും ഋതുക്കളുടെ അനുകൂല്യത്തെയും പ്രയോജനപ്പെടുത്തണംഹരിതകി ഒരു ഉഷ്ണദ്രവ്യമാണ്. വിപാകത്തിൽ പ്രഭാവം മൂലം ശീതവുമാണ്. കാബൂൾഹരിതകി ആയാലും കൃഷ്ണഹരിതകി ആയാലും അഭയഹരിതകി ആയാലും അതിന്‍റെ ചൂർണ്ണം ഒരു ചായക്കരണ്ടിയുടെ കാൽ ഭാഗം അളവിൽ ആഹാരത്തോടൊപ്പം സേവിക്കണം. ഉപ്പ് അധികം അളവിൽ പുരുഷശക്തിയെ ഹനിക്കും. ഹരിതകിയും അതുപോലെ തന്നെയാണ്. അധികമായാൽ ഹരിതകി അമൃതയും വിഷമാണ്. ഉപ്പ് ഒരു മാസക്കാലം പൂർണ്ണമായി വർജ്ജിച്ചാൽ വേദനയുടെ തോത് കൂടും. തെറ്റ്  ചെയ്തവർക്ക് നാൽപ്പത് ദിവസം ഉപ്പ് നിരോധനം ഏർപ്പെടുത്തുന്ന ഒരു ശിക്ഷാവിധി പണ്ട് നിലവിലുണ്ടായിരുന്നു. കഠിനമായ തെറ്റ് ചെയ്തവരെ  മരത്തിൽ കെട്ടിയിട്ട് പൂർവ്വപിതാക്കളായ വൃക്ഷത്തിന് ബലി നൽകുന്ന ഒരു ആരാധനാരീതിയും പണ്ട് നിലനിന്നിരുന്നു. 

മഹാമാരിയെ തുടർന്നുണ്ടായ ഉഷ്ണരോഗ പ്രയാസങ്ങളെ പരിഹരിക്കാൻ ക്വിന ക്വിന ലഘു മാത്രയിൽ പ്രയോജനപ്പെടുത്താവുന്നതാണ്. ഔഷധത്തിന്‍റെ മാത്ര ക്രമത്തിൽ വർദ്ധിപ്പിച്ച് കഴിക്കണം. ആശ്വാസം കിട്ടി തുടങ്ങിയാൽ ക്രമത്തിൽ മാത്ര കുറയ്ക്കണം. ഒരു മണ്ഡലക്കാലം വരെ ക്വിന സേവിക്കണം. ലേപന ഔഷധമായി കൂടെ കടൽ ലവണമോ കുരുമുളകൊ പിപ്പലിയോ ശുദ്ധി വരുത്തിയ അമര പാഷാണഗന്ധകമൊ പ്രയോജനപ്പെടുത്താം. പൂർവ്വദേശ ഭാഷയിൽ കീ (Qi) എന്നതിന് ജീവൻചൈതന്യംവായു എന്നെല്ലാമാണ് അർത്ഥം. ജീവശക്തിയുടെ ദീർഘമായ പ്രതികരണം മൂലം ശീതപ്രയാസങ്ങൾ നിജങ്ങളായാൽ കരയാംപൂഏലംകടുകുരോഹിണിഅർജുന എന്നിവയെ പ്രയോജനപ്പെടുത്തണം.

ശരീരത്തിന്‍റെ മുഖ്യ അന്നം പ്രാണവായു തന്നെയാണ്. അതിനെ വാതകരൂപത്തിലും ദ്രാവകരൂപത്തിലും ഖരരൂപത്തിലും ആഹാരമാക്കാനാകണം. ദിവസത്തിൽ അഞ്ചുതവണ ദീർഘത്തിൽ അകത്തോട്ട് ശ്വസിക്കണം. ഒപ്പം ശ്വസന ആയാമം കൂടി അഭ്യസിക്കണം. നിത്യാഹാരത്തിൽ പ്രാണവായു കൂടുതലുള്ള ഭക്ഷണദ്രവ്യങ്ങൾക്ക് മുൻഗണന നൽകണം. വായു അവയവങ്ങളെയും അനുബന്ധ ഭാഗങ്ങളെയും പ്രത്യേകം സംരക്ഷിക്കണം. ശ്വസന അവയവങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞ് ഊറുന്നതിനെ പ്രതിരോധിക്കണം. കരി മാലിന്യങ്ങളെ അപ്പപ്പോൾ തന്നെ നെഞ്ചിൽ നിന്ന് ശോധിപ്പിക്കണം. ശ്വസന അവയവത്തിൽ സംഭവിച്ച ക്ഷീണത്തെ പ്രായംഋതുദേഹപ്രകൃതിവീര്യംത്രിദോഷങ്ങൾ എന്നിവ അടിസ്ഥാനത്തിലും തഥർത്ഥകാരി മാർഗ്ഗത്തിലും ആദ്യം പരിഹരിക്കണം. അശുദ്ധിയെ സമാനമായ മറ്റൊരു ലഘു അശുദ്ധി കൊണ്ട് അതിജീവിച്ച് വിശുദ്ധി നേടുന്ന ആശയമാണ് തഥർത്തകാരി. ശ്വാസസംബന്ധമായ രോഗം മൃദുവെങ്കിൽ ഉഷ്ണ ഔഷധങ്ങളെകരി ഭേദങ്ങളെ പ്രായോജനപ്പെടുത്തണം. അന്തരീക്ഷവായുവിൽ പ്രാണവായുവിന്‍റെ തോത് വർദ്ധിപ്പിക്കുന്ന ഹരിത മരങ്ങളെയുംഅതിലുപരി മരങ്ങളെ ഉത്തേജിപ്പിക്കുന്ന ആകാശ ഗോളങ്ങളായ സൂര്യചന്ദ്ര നക്ഷത്രങ്ങളെയും മഹാ കാലത്തെയും ഇതിന്‍റെയെല്ലാം പിന്നിലെ അജ്ഞാത സത്താ വിശേഷത്തെയും എല്ലാം വിനയപൂർവ്വം സ്മരിക്കണംഎപ്പോഴും വിശുദ്ധിയോടെയും പോഷണമായും ധർമ്മം ചെയ്യണം. അവനവനെ സംരക്ഷിക്കുന്നതാണ് ധർമ്മം. ജീവിക്കാൻ വേണ്ടതായ അനുകൂല സാഹചര്യം ഒരുക്കേണ്ടത് കർമ്മത്തിലൂടെയാണ്. കുരിശ്ശായ സാഹചര്യം എല്ലാ കാലത്തും ഉള്ളതാണ്അതിനെ സഹിക്കുകയോ അതിൽ നിന്ന് ഉയർന്നെഴുന്നേൽക്കുകയോ ചെയ്യണം. ഓരോ കർമ്മഫലത്തിനും ഒരു സമയം ഉണ്ടാകും. കർമ്മത്തെ സ്മരിക്കുമ്പോൾ രൂപപ്പെടുന്ന വികാരമാണ് പ്രതീക്ഷ. പ്രതീക്ഷയോടൊപ്പമുള്ള ഒരു മനോശേഷിയാണ് ക്ഷമവിവേകത്തോടെ കർമ്മഫലത്തിനായുള്ള കാത്തിരിപ്പാണ് ക്ഷമകാലം പൊറുപ്പിക്കാത്ത മുറിവ് ഇല്ല എന്നൊരു ചൊല്ല് തന്നെ ഉണ്ടല്ലോ. 

ജീവശക്തിയെ  മെച്ചപ്പെടുത്താൻ എപ്പോഴും പരിശ്രമിക്കണം. ദീർഘമായ രീതിയിൽ ശ്വസിക്കണം. ശ്വസിക്കുമ്പോൾ മറ്റു ദ്വാരങ്ങളെ എല്ലാം അടയ്ക്കണം. ദിവസത്തിൽ അഞ്ചു പ്രാവശ്യം ഇത്തിരി നേരം ശ്വസിക്കാതെ വെറുതെ ഇരുന്ന് വായുവിനെ സ്മരിക്കണം. ദേഹത്തിന് അകത്തുള്ള ഇടത്തെയും പുറത്തുള്ള ഇടത്തെയും അതിന്‍റെ കാരണാചേതനയെയും ചേതനാനിയമങ്ങളെയും നന്ദിയോടെ സ്മരിക്കണം. ശബ്ദ കാരണത്തെയും സ്മരിക്കണം. പ്രകൃതിനിയമങ്ങളെ അനുസരിക്കണം. അനുസരണ തന്നെയാണ് ധർമ്മം. ധർമ്മ അനുഷ്ടാനത്തിന്ആനന്ദാനുഭവത്തിന് തടസ്സം അനുസരണക്കേടാണ്അവിദ്യയാണ് എന്ന് പക്ഷമുണ്ട്.  ശുദ്ധിയും ജ്ഞാനവും സഹനവും കർമ്മവും കർമ്മഫലങ്ങളുടെ ഉപാധിയില്ലാതെയുള്ള ത്യാഗവുമാണ് ആനന്ദാനുഭവത്തിനുള്ള മാർഗ്ഗങ്ങൾ.

അകത്തോട്ട് എടുക്കുന്ന പ്രാണവായുവിൽ സത്താവിശേഷത്തിന്‍റെ അംശം കൂടുതലായി ഉൾപ്പെട്ടിട്ടുണ്ട്. പ്രാണവായുവും ജീവശക്തിയും ജീവാത്മബോധവും അപരബ്രഹ്മബോധവും എല്ലാം സാമ്യമെങ്കിലും ഏകം അല്ല. സാമ്യം ആയതിനാൽ ലയം സാദ്ധ്യമാണ്. അപര ബ്രഹ്മബോധവിശേഷത്തിന്‍റെ കാരണം പരബ്രഹ്മവിശേഷമാണ്. പരബ്രഹ്മബോധവിശേഷത്തിന്‍റെ കാരണം അജ്ഞാതമായ സത്താവിശേഷമാണ്. അറിയാൻ ആകാത്ത കാര്യങ്ങളെ അന്വേഷിച്ച് ആയുസ്സ് കളയാതെജീവിക്കാൻ അത്യാവശ്യമായ കാര്യങ്ങളിൽ അന്നംപ്രാണവായുആരോഗ്യംആയുസ്സ് പോലുള്ള കാര്യങ്ങളിൽ വ്യാപൃതമാകുന്നതാണ് വിവേകം. ജീവന്‍റെ ആവശ്യങ്ങളെശരീരത്തിന്‍റെ വർത്തമാനകാല ആവശ്യങ്ങളെ മുൻഗണനാ ക്രമത്തിൽ തിരിച്ചറിയാനാകുന്നതാണ് വിവേകം. അതിന്‍റെ ഉയർച്ചയാണ് അവബോധം അഥവാ ബോധോദയം. പൂർണ്ണബോധം തന്നെയാണ് സത്ത. അതുതന്നെയാണ് സത്യം. പൂർണ്ണമായ സത്ത എന്നത് പോലെ കേവലമായ സത്തും ഉണ്ട്. പൂർണ്ണ സത്ത് ഒഴിച്ചുള്ളത് എല്ലാം ദ്വൈതമാണ്നാനാത്വമാണ്നശ്വരമാണ്. ജീവനെ തിരിച്ചറിയുന്നതും കേവല സത്തിനെ തിരിച്ചറിയാനാകുന്നതും ബോധോദയമാണ്. സൂര്യനെ നോക്കിയാൽ സൂര്യനിൽ ചുറ്റും വെളിച്ചമാണ്. സൂര്യന് ചുറ്റും ഇരുട്ട് ഇല്ല. വെളിച്ചത്തിന്‍റെ ഇല്ലായ്മയാണ് ഇരുട്ട്. അപ്പോൾ ഇരുട്ട് നിലകൊള്ളുന്നുണ്ട് എങ്കിൽ ദ്വൈത തത്വ പ്രകാരവും സൂര്യന്‍റെ അകത്താണ് എന്ന് സങ്കൽപ്പിക്കണം അല്ലെങ്കിൽ സൂര്യൻ ഏകമായ ഒരു സത്തയാണ് എന്ന് കരുതേണ്ടതായും വരും.  നിലയിൽ പൂർവ്വികരിൽ ചിലർ സൂര്യനെ ഒരു രത്നക്കല്ല് എന്നതിലുപരിയായി ആരാധിച്ചിരുന്നു. 

അവിദ്യ ഇരുട്ട് ആണ്. അഹന്താവിശേഷം ഇരുട്ടാണ്. ത്രിദോഷങ്ങൾ ഇരുട്ടാണ്. കാലവും കുറെയൊക്കെ ഇരുട്ടാണ്. ഭയംവേദന എന്നിവ ഇവയുടെ പ്രകടനങ്ങളുമാണ്. ആത്മചേതന വെളിച്ചമെങ്കിൽ ജീവൻ അതിന്‍റെ നിഴലാണ്. ദേഹം അതിന്‍റെ ക്ഷേത്രമാണ്. രോഗവും ഇരുട്ട് ആണ്. രോഗം യാഥാർത്ഥ്യമെങ്കിൽ വെളിച്ചമായ ചേതന അയാഥാർത്ഥ്യമാണ്. ഇരുട്ട് ഉണ്ടെങ്കിൽ അവിടെ വെളിച്ചം ഇല്ല. മനുഷ്യൻ അനുഭവിക്കുന്ന രോഗം എന്നത് ഇല്ലാത്ത ഒന്നാണ്. ജീവശക്തി കുറയുന്നത് കൊണ്ട് അനുഭപ്പെടുന്ന വികാരം മാത്രമാണ് വേദന. ജീവശക്തി കുറവ് ഉണ്ടെങ്കിൽ കൂടെ പരിഹാരവുമുണ്ട്. അതിന് ജീവശക്തിയെ ക്കുറിച്ച് അറിയണം. അതിന്‍റെ വശങ്ങളെയും ധൃവങ്ങളെയും അംശങ്ങളെയും ഗുണങ്ങളെയും അറിയണം. 

ഇന്ദ്രിയങ്ങൾ എന്നത്ഇന്ദ്രിയവിഷയങ്ങൾ എന്നത്വിജ്ഞാനം എന്നത് ആപേക്ഷികമായ ഒരു സംഗതിയാണ്. അതടിസ്ഥാനത്തിൽ രൂപംകൊണ്ട എല്ലാ സങ്കൽപ്പവിശ്വാസങ്ങളും അപേക്ഷികങ്ങളായിരിക്കും. വിജ്ഞാനത്തിന്‍റെയും സൂക്ഷ്മവിജ്ഞാനത്തിന്‍റെയും കാര്യം ഇങ്ങിനെയെങ്കിൽ സങ്കല്പ ഇന്ദ്രിയങ്ങളുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട വിശ്വാസ സിദ്ധാന്തങ്ങളുടെ  കാര്യംഅതിന്‍റെ കൈവഴികളുടെ കാര്യം എങ്ങിനെയായിരിക്കും എന്ന് തിരിച്ചറിയുവാൻ പ്രയാസമുണ്ടാകില്ല. വിശ്വാസവും വിജ്ഞാനവും തമ്മിലുള്ളവിജ്ഞാനവും ജ്ഞാനവും തമ്മിലുളള തർക്കത്തിന് അടിസ്ഥാനം അവിദ്യയാണ്. അവിദ്യയ്ക്ക് കാരണം അഹന്താവിശേഷമാണ്. അത് തലമുറകളിലൂടെ തുടർന്നുകൊണ്ടേയിരിക്കും. സത്താവിശേഷംചേതനമായഇടംകാലംകയ്പ്പ്ജീവശക്തി എന്നിവ തമ്മിൽ ചില സമാനതകൾ ഉണ്ട്.  അർത്ഥത്തിൽ ഔഷധദ്രവ്യങ്ങളെ പ്രയോജനപ്പെടുത്താനാകണം. 

പൂർണ്ണ സത്ത് എന്നത് അവ്യക്തമാണ്. അത് രഹസ്യമായമഹാ മായയായവിജ്ഞാനത്തിന് അതീതമായ ഒരു ചേതനാവിശേഷ സങ്കല്പമാണ്. പൂർണ്ണ സത്ത് എന്നത് ഗുണാതീതമാണ്. ഏതെങ്കിലും വിവരണത്തിൽ പൂർണ്ണസത്തിനെ ഒതുക്കി നിർത്തൽ അസാദ്ധ്യവുമാണ്. ആദിയും അന്ത്യവും ഇല്ലാത്തത്സൃഷ്‌ടിസ്ഥിതി എന്നിവയുടെ ഉപാധിയായജീവജാലങ്ങളുടെയും അചേതന ദ്രവ്യങ്ങളുടെയും കാരണമായഞാൻ എന്ന ജീവശക്തിക്കും എല്ലാം കാരണമായ അജ്ഞാത വിശേഷത്തെയാണ് പൂർവ്വികരിൽ ചിലർ മഹാ സത്ത് ആയി സങ്കൽപ്പിച്ചത്. അതിനെയാണ് ആരാധനാഭാവത്തോടെ ബഹുമാനിച്ചത്. പഞ്ചഭൂതമല്ലാത്തഅജ്ഞാതമായ സംഗതിയെക്കുറിച്ച്സത്താവിശേഷം ഉള്ളതാണ് എന്നോഅത് ഇല്ലാത്തത് എന്നോ ഏകപക്ഷീയമായി സമർത്ഥിക്കുക എന്നത് യുക്തിയെ സംബന്ധിച്ച് അസാദ്ധ്യമാണ്. അതിനുള്ള ശ്രമങ്ങൾ പാഴുവേലകളത്രെ. യുക്തി എന്നത് തന്നെ ദ്വൈതമാണ്. യുക്തി സാദ്ധ്യമായില്ലെങ്കിലും സങ്കല്പം സാധ്യമാണ്. അതടിസ്ഥാനത്തിലുള്ള വിശ്വാസം സാദ്ധ്യമാണ്. വിശ്വാസം സാധ്യമാകുമെങ്കിലും യുക്തി സാദ്ധ്യമല്ല. ഒരു വ്യക്തിക്ക് മറ്റൊരാളുടെ സങ്കൽപ്പത്തെവിശ്വാസത്തെ പഞ്ചഭൂത സങ്കല്പത്തിന്‍റെ അടിസ്ഥാനത്തിൽ മനസ്സിൽ ധരിക്കാനാകും. പഞ്ചഭൂതമല്ലാത്ത സംഗതിയെ സംബന്ധിച്ചാണെങ്കിൽ അത് അസാദ്ധ്യവുമാണ്.  നിലയ്ക്ക് ഇവയെല്ലാം ഒരു തരത്തിൽ അന്ധമായ വിശ്വാസങ്ങളുമാണ്.

മഹാ സത്തയിൽ നിന്ന് ഉത്ഭവിച്ച സമാന വിശേഷം തന്നെയാണ് ഒരുവനിൽ ജീവനോടൊപ്പം എപ്പോഴുമുള്ള ആത്മവിശേഷം. അന്നത്തിൽ നിന്ന് ഉദയം ചെയ്ത ജീവശക്തിയും ആത്മസത്ത് വിശേഷത്തിൽ നിന്ന് ഉദയം ചെയ്ത ജീവശക്തിയും ഉണ്ട്. ഒരാളിലെ അന്നയിതര ജീവശക്തിയാണ് അയാളോട് അടുത്തുള്ള മായാവിശേഷം. അന്ന ഇതര ചേതനാവിശേഷം പരിശുദ്ധമായ മായാ ബോധസത്തയ്ക്ക് സമാനമാണ്. അതിനെയും പൂർവ്വികർ ബഹുമാനിച്ചു. അന്ന ജനക ജീവശക്തിയെ മെച്ചപ്പെടുത്താനാകുന്ന ദ്രവ്യങ്ങളെ ക്കുറിച്ച്അത്തരം അമര ഔഷധങ്ങളെ ക്കുറിച്ച്,  സോമരസങ്ങളെ ക്കുറിച്ച്എണ്ണകളെയും മൃഗ കൊഴുപ്പുകളെയും ക്കുറിച്ച് പൂർവ്വികർ അന്വേഷിച്ചുദേഹത്തിന്മാംസത്തിന്ജീവശക്തിക്ക്ഇവയിൽ സംഭവിക്കുന്ന രോഗങ്ങളുടെ പരിഹാരത്തിന് ഇവയെ എങ്ങിനെയെല്ലാം പ്രയോജനപ്പെടുത്താനാകും എന്നും ചിലർ അന്വേഷിച്ചു.

ദേഹംഇന്ദ്രിയങ്ങൾമനസ്സ്ജീവൻ എന്നിവയെ സംരക്ഷിക്കുന്നതാണ് ധർമ്മം. ദാനംത്യാഗം എന്നിവ അനുഷ്ടിച്ച്ശുദ്ധി നേടി മനസ്സിലെയും ദേഹത്തിലെയും ഇടം വർദ്ധിപ്പിക്കണം. ഇങ്ങിനെ ചെയ്യാനായാൽ അവനവിലുള്ള ശുദ്ധബോധത്തിന്‍റെസത്യവിശേഷത്തിന്‍റെ ചുറ്റുമുള്ള കരിജീവശക്തിയിൽ പറ്റി പിടിച്ച കരിഅതുമൂലമുള്ള ഇരുട്ട് നീങ്ങി കിട്ടുംഎല്ലാത്തിനും ഒരു കാലം ഉണ്ട്. ശരിയായ കാലം ആകുമ്പോൾ ഇരുട്ട് സ്വയം മാറും. വേദനദുഃഖംദുരിതം എന്നിവയെ കുറച്ചൊക്കെ സഹിക്കണം. ഋതുക്കൾ മാറുമ്പോൾ ദുരിതങ്ങളും കുറച്ച് മാറും. ജീവിക്കാൻ ആവശ്യമുള്ള അറിവുകൾഅർത്ഥങ്ങൾ എന്നിവയെ സമ്പാദിക്കണം. കർമ്മങ്ങൾ എപ്പോഴും ചെയ്യണം. കർമ്മഫലങ്ങൾക്കായി കാത്തിരിക്കണം. സമയമാകുമ്പോൾ ഫലം ലഭിക്കും. സമയമാകുമ്പോൾ കർമ്മഫലം അഥവാ സത്യം സ്വയം വെളിപ്പെട്ടു കിട്ടും. സത്യത്തിനോട് അടുത്ത ഒരു ഭാവമത്രെ ആനന്ദം. ആനയിലെ ഭാവവും ആനന്ദമാണ്. ആന വർഷത്തിൽ ഒരിക്കൽ മാത്രമാണ് രതിയിൽ ഏർപ്പെടുന്നത്. ആൺ ആന ഏകാന്തതയിലൂടെയും പിടിയാന സംഘം ചേർന്നുമാണ് ആനന്ദജീവിതം നയിക്കുന്നത്. സത്യത്തോട്നിത്യജീവവിശേഷത്തോട് അടുത്ത് നിലകൊള്ളുന്ന മുഖ്യ ചേതനയാണ് ഒരുവനിലെ ജീവശക്തി. ജീവശക്തിയാണ് വ്യക്തിയിലെ മുഖ്യ സൂക്ഷ്മഘടകം എന്ന് സ്വയം തിരിച്ചറിയുന്നതും ബോധോദയമാണ്. കരികൊണ്ട്ഇരുട്ട് കൊണ്ട് അധികം കളിക്കാതിരിക്കുന്നതും ചുറ്റുമുളള കുരിശ്ശുകളികൾ അധികം കാണാതെ ഇരിക്കുന്നതും നിസംഗതനായിരിക്കാൻ കഴിയുന്നതും ബോധോദയത്തിന്‍റെ പ്രകടനങ്ങളാണ്.

ജീവിതത്തിന്റെ ലക്ഷ്യംജീവശക്തിയുടെ അന്തിമലക്ഷ്യം ആത്മസത്തുമായി ലയിച്ച് മോക്ഷം പ്രാപിക്കുക എന്നതായിരുന്നു പൂർവ്വികരിൽ ചിലരുടെ കാഴ്ച്ചപ്പാട്. ജീവിതത്തിന്‍റെ ലക്ഷ്യം ആനന്ദാനുഭവമാണ്. അതിനുള്ള മാർഗ്ഗങ്ങളിൽ ഒന്ന് ശുദ്ധിയാണ്. ജ്ഞാനവും കർമ്മവുമാണ്. മറ്റൊന്ന് കർമ്മഫല ത്യാഗമാണ്. ദേഹത്തിൽ നിന്ന് ജീവശക്തി വിടുതൽ നേടുമ്പോഴും ചിലപ്പോൾ ആത്മസത്തയുമായി സന്ധിക്കാൻ കഴിഞ്ഞേക്കും. ദേഹവും മനസ്സും ശുദ്ധമെങ്കിൽ ജീവാത്മാവ് തന്നെ മുൻകൈയെടുത്ത് ജീവശക്തിയുമായി സന്ധിക്കും. അങ്ങിനെയെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ ആനന്ദം അനുഭവിക്കാനാകും. ദേഹവും ജീവശക്തിയും തമ്മിൽ വേർപെടുന്നതാണ്ദേഹധാതുക്കൾ വിഘടിക്കുന്നതാണ് മരണം. മരിച്ചുകഴിഞ്ഞാൽ ജീവശക്തിമനസ്സ് എന്നിവ ഉൾപ്പെട്ട പ്രേതാത്മാവ് ദുർബലമെങ്കിൽ ഇവിടെ തന്നെ നിലകൊള്ളുമെന്നും ചിലർ സങ്കൽപ്പിച്ചു. ശക്തി നേടിയ ജീവശക്തിയെങ്കിൽ മനസ്സിനെയും ജീവാത്മാവിനെയും കൂട്ടി പിതൃമാർഗ്ഗത്തിലൂടെ ചന്ദ്രലോകത്തോട്ട്പരലോകത്തോട്ട് പോകും. ആർത്തിമനസ്സിനെ ഉപേക്ഷിച്ച് വിശുദ്ധി നേടിയ ജീവശക്തിയെങ്കിൽ ജീവാത്മാവുമായി ലയിച്ച് ദേവമാർഗ്ഗത്തിൽ കേവല ബ്രഹ്മവിശേഷത്തിൽ ലയിക്കും എന്നും പൂർവികർ സങ്കല്പിച്ചുനോക്കി. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളം എന്നും ചിലർ നിരീക്ഷിച്ചു.

ശുദ്ധി നേടാൻപ്രായശ്ചിത്വ കർമ്മങ്ങൾ പൂർത്തികരിക്കാൻ ആയുസ്സ് നിലനിൽക്കേണ്ടതുണ്ട് എന്നും ചിലർ കണക്കുകൂട്ടി. ഇത്തരം കാഴ്ചപ്പാടിൽ ചിലർ ദേഹം നശിക്കാതിരിക്കാനുള്ള ഹിരണ്യസസ്യങ്ങളെയും രസായനദ്രവ്യങ്ങളെയും ചുണ്ണാമ്പ് കല്ലുകൾ പോലുള്ള ശിലാദ്രവ്യങ്ങളെയും സോമരസങ്ങളെയും അന്വേഷിച്ച് ഉപയോഗിച്ചുനോക്കി. അഹന്താചേതനഅഹന്തയുടെ സന്തതികളായ ത്രിദോഷങ്ങൾഅവയുടെ സങ്കേതങ്ങളായ വിഷങ്ങൾ എന്നിവ പൂർവ്വീകരിൽ ചിലരെ കഠിനമായി പിടികൂടിയപ്പോൾ പാപകർമ്മങ്ങൾ ഇരട്ടിച്ചു. ജീവശക്തി അകാലത്തിൽ ദുർബലപ്പെട്ടു. മരണശേഷം ഇവരുടെ ശക്തികൾ ഗതി കിട്ടാത്ത നിലയിൽദേഹം കിട്ടാതെ അന്തരീക്ഷത്തിൽ അലയാനിടയുണ്ട് എന്നും ചിലർ സങ്കൽപ്പിച്ചു. ഇത്തരം ശക്തികൾ പുതിയ ദേഹത്തിൽ കയറിപ്പറ്റിയപ്പോൾ കോലാഹലങ്ങളായിഅക്രമങ്ങളുടെ പ്രളയമായിആതുരാലയങ്ങളുടെ ഉയർച്ചയുമായി എന്നും ചിലർ സങ്കല്പിച്ച് വിലപിച്ചു. സമുദ്രത്തിൽ വേലിയേറ്റംവേലിയിറക്കം തുടർന്നുകൊണ്ടേയിരുന്നു. ജനസംഖ്യാനിരക്ക് വർദ്ധിച്ചുകൊണ്ടേയിരുന്നു. കാലം സാക്ഷിയായി നിലകൊണ്ടേയിരുന്നു.

ജീവിതത്തെ ദുരിതപൂർണ്ണമാക്കുന്ന മുഖ്യ സംഗതികളിൽ ഒന്ന് പ്രതികൂല സാഹചര്യമാണ്. കാലവും ദേശവും ചേർന്നതാണ് സാഹചര്യം. സാഹചര്യവും ജീവിതവ്യാപാരവും തമ്മിൽ സൗമ്യമാക്കണം. കാലവികൃതികളെ അധികമായി ശ്രദ്ധിക്കരുത്. വികൃതിക്കാരിൽ നിന്ന് മര്യാദ എപ്പോഴും പ്രതീക്ഷിക്കരുത്. ഒരുവനിലെ പ്രാണനെ സംരക്ഷിക്കാൻദേഹധാതുക്കളെയും മനസ്സിനെയും ജീവശക്തിയെയും പോഷിപ്പിക്കാൻദേഹംഇന്ദ്രിയങ്ങൾമനസ്സ്പ്രാണൻജീവശക്തി എന്നിവയെ സന്തുലനത്തിൽ നിലനിർത്താൻ പ്രകൃതിയിലെ ഔഷധങ്ങളെ പ്രയോജനപ്പെടുത്താനാകും. തങ്കവും രസവും ഇയ്യവും വെള്ളിയും മറ്റും സൂക്ഷ്മങ്ങളാക്കി പ്രയോജപ്പെടുത്തിയും ഇവ കലർന്ന സസ്യ സാരാംശങ്ങളെ ആഹരിച്ചും അവയുടെ ദ്വൈതങ്ങളെ അഭിഷേകം ചെയ്തും ചിലർ ആയുസ്സ് വർദ്ധിപ്പിക്കാൻ പരിശ്രമിച്ചുനോക്കിയിരുന്നു. 

പ്രപഞ്ചത്തിലെ ഒട്ടുമിക്ക സംഗതികളും ദ്വൈതമാണ്. ദ്രവ്യത്തിൽ സഗുണമായും നിർഗുണമായും ദ്വൈതമുണ്ട്. വർത്തമാനകാലത്തിലെ സുഖത്തിലും സന്തോഷത്തിലും സ്വാതന്ത്ര്യത്തിലും ദ്വൈതമുണ്ട്. സങ്കൽപ്പങ്ങളിലും വിശ്വാസത്തിലും ദ്വൈതമുണ്ട്. ശബ്ദത്തിൽഅക്ഷരങ്ങളിൽഭാഷയിൽഭാവങ്ങളിൽകർമ്മങ്ങളിൽധർമ്മങ്ങളിൽത്യാഗങ്ങളിൽമോക്ഷത്തിൽ ദ്വൈതമുണ്ട്. ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന ജലത്തിലും എന്നുമാത്രമല്ല ഫലിതത്തിലും വാക്കുകളിലും ദ്വൈതമുണ്ട്. ഓമും ഹോമും ദ്വൈതമാണ്. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ട്. ഭോഗത്തിലും ജനനത്തിലും മരണത്തിലും എല്ലാം ദ്വൈതമായിരിക്കുന്നു. ജനനമരണ സംഭവങ്ങൾ ഉൾപ്പെട്ട ജീവനിൽ എന്നപോലെ ജൈവമനസ്സിലും ഇന്ദ്രിയഭാവങ്ങളിലും ദ്വൈതമുണ്ട്നാനാത്വമുണ്ട്. നിർദേശങ്ങൾക്ക്ധാരണകൾക്ക്വിശ്വാസങ്ങൾക്ക്യുക്തിക്ക് എല്ലാം ദ്വൈതങ്ങളുണ്ട്. ഇത്തരം വൈരുദ്ധ്യങ്ങളെവൈരുദ്ധ്യങ്ങളുടെ സാദ്ധ്യതയെ തിരിച്ചറിയാൻ കഴിഞ്ഞാൽ ദുഃഖംഭയംമുഷിപ്പ്ക്ഷീണംവേദന എന്നിവ  കുറയും. ദ്വൈതമുള്ള കാലത്തോളം പാപപുണ്യ ഫലങ്ങളെ അനുഭവിക്കേണ്ടതായി വരും. ഭൗതിക കാര്യങ്ങളിനേക്കാൾ കൂടുതൽ വൈവിദ്ധ്യം ഉള്ളത് ആത്മിയ കാര്യങ്ങളിലാണ്സങ്കൽപ്പങ്ങൾക്ക് നാനാത്വങ്ങൾ ഏറും. ആത്മീയ സംതൃപ്തി എന്നതിന്‌ അതിരുകൾ ഇല്ല. ഭൗതികകാര്യങ്ങളിൽ എന്നപോലെ സങ്കൽപ്പകാര്യങ്ങളിലും ദ്വൈത കാഴ്ചപ്പാട് ഉണ്ട്. ബാഹ്യ ഊർജ്ജങ്ങളും ആന്തരിക  ഊർജ്ജവും തമ്മിൽ, ആന്തരിക ഊർജ്ജത്തിന്റെ വിവിധ അംശങ്ങൾ തമ്മിൽ, ആന്തരിക ഊർജ്ജവും ദേഹവും തമ്മിൽ വേണ്ട ഏകോപനം തകരാറിൽ ആകുന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അടിസ്ഥാനം. ആന്തരിക ഊർജ്ജത്തിന് ചലനമുണ്ട്. നിശ്ചിത നിരക്കിലുള്ള കമ്പനങ്ങളുണ്ട്. കമ്പനം കൂടുമ്പോഴും കുറയുമ്പോഴും പ്രയാസങ്ങൾ അനുഭവപ്പെടും. നിരക്ക് കുറയുമ്പോൾ രോഗവും നിരക്ക് കൂടുമ്പോൾ ആരോഗ്യവും എന്ന പക്ഷമുണ്ട്. കാപ്പി കുടിച്ചാൽ നിരക്ക് കുറയുമെന്നും പനിനീർപൂവ്വ് മണത്തിയാൽ നിരക്ക് മെച്ചപ്പെടുമെന്നും ചിലർ അവകാശപ്പെടുന്നുണ്ട്. കാപ്പി കുടിച്ചാൽ ഹൃദയകമ്പനം കൂടും. മുല്ലപൂവ്വിന്റെ മണം ഏറ്റാൽ ഹൃദയനിരക്ക് കുറയും. ഉറക്കവും വരും.  ഉത്തരാർദ്ധഗോളത്തിൽ  ഭൂമിയുടെ ദക്ഷിണ കാന്തികഊർജ്ജവും ദക്ഷിണ അർദ്ധ ഗോളത്തിൽ ഉത്തര  കാന്തികഊർജ്ജവും നിലകൊള്ളുണ്ട്. ആ നിലയ്ക്ക് രണ്ട് അർദ്ധ ഗോളങ്ങളിലെ ആളുകളിലും അനുഭവപ്പെടുന്നപ്രയാസങ്ങളിൽ, അതിന്റെ കാരണങ്ങളിൽ ദ്വൈതം ഉണ്ടെന്ന് തിരിച്ചറിയാനാകും. ജപ്പാനിലെ പൂർവ്വികർ മനുഷ്യരുടെ പ്രയാസങ്ങളിൽ കാന്തത്തിന്റെ ഉത്തരധ്രുവത്തെ  രോഗശാന്തിക്കായി ഉപയോഗിച്ചുനോക്കിയിരുന്നു. ആസ്‌ട്രേലിയയിലെ ആളുകളിലെ  രോഗങ്ങൾക്ക് കാന്തത്തിന്റെ ദക്ഷിധ്രുവവും ഉപയോഗിക്കണം. ഊർജ്ജവും ദ്രവ്യവും ഒരേ ഗണമാണ് എന്നും അവയുടെ സ്വഭാവം മാത്രമാണ് വിഭിന്നമായത് എന്ന് ധരിക്കുന്നതും അവബോധമാണ്. അഹന്താകാര്യങ്ങളെയും പുണ്യകാര്യങ്ങളെയുംതിന്മയെയും നന്മയെയും തിരിച്ചറിയാനുള്ള ശേഷിയാണ് അവബോധം. ദ്രവ്യവും ഊർജ്ജവും ഏകത്വമാകും. തൂണിലും തുരുമ്പിലും ഏകത്വമുണ്ട്. ദ്വൈതം എന്നത് ഏകത്വത്തിന്‍റെ ഉല്പന്നമാണ് എന്നറിയുന്നതും അവബോധമാണ്.  

സഹനം കേവലസത്തയുടെ ഒരു സഗുണമാണ്അവബോധംആനന്ദംമുക്തി എന്നിവയെ ലക്ഷ്യംവെയ്ക്കുന്നവർ വിശുദ്ധിജ്ഞാനം എന്നിവയോടൊപ്പം സഹനവുംശ്രദ്ധയോടൊപ്പം അശ്രദ്ധയുംപ്രത്യാശയോടൊപ്പം ക്ഷമയും ശീലമാക്കണം. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും വിഷയങ്ങളും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത് എന്നും ധരിക്കണംസഹകരണത്തിൽസഹവർത്തിത്വത്തിൽപരസ്പര ബഹുമാനത്തിൽ ജീവിക്കണം. രോഗശാന്തിക്കായി കാലത്തെയും പ്രകൃതചേതനകളെയും പ്രയോജനപ്പെടുത്തണം. പൂർവ്വികർ സങ്കൽപ്പിച്ചത് ഇങ്ങിനെയെല്ലാമാണ്.

നിർദ്ദേശങ്ങളുടെ ഫലമായി രൂപപ്പെട്ട ധാരണയന്മേലുളള സങ്കീർണമായ ഒരു മനോഭാവമാണ് വിശ്വാസം. കർമ്മങ്ങളെ കൂടുതൽ യുക്തിപൂർവ്വമാക്കാൻ ചിലപ്പോൾ വിശ്വാസം സഹായിക്കും. സങ്കൽപ്പങ്ങളും വിശ്വാസങ്ങളും എല്ലായ്പ്പോഴും ആപേക്ഷികങ്ങളാണ്. മഹാസത്താവിശേഷം ഉപാധികളില്ലാത്തതാണ് എന്നാണ് വിശ്വാസം. ധർമ്മവും കർമ്മവും കർമ്മഫല ത്യാഗവും ഉൾപ്പെട്ട സന്മനസ്സാണ് ഒരാളിലെ ആത്മസത്താവിശേഷം. കർമ്മഫല ത്യാഗമാണ്കാരുണ്യമാണ്സ്നേഹമാണ് സമർപ്പണം. ഉപാധികൾ ഇല്ലാതെയുള്ള സമർപ്പണമാണ് സത്തയ്ക്കുള്ള ഉപാസന. ആരാധന എന്നത്പൂജ എന്നത് സമർപ്പണമാണ്. അത് കൃതജ്ഞത പോലെ സൗമ്യമായപ്രസന്നമായവിനയപരമായ ഒരു വികാരമാണ്. മഹാ പൂജയ്ക്ക് അർഹൻആരാധനയ്ക്ക് അർഹൻ മഹാസത്താവിശേഷം എന്ന മഹത്തുവചനം ശ്രദ്ധേയമാണ്സമർപ്പണത്തിന് മുന്നോടിയായികുർബാനയ്ക്ക് മുന്നോടിയായി ശോധന ചെയ്യണം. മാലിന്യങ്ങളെ ക്കുറിച്ചും അന്നങ്ങളെ ക്കുറിച്ചും ജ്ഞാനം നേടണം. ദേഹത്തിനുള്ളത് ദേഹത്തിനും രക്തത്തിന് ഉള്ളത് രക്തത്തിനും ലഘുവാക്കിപാകമാക്കി നൽകണം. അതിനുശേഷമാണ് സമർപ്പണം ചെയ്യേണ്ടത്. വിശുദ്ധിയോടെയുള്ളനന്ദിയോടെയുള്ളസംതൃപ്തിയോടെയുള്ള ബലിയാണ്കുർബാനയാണ്സമർപ്പണമാണ് ആരാധന.

പൂർവ്വകാലത്തിലെ സങ്കൽപ്പങ്ങളെനിർദ്ദേശങ്ങളെ വിശ്വാസമായും പൂർവ്വകാലത്തിലെ യുക്തികളെ ജ്ഞാനമായും കാണാനാകുന്നത് അവബോധമാണ്. ഭൗതിക യാഥാർഥ്യങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും സ്വന്തം ശരീരത്തെയും അവഗണിച്ചുകൊണ്ടുള്ള ആത്മീയത ആണെങ്കിൽജീവശക്തിയെ അവഗണിച്ചുകൊണ്ടുള്ള ശാസ്ത്രീയത ആണെങ്കിൽ അതിന് വലിയ പ്രസക്തിയൊന്നും ഇല്ല. ആയുസ്സുകാര്യങ്ങളുടെയും ആരോഗ്യകാര്യങ്ങളുടെയും ഔന്ന്യത്വത്തിന് മുൻഗണന അനുവദിക്കുന്നതാകും വർത്തമാനകാലത്തിൽ കൂടുതൽ അഭികാമ്യം. ഭൂമിയുടെ ധ്രുവങ്ങൾ കാലയജ്ഞകൊണ്ട് മാറുമെങ്കിൽ മനുഷ്യ സങ്കൽപ്പങ്ങളും മാറും. ഇര വേട്ടക്കാരനാകും. വേട്ടക്കാരൻ ഇരയാകും. ഭൂമി പാതാളമാകും. പാതാളം സ്വർഗ്ഗമാകും. ഭൗതികതആത്മീയത  എന്നത് സംബന്ധിച്ച കാഴ്ചപ്പാടുകൾ വ്യത്യാസപ്പെടും. യജ്ഞമെന്നത് പരിണാമാണ്. 

ഓരോ വ്യക്തിയുടെയും ആത്മീയനിലവാരം വ്യത്യസ്തമാണ്. ഇന്ദ്രിയശേഷിസങ്കൽപ്പശേഷി അവബോധശേഷി എന്നിവ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ഇരുട്ട്വെളിച്ചം എന്നത്  നിലയ്ക്ക് ആപേക്ഷികവുമാണ്. അതുകൊണ്ട് തന്നെ സങ്കല്പത്തിൽ ഏകീകരണം കൊണ്ടുവരിക പ്രയാസകരമാണ്. ന്യായമെന്ന് തോന്നുന്ന ഒന്ന് സ്വീകരിച്ച് സങ്കൽപ്പങ്ങളെ നിയന്ത്രിക്കുക എന്നതാണ് അവബോധം. ദേഹത്തെക്കുറിച്ചും കോശങ്ങളുടെ അന്നത്തെ ക്കുറിച്ചും വിവിധങ്ങളായ കോശങ്ങളുടെ പൊരുത്വത്തെ ക്കുറിച്ചും അറിഞ്ഞ് അവയെ സംരക്ഷിക്കണം. അതാണ് ആരോഗ്യയജ്ഞം. പൂർവ്വകാലത്തിൽ പ്രാബല്യത്തിലുണ്ടായ മായാ സങ്കൽപ്പക്കുറിച്ച്അത്തരം ഇരുട്ടിനെ ക്കുറിച്ചും വെളിച്ചത്തെ ക്കുറിച്ചും മെച്ചപ്പെട്ട ധാരണയുള്ളവർ, മറ്റു നിലയിലും ധാരണ കൂടുതൽ ഉള്ളവർ ചുറ്റുപാടും ഏറെപ്പേർ ഉണ്ട്അവരിൽ നിന്ന് കാര്യവിവരങ്ങൾ സ്വീകരിച്ചാലുംമനുഷ്യമനസ്സിന് സങ്കൽപ്പിക്കാൻ കഴിയാത്തതോ പ്രാപിക്കാൻ കഴിയാത്തതോ ആയ ഒന്നിനെ തേടുന്നതിനേക്കാൾ ഭേദം പ്രാപിക്കാനും സങ്കൽപ്പിക്കാനും അനുഭവിക്കാനും സാധ്യമായ ഒന്നിനെ പരിഗണിക്കുന്നത് തന്നെയാണ്. അവനവനിലെ സത്യബോധത്തെ പ്പറ്റി, ജീവബോധത്തെ പ്പറ്റി കൂടുതലായി അറിയുന്നത് സംതൃപ്തിക്ക് ഇടവരുത്തും.

ശ്വാസത്തെ പരമാവധി പുറത്തുവിട്ട് മൂക്ക് ദ്വാരങ്ങൾ അടച്ചുപിടിക്കണം. ശ്വാസം ഇല്ലാത്ത ഒരു മരണ അവസ്ഥ ആദ്യം അനുഭവിക്കണം. മൂക്കിന്‍റെ ഓരോ ദ്വാരത്തിലൂടെയും ദീർഘമായി അകത്തോട്ട ശ്വസിക്കണംആനന്ദക്കാരനായ ആന ശ്വസിക്കുന്ന പോലെ ശ്വസിക്കണം. സങ്കല്പങ്ങളെസ്വപ്നങ്ങളെജീവിതദുരിതങ്ങളെ എല്ലാം ഒരു തമാശയായി കരുതണം. അനാവശ്യ കർമ്മങ്ങളെയും ചിന്തകളെയും നിയന്ത്രിക്കണം. ചിന്തകളുടെ വ്യാപ്തി അനുസരിച്ച് പ്രപഞ്ചവിസ്‌തീർണ്ണവും വർദ്ധിക്കും. സങ്കൽപ്പങ്ങൾആഗ്രഹങ്ങൾവെറുപ്പ്തരംത്തിരിക്കൽഓർമ്മകൾ എന്നിവയെ നിയന്ത്രിക്കാനായാൽ,  ആർത്തിമനസ്സ് ഇല്ലാതായാൽഉറങ്ങിയാൽ പ്രപഞ്ചവിസ്‌തീർണ്ണത്തിന്‍റെ തോത് കുറയും. അതുമൂലമുള്ള പ്രയാസങ്ങളുടെ തോതും ലഘുവാകും. 

സങ്കല്പത്തിലെ പൂർണ്ണതയാണ് സത്യബോധം. സങ്കല്പത്തിലെ വൈകൃതമാണ് ഭ്രാന്ത്. അത് ഒരു ശീതരോഗമാണ്പൗർണ്ണമിയിൽ ശീതം വർദ്ധിക്കുന്നതനുസരിച്ച്, താപം വ്യത്യാസപ്പെടുന്നത് അനുസരിച്ച് ഭ്രാന്തും ർദ്ധിക്കും. വയർ ഇളകി പോകുകയോ മൂത്രം കൂടുതൽ  പോകുകയോ ചെയ്‌താൽ ഭ്രാന്ത് കുറയും. ഇത്തരക്കാരിൽ പരിഹാരമെന്ന രീതിയിൽ  മേഹരോഗം നിജമാകുകയും ചെയ്യാം. മേഹരോഗം പ്രകടമായാൽ ശീതദ്രവ്യങ്ങൾ കൊണ്ട് അഭിഷേകം  ചെയ്യണം. ലവണം സ്വീകരിക്കണം. മേഹരോഗങ്ങൾ നിജമായാൽ ഉഷ്ണരോഗങ്ങൾ, ജരരോഗങ്ങൾ എന്നിവ ആവിർഭവിക്കും. ഇത്തരം ഘട്ടത്തിൽ വാതാരിയെ, കികിയെ ഒരു  ഔഷധമായി പ്രയോജനപ്പെടുത്തണം. ആഴ്ച്ചയിൽ ഒരു പകലെങ്കിലും  ഉപവാസം അനുഷ്ഠിക്കണം. ആഹാരത്തിൽ എന്നപോലെ ചിന്തയിലും വികാരങ്ങളിലും  മിതത്വം പാലിക്കണം. എല്ലാ കാര്യത്തിലും എന്ന് മാത്രമല്ല എല്ലായിപ്പോഴും ശുദ്ധി പുലർത്തണം. അങ്ങിനെയെങ്കിൽ അന്വേഷിക്കുന്നതിനെ അറിയാനാകും. മനസ്സിന്‍റെ അന്വേഷണങ്ങൾ നടക്കട്ടെ. മുട്ടുവിൻതുറക്കപ്പെടും. അർഹതയെങ്കിൽ അല്ലാതെയും തുറക്കപ്പെടും.

വികലവിഷയ വൈരാഗ്യവും ഒപ്പം വിവേകവും പുലരട്ടെ. പ്രതികൂല സാഹചര്യങ്ങളിൽ നിന്ന്ചൂഷണ ആക്രമണങ്ങളിൽ നിന്ന്അന്യവിഷയ ബന്ധത്തിൽ നിന്ന്അതിലെ മാലിന്യബന്ധനത്തിൽ നിന്ന്അവിദ്യയിൽ നിന്ന്അശുദ്ധിയിൽ നിന്ന്ആർത്തിയിൽ നിന്ന്അനീതിയിൽ നിന്ന്അനാവശ്യ സങ്കൽപ്പങ്ങളിൽ നിന്ന്അനാവശ്യ പഞ്ചേന്ദ്രിയ ശ്രദ്ധയിൽ നിന്ന് മുക്തി നേടാനാകട്ടെ. സ്വധർമ്മവും കർമ്മവും കർമ്മഫല ത്യാഗവും അനുഷ്ഠിക്കാനാകട്ടെ. രസായനഫലവും പൂർണ്ണായുസ്സും സോമാനന്ദവും അനുഭവിക്കാനാകട്ടെ.

അന്നം ശരണം. ധർമ്മം ശരണംസംഘം ശരണംഅവബോധം ശരണം. കർമ്മം ശരണം.ത്യാഗം ശരണംസോമ ഔഷധം ശരണം. രസായനം ശരണംകാലം ശരണം. ആത്മസത്ത ശരണം. സത്യം ശരണം.

ശിഷ്യൻ

സങ്കൽപ്പങ്ങൾ മനസ്സിന്‍റെ ഇന്ദ്രിയവിഷയങ്ങൾ തന്നെയാണ്. സങ്കൽപ്പങ്ങൾക്ക് ആധാരം മനസ്സാണ്ഓരോരുത്തരിലെയും മനോശേഷിയും മസ്തിഷ്ക്കകോശശേഷിയും വിഭിന്നമാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്. വിശ്വാസങ്ങളും ബുദ്ധിയും ഭിന്നമാകാം. സ്വാർത്ഥതയിൽകാപട്യത്തിൽപരിഷ്ക്കാരത്തിൽസംഘബലത്തിൽ ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിൽ പൂർവ്വകാലത്തിലെ വിശ്വാസങ്ങളെ തിരസ്‌ക്കരിക്കുന്നതിൽ ആധുനികത ഒന്നും ഇല്ല. തിരസ്‌ക്കരണം എല്ലാക്കാലത്തിലും നടന്നിട്ടുള്ള സാധാ കാര്യങ്ങളുമാണ്. വ്യക്തിയെ സംബന്ധിച്ച് ആരോഗ്യംആയുസ്സ്ആനന്ദം എന്നിവ തന്നെയാണ് മുഖ്യംആരോഗ്യം എന്നത് ദേഹംഇന്ദ്രിയങ്ങൾമനസ്സ്ജീവൻ എന്നിവയുടെ ബലവും അയവും സൗമ്യതയുമാണ്അതിനെ അനുഭവിക്കാൻ കഴിയണം. പൂർവ്വകാലത്തിലെ നിർദ്ദേശങ്ങളെയും ഭാവനകളെയും സങ്കൽപ്പങ്ങളായി തന്നെവിശ്വാസങ്ങളായി തന്നെ അല്ലെങ്കില്‍ തമാശകളായി തന്നെ കാണാൻ ഇടയാകട്ടെ. അതിലെ സാരാംശങ്ങൾ പ്രയോജനങ്ങളായി ഭവിക്കട്ടെ. സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം. നന്ദി. നമുക്ക് ഒരു ചായ കുടിക്കാം. ചായ കുടിച്ച മുനി എന്നാണല്ലോ ഖിദര്‍ എന്നതിന്‍റെ  അർത്ഥം. 

സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.🙏





No comments:

Post a Comment